Friday, March 31, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ശ്രീകൃഷ്ണാവബോധത്തിന്റെ ജീവിതദര്‍ശനം

by Punnyabhumi Desk
Sep 12, 2017, 06:30 am IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

editorial-sreekrishna jayanthi-pbഇന്ന് ശ്രീകൃഷ്ണജയന്തിയാണ്. ഈ മഹത്തായ ദിനം ഭാരതത്തില്‍മാത്രമല്ല ലോകമെമ്പാടും ആഘോഷിക്കും. കൃഷ്ണദര്‍ശനത്തെ മറന്നുകൊണ്ട് ആഘോഷങ്ങളിലേക്ക് മാത്രം പോകുമ്പോള്‍ നഷ്ടപ്പെടുന്നത് ജീവിതത്തിന്റെ സമഗ്രവികാസത്തിനായി മാനവകുലത്തിന് നല്‍കിയ കൃഷ്ണന്റെ ജീവിത മാതൃകയാണ്. കാരാഗൃഹത്തില്‍ പിറന്നുവീഴുകയും ഒരു വേടന്റെ അമ്പില്‍ ജീവിതം അവസാനിക്കുകയും ചെയ്ത കൃഷ്ണന്‍ ഈ രണ്ട് മുഹൂര്‍ത്തങ്ങള്‍ക്കിടയില്‍ മനുഷ്യരാശിക്കു നല്‍കിയ മഹത്തായ മാതൃകകളും ദര്‍ശനങ്ങളുമുണ്ട്.

അര്‍ജ്ജുനനെ കുരുക്ഷേത്ര യുദ്ധഭൂമിയില്‍ ധീരമാനസനാക്കിയ ശ്രീകൃഷ്ണന്റെ വാക്കുകളാണ് ഗീതോപദേശമായി ലോകം നെഞ്ചോടുചേര്‍ക്കുന്നത്. മനുഷ്യന്റെ ജീവിതാവസ്ഥകളിലെ പരാജയബോധത്തെയും പ്രതിസന്ധികളെയും എങ്ങനെ മറികടക്കണമെന്ന് ഭഗവത്ഗീത പറഞ്ഞുതരുന്നു. ദൈനംദിന ജീവിതത്തിലെ സഞ്ചാരപഥങ്ങളില്‍ വെളിച്ചം നല്‍കുന്ന മഹത്തായ വാക്കുകളാണ് കൃഷ്ണന്റേത്. ധര്‍മ്മത്തെ ശ്രീകൃഷ്ണന്‍ വ്യാഖ്യാനിക്കുമ്പോള്‍ അത് അന്നുവരെ കേള്‍ക്കാത്ത പുതിയ ശബ്ദമായിരുന്നു. അധര്‍മ്മത്തിനെതിരെ യുദ്ധംചെയ്യുന്നതാണ് യുദ്ധംചെയ്യാതിരിക്കുന്നതിനെക്കാള്‍ ധര്‍മ്മമെന്ന് കൃഷ്ണന്‍ പഠിപ്പിച്ചു.

രാധാമാധവ സങ്കല്പംപോലെ പ്രണയത്തിന്റെ മധുരമായ ഒരു ഏട് ലോകത്ത് എങ്ങുമില്ല. കൃഷ്ണന് പതിനായിരത്തിയെട്ട് ഭാര്യമാരെന്നാണ് പറയുന്നത്. ഗോപികമാരോടൊത്ത് കളിച്ച് രസിച്ച് പുല്ലാങ്കുഴലൂതിയും ആടിനെമേച്ചും നടക്കുന്ന മധുരമനോഹരമായ ഒരു സങ്കല്പം ശ്രീകൃഷ്ണനുമായി ചേര്‍ത്തല്ലാതെ നമുക്ക് കാണാനാകില്ല. അതാകാം കൃഷ്ണന് പതിനാറായിരത്തെട്ട് ഭാര്യമാരുണ്ടെന്ന ഏതോ കവിയുടെ കല്പനയില്‍ വിരിഞ്ഞത്. ഈ സങ്കല്പചിത്രമാണ് നാളെ ശ്രീകൃഷ്ണജയന്തിയില്‍ ഗോപികമാരുടെയും ശ്രീകൃഷ്ണന്റെയും വേഷംധരിച്ച് കുട്ടികള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നതിലൂടെ നമുക്ക് ആഹ്ലാദത്തിന്റെ വര്‍ണ്ണക്കൂട്ടുകള്‍ സമ്മാനിക്കുന്നത്.

ജീവിതത്തെ ആഘോഷമാക്കുമ്പോഴും ധര്‍മ്മനിരതമായ മാര്‍ഗ്ഗം കൈവെടിയരുതെന്നാണ് കൃഷ്ണന്‍ ഉദ്‌ബോധിപ്പിക്കുന്നത്. വേണമെങ്കില്‍ കൃഷ്ണന്‍ വിചാരിച്ചാല്‍ കുരുക്ഷേത്ര യുദ്ധം ഒഴിവാക്കാമായിരുന്നു. പക്ഷേ ഭാവിയില്‍ വരാനിരിക്കുന്ന മഹായുദ്ധങ്ങള്‍ ഒഴിവാക്കാന്‍ കുരുക്ഷേത്രയുദ്ധം അനിവാര്യമായിരുന്നു. യുദ്ധത്തിന്റെ അവസാനം ആര് എന്തുനേടി എന്ന ചോദ്യത്തിന് ആരും ഒന്നും നേടിയില്ല എന്നാണു ഉത്തരം. മകന്‍ നഷ്ടപ്പെട്ട അമ്മ. ഭര്‍ത്താവുനഷ്ടപ്പെട്ട ഭാര്യ. അച്ഛന്‍ നഷ്ടപ്പെട്ട മക്കള്‍. സഹോദരന്‍ നഷ്ടപ്പെട്ട സഹോദരി. പരസ്പരം പോരടിച്ച് വംശനാശത്തിന്റെ ഇരുണ്ട ഭൂമിയിലേക്ക് യാത്രയാവുകയായിരുന്നു ഒരു കുലത്തില്‍പ്പെട്ട ഇരുചേരികള്‍. അവിടെ അലമുറയിടുന്ന അമ്മമാര്‍ക്കും ഭാര്യമാര്‍ക്കും മക്കള്‍ക്കും സഹോദരിമാര്‍ക്കും മുന്നില്‍ കൃഷ്ണന്‍ പുഞ്ചിരിച്ചുനിന്നതേയുള്ളൂ. ഒടുവില്‍ ശാപമേറ്റുവാങ്ങാനായിരുന്നു കൃഷ്ണന്റെ വിധി.

അവതാരപുരുഷനായിട്ടും ശാപഗ്രസ്ഥനായിതീര്‍ന്ന കൃഷ്ണന്‍ നമ്മോട് ഒരുപാട് കാര്യങ്ങള്‍ സംവദിക്കുന്നു. യുദ്ധം എന്നത് പുറമേ മാത്രമല്ല അത് ഉള്ളിലും എപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. അവിടെ ധര്‍മ്മാധര്‍മ്മങ്ങള്‍ വേര്‍തിരിച്ചറിയുക എന്നതാണ് കുരുക്ഷേത്രയുദ്ധം മനുഷ്യരാശിക്കു നല്‍കുന്ന പാഠം.

കൃഷ്ണലീലയിലൂടെ ജീവിതത്തെ ധര്‍മ്മമാര്‍ഗ്ഗത്തിലേക്ക് എങ്ങനെ നയിക്കാമെന്ന് പുതിയതലമുറയെ പഠിപ്പിക്കുന്നതിനുള്ള ഉപാധികൂടിയായി ശ്രീകൃഷ്ണജയന്തിയെ മാറ്റുമ്പോഴാണ് ആ ആഘോഷത്തിന് അര്‍ത്ഥമുണ്ടാകുന്നത്.

ShareTweetSend

Related Posts

മറ്റുവാര്‍ത്തകള്‍

മലയാളത്തിന്റെ പ്രിയനടന്‍ ഇന്നസെന്റ് വിടവാങ്ങി

മറ്റുവാര്‍ത്തകള്‍

സംസ്ഥാനതല ക്ഷയരോഗ ദിനാചരണത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു

മറ്റുവാര്‍ത്തകള്‍

സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കും

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം പൈതൃകരത്‌നം ഡോ.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍, സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍, ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍ എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

മലയാളത്തിന്റെ പ്രിയനടന്‍ ഇന്നസെന്റ് വിടവാങ്ങി

സംസ്ഥാനതല ക്ഷയരോഗ ദിനാചരണത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു

സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കും

ശ്രീരാമനവമി രഥയാത്ര: 27ന് തിരുവനന്തപുരത്ത്

മോദി എന്ന പേരിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം: രാഹുല്‍ ഗാന്ധിയ്ക്ക് രണ്ടുവര്‍ഷം തടവ്

കേരള പുരസ്‌കാരങ്ങള്‍ ഇന്ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും

ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്ട്രേഷന്‍ സംവിധാനം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

രാജ്യത്ത് നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies