Wednesday, April 29, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ട്രെയിനില്‍നിന്നു വീണു പരിക്കേറ്റ ചാനല്‍ അവതാരകയുടെ നില ഗുരുതരമായി തുടരുന്നു

by Punnyabhumi Desk
Aug 11, 2013, 12:39 pm IST
in കേരളം

തൃശൂര്‍: ട്രെയിനില്‍നിന്നു വീണു പരിക്കേറ്റ കോഴിക്കോട് സ്വദേശിനിയായ ചാനല്‍ അവതാരകയുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട് ചേന്നല്ലൂര്‍ മാണിക്കംകണ്ടത്തില്‍ ദിവാകരന്റെ മകള്‍ ദിഷ(23)യാണു തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ റിക്കവറി ഐസിയുവില്‍ കഴിയുന്നത്. ദിഷ വെന്റിലേറ്ററിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

വ്യാഴാഴ്ച പുതുക്കാടിനും കൊടകരയ്ക്കുമിടയില്‍ മുരിയാട് പാമ്പാട്ടിക്കുളങ്ങര ക്ഷേത്രക്കുളത്തിനു സമീപമുള്ള റെയില്‍വേ ട്രാക്കില്‍നിന്നാണു പരിക്കുകളോടെ ദിഷയെ അബോധാവസ്ഥയില്‍ കണ്െടത്തിയത്. ആശുപത്രിയിലെത്തിക്കുമ്പോള്‍തന്നെ ഗുരുതരാവസ്ഥയിലായിരുന്നു. ആദ്യം കൊടകര ശാന്തി ആശുപത്രിയിലും തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ ജൂബിലി ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

തലയില്‍ ആന്തരിക രക്തസ്രാവമുള്ളതാണ് ഇപ്പോഴും ആശങ്ക സൃഷ്ടിക്കുന്നത്. ചാനല്‍ അവതാരകയായ ദിഷ പ്രോഗ്രാം ഷൂട്ടിംഗിനുശേഷം കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. ട്രെയിനില്‍ കയറിയ വിവരം എറണാകുളത്തുനിന്നു ദിഷ വീട്ടിലേക്കു വിളിച്ചറിയിച്ചിരുന്നു. പ്രൈവറ്റായി എംബിഎ പഠിക്കുന്നതോടൊപ്പം ഇവന്റ് മാനേജ്മെന്റ്, ആങ്കറിംഗ് എന്നിവയും ദിഷ നടത്തിയിരുന്നുവെന്നു വീട്ടുകാര്‍ പറഞ്ഞു. പല ചാനലുകള്‍ക്കുംവേണ്ടി അവതാരകരെ ഇന്റര്‍വ്യൂ ചെയ്തു റിക്രൂട്ടിംഗ് നടത്തുകയും ചെയ്തിരുന്നു.

എങ്ങനെയാണ് അപകടമുണ്ടായതെന്ന് അറിയാന്‍ സാധിച്ചിട്ടില്ല. അപകടം സംബന്ധിച്ചു പോലീസും റെയില്‍വേയും അന്വേഷിക്കുന്നുണ്െടങ്കിലും സൂചനകള്‍ ലഭിച്ചിട്ടില്ല. ദിഷയ്ക്കു ബോധം വീണുകിട്ടിയശേഷമേ സംഭവത്തെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുകയുള്ളൂ. അപകടം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും ദിഷയുടെ പിതാവും വിമുക്തഭടനുമായ ദിവാകരന്‍ ആവശ്യപ്പെട്ടു.

വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ കൂട്ടുകാരിയെ ഫോണില്‍ വിളിച്ച ദിഷ താന്‍ ട്രെയിനിലാണെന്നും നാട്ടിലേക്കു പോവുകയാണെന്നും പറഞ്ഞിരുന്നു. വൈകിട്ട് അഞ്ചേമുക്കാലോടെ മുരിയാട് പാമ്പാട്ടിക്കുളങ്ങര ക്ഷേത്രക്കുളത്തിലേക്കു കുളിക്കാനെത്തിയ നാട്ടുകാരാണു ട്രാക്കില്‍ പരിക്കേറ്റ നിലയില്‍ ദിഷയെ കണ്െടത്തിയത്.

അന്വേഷണത്തിന്റെ ഭാഗമായി കൊടകര പോലീസ് ഇന്നലെ ദിഷ സഞ്ചരിച്ച അതേ ട്രെയിനില്‍ യാത്ര ചെയ്തു. ട്രെയിനിലെ സ്ഥിരം യാത്രക്കാരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു. ഇരിങ്ങാലക്കുടയ്ക്കടുത്തുവച്ച് ഒരു പെണ്‍കുട്ടി ഡോറിനടുത്തുനിന്നു ഫോണില്‍ സംസാരിക്കുന്നതു കണ്ടതായി പലരും മൊഴി നല്കിയിട്ടുണ്ട്. ഇതു ദിഷയാണെന്നാണു നിഗമനം.

മുരിയാട് പാമ്പാട്ടിക്കുളങ്ങര ഭാഗത്തു വലിയ വളവുള്ളതിനാല്‍ ഇവിടെ ട്രെയിന്‍ തിരിയുന്ന സമയത്തു വാതില്‍ ശക്തമായി വന്നിടിച്ചു ദിഷ ട്രാക്കിലേക്കു തെറിച്ചുവീഴാനുളള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. ദിഷയുടെ ബാഗടക്കമുള്ള ലഗേജുകള്‍ കണ്ണൂര്‍ സ്റേഷനില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. ഇതില്‍നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.

ShareTweetSend

Related News

കേരളം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

കേരളം

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

കേരളം

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

Discussion about this post

പുതിയ വാർത്തകൾ

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies