Saturday, March 25, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ജാതി സെന്‍സസ്‌: തീരുമാനമായില്ല

by Punnyabhumi Desk
Jul 2, 2010, 12:02 pm IST
in മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ജാതി സെന്‍സസ്‌ വേണോയെന്നു ചര്‍ച്ചചെയ്‌ത മന്ത്രിതല സമിതി തീരുമാനമെടുക്കാനാവാതെ പിരിഞ്ഞു.കേന്ദ്ര മന്ത്രിസഭയുടെ രണ്ടു യോഗങ്ങളില്‍ ഇക്കാര്യത്തില്‍ അഭിപ്രായൈക്യമുണ്ടാകാതെ വന്നപ്പോഴാണു പ്രധാനമന്ത്രി മന്ത്രിതല സമിതിക്കു രൂപം നല്‍കിയത്‌.പ്രണബ്‌ മുഖര്‍ജി അധ്യക്ഷനായ സമിതിയില്‍ പി. ചിദംബരം, എം. വീരപ്പ മൊയ്‌ലി, കപില്‍ സിബല്‍, ഫാറൂഖ്‌ അബ്‌ദുല്ല, ശരദ്‌ പവാര്‍, മമത ബാനര്‍ജി, ദയാനിധി മാരന്‍ എന്നിവരാണ്‌ അംഗങ്ങള്‍.ജാതി സെന്‍സസിന്റെ പ്രധാന വക്‌താക്കളിലൊരാളായ മൊയ്‌ലി യോഗം തുടങ്ങിയ ഉടന്‍ സ്‌ഥലം വിട്ടു. പവാര്‍, ഫാറൂഖ്‌, മമത എന്നിവര്‍ പങ്കെടുത്തില്ല.
ബജറ്റ്‌ സമ്മേളനത്തില്‍ എസ്‌പി, ആര്‍ജെഡി,ജെഡിയു എന്നിവ ഉയര്‍ത്തിയ കോലാഹലമാണു വിഷയം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവന്നത്‌. ഇരുസഭകളും അവര്‍ പലവട്ടം സ്‌തംഭിപ്പിച്ചതോടെ വിശദ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറായി. കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെ ബഹുഭൂരിപക്ഷം പാര്‍ട്ടികളും ജാതി സെന്‍സസിന്‌ അനുകൂല നിലപാടാണു പ്രകടിപ്പിച്ചത്‌.എന്നാല്‍ സഭയുടെ വികാരം മാനിക്കുന്നുവെന്ന മട്ടില്‍ ഒഴുക്കന്‍ മറുപടി നല്‍കി രക്ഷപ്പെടാന്‍ യാദവ പാര്‍ട്ടികള്‍ സര്‍ക്കാരിനെ അനുവദിച്ചില്ല.
എല്ലാവരുടെയും അഭിപ്രായങ്ങള്‍ മാനിച്ച്‌ അനുകൂല തീരുമാനമുണ്ടാകുമെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ലോക്‌സഭയ്‌ക്ക്‌ ഉറപ്പു നല്‍കിയതോടെയാണു നടപടിക്രമങ്ങള്‍ തുടരാനായത്‌.ജാതി തിരിച്ചുള്ള കണക്കെടുപ്പിനെക്കുറിച്ചു പാര്‍ലമെന്റിനുള്ളില്‍ പ്രകടമായവികാരം എല്ലാ പാര്‍ട്ടികളുടെയും പൊതുവികാരമല്ലെന്നു പിന്നീടു ബോധ്യപ്പെട്ടു.മന്ത്രിസഭയില്‍ ശക്‌തമായ ചേരിതിരിവുണ്ടായതും സര്‍ക്കാരിനു തലവേദനയായി. കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെ പ്രമുഖ പാര്‍ട്ടികളിലെല്ലാം അനുകൂലിക്കുന്നവരുടെയും എതിര്‍ക്കുന്നവരുടെയും വിഭാഗങ്ങള്‍ ഇതിനകം ശക്‌തി പ്രാപിച്ചിട്ടുണ്ട്‌.
ജാതിസ്‌പര്‍ധയും വിദ്വേഷവും വര്‍ധിക്കാന്‍ ജാതി സെന്‍സസ്‌ കാരണമാകുമെന്നാണു മുഖ്യ വിമര്‍ശനം. പുതിയ തലമുറ ജാതിയും മതവും മറന്നുതുടങ്ങിയവരാണെന്നും അവരെ അക്കാര്യം ഓര്‍മിപ്പിക്കുന്നതു ദീര്‍ഘകാലാടിസ്‌ഥാനത്തില്‍ രാജ്യത്തിനു ദോഷം ചെയ്യുമെന്നും ജാതി സെന്‍സസിനെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. നൂറുകോടിയിലേറെ ജനങ്ങളില്‍നിന്നു കൃത്യമായ വിവരം ശേഖരിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട്‌, ലഭിക്കുന്ന വിവരം ശരിയാണോയെന്നു പരിശോധിക്കാന്‍ നിലവില്‍ സംവിധാനമില്ലാത്തത്‌ തുടങ്ങിയ ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ക്ഷേമപദ്ധതികളുടെ ആസൂത്രണത്തിനും നിര്‍വഹണത്തിനും ജാതി തിരിച്ചു കണക്കെടുക്കേണ്ടത്‌ അനിവാര്യമാണെന്നാണു മറുപക്ഷം. ജാതി സത്യമാണെന്നും അത്‌ അംഗീകരിക്കാതിരിക്കുന്നതു കാപട്യമാണെന്നും അവര്‍ വാദിക്കുന്നു. ഇപ്പോള്‍ നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ ജാതി കണക്കെടുക്കണമെന്നാണ്‌ ആവശ്യം.

ShareTweetSend

Related Posts

മറ്റുവാര്‍ത്തകള്‍

സംസ്ഥാനതല ക്ഷയരോഗ ദിനാചരണത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു

മറ്റുവാര്‍ത്തകള്‍

നിയമസഭയിലെ പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാവ്

മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് സ്വീകരിക്കുന്നു.

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനതല ക്ഷയരോഗ ദിനാചരണത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു

സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കും

ശ്രീരാമനവമി രഥയാത്ര: 27ന് തിരുവനന്തപുരത്ത്

മോദി എന്ന പേരിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം: രാഹുല്‍ ഗാന്ധിയ്ക്ക് രണ്ടുവര്‍ഷം തടവ്

കേരള പുരസ്‌കാരങ്ങള്‍ ഇന്ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും

ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്ട്രേഷന്‍ സംവിധാനം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

രാജ്യത്ത് നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

നിയമസഭയിലെ പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് സ്വീകരിക്കുന്നു.

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഉഷ്മളമായ വരവേല്‍പ്പ്

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies