Wednesday, March 29, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ഇഷ്‌റാത്ത്‌ ജഹാന്‍ ലഷ്‌കര്‍ ചാവേര്‍: ഹെഡ്‌ലി

by Punnyabhumi Desk
Jul 6, 2010, 03:54 pm IST
in ദേശീയം, മറ്റുവാര്‍ത്തകള്‍
ishrat

ishrat

ന്യൂഡല്‍ഹി: ഏറെ വിവാദങ്ങളുണ്‌ ടാക്കിയ, 2004 ലെ ഗുജറാത്ത്‌ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത്‌ സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക്‌ ബലം പകര്‍ന്നുകൊണ്‌ ട്‌ എന്‍.ഐ.എ വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട മുംബൈ സ്വദേശി ഇഷ്‌റത്ത്‌ ജഹാനും കൂടെയുണ്‌ ടായിരുന്നവരും ലഷ്‌കര്‍ ഇ തോയിബ ചാവേറുകളായിരുന്നുവെന്ന്‌ ഭീകരാക്രമണക്കേസില്‍ പിടിയിലായ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലി അമേരിക്കയില്‍ എന്‍.ഐ. എ സംഘത്തോട്‌ വെളിപ്പെടുത്തിയതായാണ്‌ റിപ്പോര്‍ട്ട്‌. ഒരു ദേശീയ ദിനപ്പത്രമാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. മലയാളിയായ പ്രാണേഷ്‌ കുമാറിനൊപ്പമാണ്‌ ഇഷ്‌റാത്ത്‌ ജഹാന്‍ ഗുജറാത്തില്‍ കൊല്ലപ്പെട്ടത്‌.
ലഷ്‌കര്‍ കമാന്‍ഡര്‍ മുസമ്മില്‍ ആണ്‌ ഇഷ്‌റത്തിനെ റിക്രൂട്ട്‌ ചെയ്‌തതെന്നും ഹെഡ്‌ലി എന്‍ഐഎയോട്‌ പറഞ്ഞു. ഗുജറാത്തില്‍ സ്‌ഫോടനം നടത്താനും പ്രമുഖരെ വധിക്കാനുമാണ്‌ ഇഷ്‌റത്തിനേയും കൂട്ടാളികളേയും മുസമ്മില്‍ അയച്ചത്‌. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കൊല്ലാനാണ്‌ ഇവര്‍ അഹമ്മദാബാദില്‍ എത്തിയത്‌ എന്നാണ്‌ ഗുജറാത്ത്‌ പോലീസ്‌ പറഞ്ഞിരുന്നത്‌. ഇത്‌ ശരി വക്കുന്ന രീതിയിലാണ്‌ ഇപ്പോള്‍ വെളിപ്പെടുത്തലുകള്‍. ഇഷ്‌റത്ത്‌ തീവ്രവാദിയായിരുന്നുവെന്ന നിലപാടാണ്‌ കേന്ദ്ര സര്‍ക്കാരും സ്വീകരിച്ചിരുന്നത്‌. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്ന്‌ ഇഷ്‌റത്തിന്റേയും പ്രാണേഷ്‌കുമാറിന്റേയും മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ഇഷ്രത്ത്‌ ലഷ്‌കര്‍ പ്രവര്‍ത്തകയാണെന്നു സംഘടനയുടെ മുഖപത്രമായ ഗസ്‌ വ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. എന്നാല്‍ 2007 ല്‍ ലഷ്‌കര്‍ ഈ പരാമര്‍ശം പിന്‍വലിക്കുകയും മാപ്പ്‌ ചോദിക്കുകയും ചെയ്‌തു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളി ജാവേദ്‌ ഷെയ്‌ഖെന്ന പ്രാണേഷ്‌ കുമാറിന്റെ പിതാവ്‌ ഗോപിനാഥ്‌ പിള്ള പരാതിയുമായി രംഗത്തു വന്നപ്പോഴായിരുന്നു ലഷ്‌കറിന്റെ ഖേദപ്രകടനം. ഏറ്റുമുട്ടല്‍ വ്യാജമാണെന്നും സംഭവത്തെക്കുറിച്ചു സിബിഎൈ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടു ഗോപിനാഥ്‌ പിള്ള സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഇതേ ആവശ്യം ഉന്നയിച്ച്‌ ഇഷ്രത്തിന്റെ മാതാവ്‌ ഷമിമ കസര്‍ ഗുജറാത്ത്‌ ഹൈക്കോടതിയിലും ഹര്‍ജി നല്‍കി. ദുബായില്‍ വച്ചാണ്‌ പ്രാണേഷ്‌ കുമാര്‍ ജാവേദെന്ന പേര്‌ സ്വീകരിച്ച്‌ ലഷ്‌കര്‍ അംഗമാകുന്നതെന്നു ഗുജറാത്ത്‌ പൊലീസും കേന്ദ്രസര്‍ക്കാരും ഗുജറാത്ത്‌ ഹൈക്കോടതിയെ അറിയിച്ചു. ജാവേദിന്‌ ഒന്നില്‍ കൂടുതല്‍ പാസേ്‌പാര്‍ട്ട്‌ ഉണ്‌ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.2004 ജൂണ്‍ 15 നാണ്‌ ഇഷ്രത്ത്‌, ജാവേദ്‌, പാക്‌ സ്വദേശികളായ അജ്‌മദ്‌ അലി, ജിഷന്‍ ജൊഹര്‍ അബ്ദുള്‍ ഘനി എന്നിവര്‍ പൊലീസ്‌ വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടത്‌. അഹമ്മദാബാദില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പരിശോധിക്കുന്നതിനിടെ ഏറ്റുമുട്ടലുണ്‌ടായിയെന്നാണ്‌ പോലീസ്‌ ഭാഷ്യം.
2004ലാണ്‌ വാഹനപരിശോധനയ്‌ക്കിടെ പോലീസുമായുണ്‌ടായ ഏറ്റുമുട്ടലില്‍ അഹമ്മദാബാദില്‍ നസ്രത്തും മലയാളിയായ പ്രാണേഷ്‌ കുമാറെന്ന ജാവേദും രണ്‌ടു പാക്കിസ്ഥാനികളുമടക്കം നാലുപേര്‍ കൊല്ലപ്പെട്ടത്‌. സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരു ന്നു. നിരപരാധികളെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന ആരോപണം ഗുജ റാത്ത്‌ പോലീസിന്റെ പ്രതിച്ഛായയില്‍ കരിനിഴല്‍ വീഴ്‌ത്തിയിരുന്നു.
ഹെഡ്‌ലിയുടെ വെളിപ്പെടുത്തലിനു പിന്നാലെ ഇസ്രത്തിന്റെ അമ്മ ഷമീമ കൊസാര്‍ ആഭ്യന്തരമന്ത്രി പി.ചിംബരത്തോടു സഹായം അഭ്യര്‍ത്ഥിച്ചു. പുതിയ വിവാദത്തേക്കുറിച്ച്‌ ഷമീമ, ചിംബരത്തോടു വിശദീകരണം ആവശ്യപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്‌. ലഷ്‌കറുമായി തന്റെ മകള്‍ക്കുള്ള ബന്ധം വ്യക്തമാക്കണമെന്നും 2004ല്‍ പോലീസ്‌ നടത്തിയ വ്യാജ ഏറ്റുമുട്ടലിലാണ്‌ തന്റെ മകള്‍ കൊല്ലപ്പെട്ടതെന്നും ഷമീമ ആവര്‍ത്തിച്ചു പറഞ്ഞു.
ഇസ്രത്തിന്റെ മരണത്തേക്കുറിച്ച്‌ സിബിഐ അന്വേഷണിക്കണമെന്ന തന്റെ അപ്പീല്‍ ഗുജറാത്ത്‌ ഹൈക്കോടതി പരിഗണിക്കാനിരിക്കേ തന്റെ ആവശ്യം അട്ടിമറിയ്‌ക്കാനുള്ള ശ്രമമാണ്‌ നടന്നിരിക്കുന്നതെന്നും ഷമീമ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഗുജറാത്ത്‌ കോടതി സംഭവത്തേക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്‌ട്‌. ഇതിനിടെയാണ്‌ ഇപ്പോള്‍ ഹെഡ്‌ലി പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്‌. ഈ വിഷയത്തില്‍ ആഭ്യന്തരമന്ത്രിയെ സമീപിക്കുമെന്നും വിവാദത്തേക്കുറിച്ചു വ്യക്തത തേടുമെന്നും അവര്‍ പറഞ്ഞു.

ishrat

ShareTweetSend

Related Posts

മറ്റുവാര്‍ത്തകള്‍

മലയാളത്തിന്റെ പ്രിയനടന്‍ ഇന്നസെന്റ് വിടവാങ്ങി

മറ്റുവാര്‍ത്തകള്‍

സംസ്ഥാനതല ക്ഷയരോഗ ദിനാചരണത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു

മറ്റുവാര്‍ത്തകള്‍

സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കും

Discussion about this post

പുതിയ വാർത്തകൾ

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും

മലയാളത്തിന്റെ പ്രിയനടന്‍ ഇന്നസെന്റ് വിടവാങ്ങി

സംസ്ഥാനതല ക്ഷയരോഗ ദിനാചരണത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു

സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കും

ശ്രീരാമനവമി രഥയാത്ര: 27ന് തിരുവനന്തപുരത്ത്

മോദി എന്ന പേരിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം: രാഹുല്‍ ഗാന്ധിയ്ക്ക് രണ്ടുവര്‍ഷം തടവ്

കേരള പുരസ്‌കാരങ്ങള്‍ ഇന്ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും

ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്ട്രേഷന്‍ സംവിധാനം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

രാജ്യത്ത് നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies