Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

സ്വര്‍ണം കയറ്റുമതി: സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് 480 കോടി തട്ടിയത് സി.ബി.ഐ. കണ്ടെത്തി

by Punnyabhumi Desk
Oct 30, 2010, 03:57 pm IST
in ദേശീയം, മറ്റുവാര്‍ത്തകള്‍

മുംബൈ: ദുബായിലേക്ക് സ്വര്‍ണം കയറ്റുമതി ചെയ്ത സര്‍ക്കാര്‍ സ്ഥാപനമായ എം.എസ്.ടി.സി. ലിമിറ്റഡില്‍ നിന്ന് 480 കോടിയോളം തട്ടിയ സംഭവം സി.ബി.ഐ. കണ്ടെത്തി. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലെ എം.എസ്.ടി.സി. ഓഫീസുകളിലും കയറ്റുമതി ചെയ്ത വിവിധ സ്ഥാപനങ്ങളിലും സി.ബി.ഐ. റെയ്ഡ് തുടരുകയാണ്.
മുംബൈയിലെ ഉമേഷ് ജ്വല്ലേഴ്‌സ് ആന്‍ഡ് പാക്കിങ് എക്‌സ്‌പോര്‍ട്ട്‌സ് ലിമിറ്റഡ്, സ്‌പേസ് മര്‍ക്കന്‍ൈറല്‍, കെ.എ. മല്ലേ ഫാര്‍മസ്യൂട്ടിക്കല്‍, ജോഷി ബുള്ളിയന്‍ ആന്‍ഡ് ജെംസ് ജ്വല്ലറി, ബോണ്ട് ജെംസ്, ഇന്തോ ബൊണികോ മള്‍ട്ടി നാഷണല്‍ തുടങ്ങി ആറു സ്ഥാപനങ്ങളാണ് 600 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം ദുബായിലെ ഗോള്‍ഡണ്‍ സ്റ്റോക്ക് ഇലക്‌ട്രോണിക്‌സ്, ഗോള്‍ഡണ്‍ പ്ലേസ് ജ്വല്ലറി, ഹിമാലയ ഡയമണ്ട്‌സ്, മൈന്‍ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലേഴ്‌സ്, സുപ്പീരിയര്‍ ജനറല്‍ ട്രേഡിങ്, ലിയോ ഡയമണ്ട് എന്നീ സ്ഥാപനങ്ങളിലേക്ക് കയറ്റി അയച്ചത്.
കയറ്റുമതി ചെയ്ത വ്യക്തികളും ദുബായില്‍ സ്വര്‍ണം ഇറക്കുമതി ചെയ്ത വ്യക്തികളും വ്യത്യസ്തരല്ലെന്ന് സി.ബി.ഐ.യുടെ അന്വേഷണത്തില്‍ വ്യക്തമായെന്ന് സി.ബി.ഐ. അഴിമതി വിരുദ്ധ ബ്യൂറോ ജോയന്റ് ഡയറക്ടര്‍ ഋഷിരാജ് സിങ് വെളിപ്പെടുത്തി. സ്വര്‍ണത്തിന്റെ വിലയായ 600 കോടിയില്‍ 80 ശതമാനത്തോളം (480 കോടി) എം.എസ്.ടി.സി. വായ്പയായി സ്വര്‍ണം അയച്ച സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്നു. ദുബായില്‍ സ്വര്‍ണം വിറ്റ ഏജന്റിന് രണ്ടു ശതമാനം കമ്മീഷന്‍ നല്‍കി ഈ പണം ഹവാല വഴി ഇന്ത്യയിലെത്തിക്കുകയും ചെയ്തു. സാധാരണഗതിയില്‍ ഈ പണം എം.എസ്.ടി.സി. വഴിയാണ് വരേണ്ടത്. അവരുടെ വായ്പത്തുക തിരിച്ചടച്ച ശേഷം ബാക്കി തുകയാണ് സ്വര്‍ണം കയറ്റുമതി ചെയ്ത സ്ഥാപനങ്ങള്‍ക്ക് ലഭിക്കാറ്. എന്നാല്‍ സ്വര്‍ണം കയറ്റുമതി ചെയ്തതും അതുവാങ്ങിയ ആളും ഒന്നാകയാല്‍ തട്ടിപ്പ് എളുപ്പമായി. എം.എസ്.ടി.സി.യുടെ അറിവോടെയാണോ ഈ തട്ടിപ്പു നടന്നതെന്ന കാര്യവും അന്വേഷിച്ചുവരികയാണ്.

ShareTweetSend

Related News

ദേശീയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

ദേശീയം

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ദേശീയം

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies