തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വ്യക്തമായ പങ്കെന്ന് സിബിഐ. പിണറായിയുടെ പങ്കിന് തെളിവുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. ലാവ്‌ലിനുമായി ധാരണപത്രവും വിതരണക്കരാറും ഒപ്പിട്ടത് സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ്. കരാര്‍ വിശദാംശങ്ങള്‍ പിണറായി മന്ത്രിസഭായോഗത്തില്‍ മറച്ചുവെച്ചു. ക്യാന്‍സര്‍ സെന്ററിന്റെ വിവരങ്ങള്‍ ആരോഗ്യവകുപ്പുമായി ചര്‍ച്ച ചെയ്തില്ലെന്നും സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു.
പിണറായി വിജയന്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ എതിര്‍പ്പറിയിച്ചാണ് സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കരാറില്‍ ഏര്‍പ്പെടണമെന്ന നിര്‍ദേശം പിണറായി അവഗണിച്ചു. വെദ്യുതി ബോര്‍ഡ് സെക്രട്ടറിയുടെ നിര്‍ദേശമാണ് അവഗണിച്ചതെന്നും സിബിഐ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ജി കാര്‍ത്തികേയനെതിരെ തെളിവില്ലെന്നും സിബിഐ സത്യവാങ്മൂലത്തിലുണ്ട്.
കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം സിബിഐ കോടതി അടുത്തമാസം ഏഴിലേക്ക് മാറ്റി. പിണറായിയുടെ ആവശ്യപ്രകാരം കുറ്റപത്രം വിഭജിച്ച് വിസ്താരം നടത്താന്‍ നേരത്തെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിന് ശേഷം രണ്ടാം തവണയാണ് കോടതി ഈ കേസ് പരിഗണിക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സി.ബി.ഐ കോടതി നേരത്തെ കേസിലെ കുറ്റപത്രം വിഭജിച്ചിരുന്നു. വിചാരണയ്ക്ക് ഇതുവരെ ഹാജരായിട്ടില്ലാത്ത ലാവ്‌ലിന്‍ കമ്പനി, കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡല്‍ എന്നിവരെ മാറ്റിനിര്‍ത്തിയാണ് കുറ്റപത്രം രണ്ടാക്കിയത്.
കുറ്റപത്രം രണ്ടായി വിഭജിക്കണമെന്ന പിണറായി വിജയന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി അനുമതി നല്‍കിയിരുന്നത്. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട കോടതി വേഗത്തിലൂള്ള വിചാരണ മൗലികാവകാശമെന്നും അന്ന് വ്യക്തമാക്കി.
2009ലാണ് ലാവലിന്‍ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ച കരാറാണ് കേസിനാധാരം. എസ്എന്‍സി കമ്പനിക്ക് നല്‍കിയത് മൂലം സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായെന്ന് 2006ല്‍ പുറത്തുവിട്ട സിഎജി റിപ്പോര്‍ട്ടും ശരിവെച്ചിരുന്നു.













Discussion about this post