Tuesday, September 1, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ശ്രീകൃഷ്ണാവബോധത്തിന്റെ ജീവിതദര്‍ശനം

by Punnyabhumi Desk
Sep 12, 2017, 06:30 am IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

editorial-sreekrishna jayanthi-pbഇന്ന് ശ്രീകൃഷ്ണജയന്തിയാണ്. ഈ മഹത്തായ ദിനം ഭാരതത്തില്‍മാത്രമല്ല ലോകമെമ്പാടും ആഘോഷിക്കും. കൃഷ്ണദര്‍ശനത്തെ മറന്നുകൊണ്ട് ആഘോഷങ്ങളിലേക്ക് മാത്രം പോകുമ്പോള്‍ നഷ്ടപ്പെടുന്നത് ജീവിതത്തിന്റെ സമഗ്രവികാസത്തിനായി മാനവകുലത്തിന് നല്‍കിയ കൃഷ്ണന്റെ ജീവിത മാതൃകയാണ്. കാരാഗൃഹത്തില്‍ പിറന്നുവീഴുകയും ഒരു വേടന്റെ അമ്പില്‍ ജീവിതം അവസാനിക്കുകയും ചെയ്ത കൃഷ്ണന്‍ ഈ രണ്ട് മുഹൂര്‍ത്തങ്ങള്‍ക്കിടയില്‍ മനുഷ്യരാശിക്കു നല്‍കിയ മഹത്തായ മാതൃകകളും ദര്‍ശനങ്ങളുമുണ്ട്.

അര്‍ജ്ജുനനെ കുരുക്ഷേത്ര യുദ്ധഭൂമിയില്‍ ധീരമാനസനാക്കിയ ശ്രീകൃഷ്ണന്റെ വാക്കുകളാണ് ഗീതോപദേശമായി ലോകം നെഞ്ചോടുചേര്‍ക്കുന്നത്. മനുഷ്യന്റെ ജീവിതാവസ്ഥകളിലെ പരാജയബോധത്തെയും പ്രതിസന്ധികളെയും എങ്ങനെ മറികടക്കണമെന്ന് ഭഗവത്ഗീത പറഞ്ഞുതരുന്നു. ദൈനംദിന ജീവിതത്തിലെ സഞ്ചാരപഥങ്ങളില്‍ വെളിച്ചം നല്‍കുന്ന മഹത്തായ വാക്കുകളാണ് കൃഷ്ണന്റേത്. ധര്‍മ്മത്തെ ശ്രീകൃഷ്ണന്‍ വ്യാഖ്യാനിക്കുമ്പോള്‍ അത് അന്നുവരെ കേള്‍ക്കാത്ത പുതിയ ശബ്ദമായിരുന്നു. അധര്‍മ്മത്തിനെതിരെ യുദ്ധംചെയ്യുന്നതാണ് യുദ്ധംചെയ്യാതിരിക്കുന്നതിനെക്കാള്‍ ധര്‍മ്മമെന്ന് കൃഷ്ണന്‍ പഠിപ്പിച്ചു.

രാധാമാധവ സങ്കല്പംപോലെ പ്രണയത്തിന്റെ മധുരമായ ഒരു ഏട് ലോകത്ത് എങ്ങുമില്ല. കൃഷ്ണന് പതിനായിരത്തിയെട്ട് ഭാര്യമാരെന്നാണ് പറയുന്നത്. ഗോപികമാരോടൊത്ത് കളിച്ച് രസിച്ച് പുല്ലാങ്കുഴലൂതിയും ആടിനെമേച്ചും നടക്കുന്ന മധുരമനോഹരമായ ഒരു സങ്കല്പം ശ്രീകൃഷ്ണനുമായി ചേര്‍ത്തല്ലാതെ നമുക്ക് കാണാനാകില്ല. അതാകാം കൃഷ്ണന് പതിനാറായിരത്തെട്ട് ഭാര്യമാരുണ്ടെന്ന ഏതോ കവിയുടെ കല്പനയില്‍ വിരിഞ്ഞത്. ഈ സങ്കല്പചിത്രമാണ് നാളെ ശ്രീകൃഷ്ണജയന്തിയില്‍ ഗോപികമാരുടെയും ശ്രീകൃഷ്ണന്റെയും വേഷംധരിച്ച് കുട്ടികള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നതിലൂടെ നമുക്ക് ആഹ്ലാദത്തിന്റെ വര്‍ണ്ണക്കൂട്ടുകള്‍ സമ്മാനിക്കുന്നത്.

ജീവിതത്തെ ആഘോഷമാക്കുമ്പോഴും ധര്‍മ്മനിരതമായ മാര്‍ഗ്ഗം കൈവെടിയരുതെന്നാണ് കൃഷ്ണന്‍ ഉദ്‌ബോധിപ്പിക്കുന്നത്. വേണമെങ്കില്‍ കൃഷ്ണന്‍ വിചാരിച്ചാല്‍ കുരുക്ഷേത്ര യുദ്ധം ഒഴിവാക്കാമായിരുന്നു. പക്ഷേ ഭാവിയില്‍ വരാനിരിക്കുന്ന മഹായുദ്ധങ്ങള്‍ ഒഴിവാക്കാന്‍ കുരുക്ഷേത്രയുദ്ധം അനിവാര്യമായിരുന്നു. യുദ്ധത്തിന്റെ അവസാനം ആര് എന്തുനേടി എന്ന ചോദ്യത്തിന് ആരും ഒന്നും നേടിയില്ല എന്നാണു ഉത്തരം. മകന്‍ നഷ്ടപ്പെട്ട അമ്മ. ഭര്‍ത്താവുനഷ്ടപ്പെട്ട ഭാര്യ. അച്ഛന്‍ നഷ്ടപ്പെട്ട മക്കള്‍. സഹോദരന്‍ നഷ്ടപ്പെട്ട സഹോദരി. പരസ്പരം പോരടിച്ച് വംശനാശത്തിന്റെ ഇരുണ്ട ഭൂമിയിലേക്ക് യാത്രയാവുകയായിരുന്നു ഒരു കുലത്തില്‍പ്പെട്ട ഇരുചേരികള്‍. അവിടെ അലമുറയിടുന്ന അമ്മമാര്‍ക്കും ഭാര്യമാര്‍ക്കും മക്കള്‍ക്കും സഹോദരിമാര്‍ക്കും മുന്നില്‍ കൃഷ്ണന്‍ പുഞ്ചിരിച്ചുനിന്നതേയുള്ളൂ. ഒടുവില്‍ ശാപമേറ്റുവാങ്ങാനായിരുന്നു കൃഷ്ണന്റെ വിധി.

അവതാരപുരുഷനായിട്ടും ശാപഗ്രസ്ഥനായിതീര്‍ന്ന കൃഷ്ണന്‍ നമ്മോട് ഒരുപാട് കാര്യങ്ങള്‍ സംവദിക്കുന്നു. യുദ്ധം എന്നത് പുറമേ മാത്രമല്ല അത് ഉള്ളിലും എപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. അവിടെ ധര്‍മ്മാധര്‍മ്മങ്ങള്‍ വേര്‍തിരിച്ചറിയുക എന്നതാണ് കുരുക്ഷേത്രയുദ്ധം മനുഷ്യരാശിക്കു നല്‍കുന്ന പാഠം.

കൃഷ്ണലീലയിലൂടെ ജീവിതത്തെ ധര്‍മ്മമാര്‍ഗ്ഗത്തിലേക്ക് എങ്ങനെ നയിക്കാമെന്ന് പുതിയതലമുറയെ പഠിപ്പിക്കുന്നതിനുള്ള ഉപാധികൂടിയായി ശ്രീകൃഷ്ണജയന്തിയെ മാറ്റുമ്പോഴാണ് ആ ആഘോഷത്തിന് അര്‍ത്ഥമുണ്ടാകുന്നത്.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies