Sunday, July 13, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ചുഴലിക്കാറ്റില്‍പ്പെട്ട എണ്ണക്കപ്പല്‍ കൊണ്ടുപോകുന്നത് മദ്രാസ് ഹൈക്കോടതി വിലക്കി

by Punnyabhumi Desk
Nov 3, 2012, 03:34 pm IST
in ദേശീയം

ചെന്നൈ: നീലം ചുഴലിക്കാറ്റില്‍പ്പെട്ട് ചെന്നൈ തീരത്ത് മണല്‍ത്തിട്ടയിലുറച്ച പ്രതിഭ-കാവേരി  എന്ന കപ്പല്‍ ചെന്നൈയ്ക്ക് പുറത്തേക്കു കൊണ്ടുപോകുന്നതു മദ്രാസ് ഹൈക്കോടതി വിലക്കി. ബോട്ട് മറിഞ്ഞ് മരിച്ച പുതുച്ചേരി സ്വദേശി ആനന്ദ് മോഹന്‍ദാസിന്റെ സഹോദരന്‍ ശങ്കരനാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.

തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറി, ഡിജിപി, ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ എന്നിവര്‍ക്കു നോട്ടീസയയ്ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജിക്കാരന്റെ അഭിഭാഷകനോടു കേന്ദ്ര ഷിപ്പിങ് സെക്രട്ടറിക്കും മുംബൈ കേന്ദ്രമാക്കിയുള്ള പ്രതിഭ ഷിപ്പിങ് കമ്പനി ലിമിറ്റഡിനും നോട്ടീസ് അയയ്ക്കാനും നിര്‍ദേശിച്ചു. നോട്ടീസിന് ആറിനുള്ളില്‍ മറുപടി നല്‍കണം. ഹര്‍ജി ഏഴിനു വീണ്ടും കോടതി പരിഗണിക്കും.

കടലില്‍ വീണപ്പോള്‍ തന്‍റെ സഹോദരന് രക്ഷപ്പെടാന്‍ സാധിക്കാതിരുന്നത് ആരോഗ്യ സ്ഥിതി മോശമായതുകൊണ്ടാണെന്നും കപ്പല്‍ കമ്പനിക്കാരാണ് ഇതിന് കാരണക്കാരെന്നും ശങ്കരനാരായണന്‍ ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു. ജീവനക്കാര്‍ക്ക് വേതനമോ മതിയായ ആഹാരമോ ചികില്‍സാ സൗകര്യമോ നല്‍കിയിരുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

അതിനിടെ കപ്പലില്‍നിന്നു കടലില്‍ വീണ് കാണാതായ ഒരാളുടെ മൃതദേഹംകൂടി കണ്ടെടുത്തു. ഇതോടെ കാണാതായ അഞ്ച് പേരുടെയും മൃതദേഹം കണ്ടെത്തി. മുംബൈ സ്വദേശി രാജ് രമേഷ്(24), ആരക്കോണം സ്വദേശി നിരഞ്ജന്‍ (23), കര്‍ണാടക ബല്‍ഗാം സ്വദേശി ജയദേവ് യാദവ് (24)  കാസര്‍കോട് പെര്‍ളത്തടുകയില്‍ കുഴിവേലില്‍ കെ.ജെ.ജോസഫിന്റെ മകന്‍ ജോമോന്‍ ജോസഫ് (23), കാസര്‍കോട് ഉദുമ പുതിയപുരയില്‍ പി.പി.ചന്ദ്രശേഖരന്‍ നായരുടെ മകന്‍ പി.കൃഷ്ണചന്ദ്രന്‍ (23) എന്നിവരാണ് മരിച്ചവര്‍.

ShareTweetSend

Related News

ദേശീയം

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

ദേശീയം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

ദേശീയം

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies