Sunday, July 6, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കേരളത്തിന് ആവശ്യം പരിസ്ഥിതിയുമായി സമന്വയിച്ചുള്ള വികസനമാണ്: മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

by Punnyabhumi Desk
Dec 21, 2012, 04:37 pm IST
in കേരളം, മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പരിസ്ഥിതിയുമായി സമന്വയിച്ചുകൊണ്ടുള്ള വികസനമാണ് സംസ്ഥാനത്തിന് ആവശ്യമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 30 വരെ കനകക്കുന്ന് കൊട്ടാരവളപ്പില്‍ നടത്തുന്ന നാഷണല്‍ ബയോഡൈവേഴ്സിറ്റി എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ടുകളായുള്ള ജൈവപൈതൃകം കാത്തുസൂക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സ്ഥിരമായ വികസനം സാധ്യമാകുകയുള്ളു. ജൈവപൈതൃകങ്ങളുടെയും പരിസ്ഥിതിയുടെയും നാശം മനുഷ്യവംശത്തിന്റെ നാശത്തിലേക്ക് നയിക്കും. വരും തലമുറയ്ക്കായി പരിസ്ഥിതിയെയും അതു വഴി ജൈവ സമ്പത്തിനെയും സൂക്ഷിക്കുക എന്നത് ഓരോ പൗരന്റേയും ഉത്തരവാദിത്തമാണ്. വരും തലമുറയ്ക്ക് കേരളത്തിന്റെ പൈതൃകത്തെ പര്യാപ്തമാക്കുന്ന തരത്തിലുള്ള ശ്രമങ്ങള്‍ നടത്തണം. വികസനം വേണ്ടെന്ന് വയ്ക്കാനാകില്ല.എന്നാല്‍ അതു പരിസ്ഥിതിക്ക് ഉതകുന്ന തരത്തിലേക്ക് മാറ്റണം.

ജൈവ വൈവിദ്ധ്യം ഒരു കാലഘട്ടത്തിലോ സമയത്തോ ഉണ്ടായതല്ല. അതിനെ സംരക്ഷിക്കുന്നതിനുള്ള പരിശ്രമത്തിലൂടെ ഭൂമിയെ സംരക്ഷിക്കുക എന്ന അവബോധവും പൌരധര്‍മവും ജനങ്ങളില്‍ ഉണ്ടാക്കിയെടുക്കണം. ജൈവ വൈവിദ്ധ്യത്തെ സംബന്ധിച്ചുള്ള കൃത്യമായ പഠനങ്ങള്‍ നടന്നിട്ടില്ലെന്നതാണ് വസ്തുത. പഴയ കാലത്തുണ്ടായിരുന്ന പല സസ്യങ്ങളും ഇല്ലാതായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജൈവ വൈവിദ്ധ്യത്തെക്കുറിച്ചുള്ള സര്‍വ്വേയും സമഗ്ര പഠനവും നടത്താനും അവയെ സംരക്ഷിക്കാനുമുള്ള അടിയന്തര നടപടികളെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായുള്ള സംയുക്ത നീക്കം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയാണ് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ആരോഗ്യ വകുപ്പു മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. വികസനത്തിനു വേണ്ടി ജൈവ വ്യവസ്ഥയും സംസ്കാരത്തെയും തകര്‍ക്കുന്നത് സമൂഹത്തെ നശിപ്പിക്കും. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് ആവശ്യം. നാട് പുരോഗതിയിലേക്ക് പോകണമെങ്കില്‍ പ്രകൃതിയെ നിലനിര്‍ത്തിക്കൊണ്ടുള്ള വികസനത്തിനായാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളക്കരയിലെ ജൈവവൈവിധ്യം എന്ന വിഷയത്തെ ആസ്പദമാക്കി ബോര്‍ഡ് സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരവിജയികള്‍ക്ക് ആഭ്യന്തരമന്ത്രി സമ്മാനദാനം നടത്തി. കെ.എസ്.ബി.ബി. മെമ്പര്‍ സെക്രട്ടറി ഡോ.കെ.പി.ലാലാദാസ്, ചെയര്‍മാന്‍ ഡോ.ഉമ്മന്‍ വി. ഉമ്മന്‍, ബോര്‍ഡ് മെമ്പര്‍മാരായ ഡോ.കെ.മോഹനക്കുറുപ്പ് , ഡോ.ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു. എക്സ്പോയില്‍ 100 ഓളം ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ പങ്കെടുക്കും. ന്യൂഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്ററി, കേരളത്തില്‍ ഇതാദ്യമായി പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തെ സംബന്ധിച്ച ഒരു പ്രദര്‍ശനം ബയോഡൈവേഴ്സിറ്റി എക്സ്പോയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. വിഗ്യാന്‍ പ്രസാര്‍, നാഷണല്‍ ബയോഡൈവേഴ്സിറ്റി അതോറിറ്റി, സലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി, എം.എസ്.സ്വാമിനാഥന്‍ റിസര്‍ച്ച് ഫൌണ്ടേഷന്‍, ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ, സി.എം.എഫ്.ആര്‍.ഐ, സി.പി.സി.ആര്‍.ഐ, സി.റ്റി.സി.ആര്‍.ഐ, ഫിഷറീസ് സര്‍വ്വകലാശാല, ടീ.ബോര്‍ഡ്, കേരള സര്‍ക്കാര്‍ വകുപ്പുകള്‍, എട്രീ, ഉറവ്, ശാസ്ത്രവേദി തുടങ്ങിയ സന്നദ്ധ സംഘടനകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയും സ്റാളുകള്‍ ഒരുക്കും. ആദിവാസി ചികിത്സാ ക്യാമ്പ്, നാടന്‍ ഭക്ഷ്യമേള, കന്നുകാലി പ്രദര്‍ശനം, കട്ട്ഫ്ളവര്‍ പ്രദര്‍ശനം, അലങ്കാര സസ്യപ്രദര്‍ശനം, അലങ്കാര മത്സ്യപ്രദര്‍ശനം, പാരമ്പര്യ കരകൌശല വസ്തുക്കളുടെ പ്രദര്‍ശനം, നാടന്‍ കലാരൂപങ്ങളുടെ അവതരണം എന്നിവയൊക്കെയാണ് എക്സ്പോയുടെ ആകര്‍ഷണീയത. ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 8 മണി വരെ പ്രദര്‍ശനം കാണാനാവും. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് ടിക്കറ്റ് വില.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies