Friday, April 17, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശശീന്ദ്രന്റെ മരണം: വ്യവസായി രാധാകൃഷ്ണനെ അറസ്റ്റു ചെയ്തു

by Punnyabhumi Desk
Mar 20, 2013, 04:14 pm IST
in കേരളം, മറ്റുവാര്‍ത്തകള്‍

പാലക്കാട്: മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും രണ്ടു മക്കളുടെയും ദുരൂഹ മരണവുമായി ബന്ധപ്പെട്ടു വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍ എന്ന വി.എം. രാധാകൃഷ്ണനെ സിബിഐ അറസ്റ് ചെയ്തു. തുടര്‍ന്നു സിബിഐയുടെ കൊച്ചി ആസ്ഥാനത്തേക്കു കൂടുതല്‍ ചോദ്യം ചെയ്യാനായി കൊണ്ടുപോയി. ശശീന്ദ്രന്റെ മരണം അന്വേഷിക്കുന്ന സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണു പാലക്കാട് റസ്റ്ഹൌസിലേക്കു ചോദ്യം ചെയ്യാനെന്നു ധരിപ്പിച്ചു വിളിച്ചുവരുത്തി രാധാകൃഷ്ണനെ അറസ്റ് ചെയ്തത്. കേസിന്റെ തുടക്കത്തില്‍ മൂന്നാം പ്രതിയായിരുന്ന രാധാകൃഷ്ണനെ അവസാനഘട്ടത്തില്‍ ഒന്നാം പ്രതിയാക്കിയാണു സിബിഐ അറസ്റ് ചെയ്തത്. ഇതു ശശീന്ദ്രന്‍ കേസിനെ വഴിത്തിരിവിലെത്തിച്ചിരിക്കുകയാണ്. രാധാകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന ശശീന്ദ്രന്റെ ഭാര്യ ടീനയുടെ മൊഴിയും മലബാര്‍ സിമന്റ്സ് അഴിമതിക്കേസും ശശീന്ദ്രന്റെ മരണവും തമ്മിലുള്ള ബന്ധവും കോര്‍ത്തിണക്കിയാണു സിബിഐ ഇയാളെ ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. രണ്ടുവര്‍ഷം നീണ്ട സിബിഐ അന്വേഷണത്തിനൊടുവിലാണ് ഇന്നലെ രാധാകൃഷ്ണന്‍ അറസ്റിലായത്. 2004-06 കാലഘട്ടത്തില്‍ മലബാര്‍ സിമന്റ്സില്‍ നടന്ന വ്യാപകമായ അഴിമതിക്കെതിരേ ശക്തമായ നിലപാടു സ്വീകരിച്ചയാളാണു ശശീന്ദ്രന്‍. ഈ അഴിമതിയില്‍ വി.എം രാധാകൃഷ്ണനു സുപ്രധാനമായ പങ്കുണ്െടന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച അന്വേഷണം നടന്നുകൊണ്ടിരിക്കെയാണു ശശീന്ദ്രനെയും രണ്ടു മക്കളെയും ദുരൂഹസാഹചര്യത്തില്‍ വീട്ടില്‍ മരിച്ചനിലയില്‍ കണ്െടത്തിയത്. ശശീന്ദ്രന്റെ ഭാര്യയുടെ അപേക്ഷ പ്രകാരമാണു ഹൈക്കോടതി കേസ് സിബിഐക്കു കൈമാറിയത്. കേസന്വേഷണം പെട്ടെന്നു തീര്‍ക്കണമെന്നാവശ്യപ്പെട്ടു ശശീന്ദ്രന്റെ സഹോദരന്‍ ഈയിടെ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 2011 ജനുവരി 11നായിരുന്നു കഞ്ചിക്കോട്ടെ വീട്ടില്‍ ശശീന്ദ്രനും മക്കളായ വിവേകും വ്യാസനും തൂങ്ങി മരിച്ച നിലയില്‍ കണ്െടത്തിയത്. ഷൊര്‍ണ്ണൂരില്‍ ജോലിയുണ്ടായിരുന്ന ഭാര്യ ടീന ജോലി കഴിഞ്ഞു വൈകിട്ട് എത്തിയപ്പോഴാണു മരണവിവരം അറിയുന്നത്. ആദ്യം ലോക്കല്‍ പോലീസാണു കേസ് അന്വേഷണം നടത്തിയത്. തെളിവുകളില്ലെന്നു പറഞ്ഞു കേസ് തള്ളികളയാനൊരുങ്ങിയപ്പോഴാണു ഭാര്യ ടീന ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയത്. തുടര്‍ന്നാണു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസിലെ മൂന്നാം പ്രതിയായിരുന്നു രാധാകൃഷ്ണന്‍. മലബാര്‍ സിമന്റ്സ് അഴിമതി സംബന്ധിച്ചു നിലവിലുള്ള നിരവധി വിജിലന്‍സ് കേസുകളിലെ പ്രതികൂടിയാണു സൂര്യ ഗ്രൂപ്പ് മേധാവിയായ രാധാകൃഷ്ണന്‍. ഇതില്‍ ഒരു കേസില്‍ രാധാകൃഷ്ണനു ജാമ്യം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സിബിഐ യൂണിറ്റിലെ എസ്പി ജോസ് തോമസും ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷണം നടത്തി വരുന്നത്. രാധാകൃഷ്ണനെ സിബിഐ രണ്ടു തവണ ചോദ്യം ചെയ്യുകയും എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. രാധാകൃഷ്ണന്റെ ഓഫീസുകളിലും പല തവണ സിബിഐ റെയ്ഡ് നടത്തിയിരുന്നു.

ShareTweetSend

Related News

കേരളം

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

കേരളം

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.
കേരളം

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies