Thursday, August 18, 2022
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പുതുവൈപ്പ് എല്പിജി ടെര്മിനല് രണ്ടര വര്ഷത്തിനുള്ളില്

by Punnyabhumi Desk
Jul 8, 2010, 01:20 pm IST
in കേരളം, മറ്റുവാര്‍ത്തകള്‍

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പുതുവൈപ്പില്‍ സ്ഥാപിക്കുന്ന എല്‍പിജി ടെര്‍മിനലിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയായി. തടസ്സങ്ങളെല്ലാം നീങ്ങിയ സാഹചര്യത്തില്‍ രണ്ടര വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. പുതുവൈപ്പില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ 15 ഹെക്ടര്‍ സ്ഥലത്താണ് എല്‍പിജി ടെര്‍മിനല്‍ വരുന്നത്. 270 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

കേരളത്തിലെ എല്‍പിജി ക്ഷാമം പരിഹരിക്കുന്നതിനും സുരക്ഷിതമായി എല്‍പിജി കൈകാര്യം ചെയ്യുന്നതിനുമാണ് ടെര്‍മിനല്‍ സ്ഥാപിക്കുന്നത്. പുതുവൈപ്പില്‍ വരുന്ന തുറമുഖാധിഷ്ഠിത സെസിലാകും ഇത് പ്രവര്‍ത്തിക്കുക. തുറമുഖ ട്രസ്റ്റ് കൈമാറിയ സ്ഥലത്ത് ചുറ്റുമതില്‍ നിര്‍മാണം പൂര്‍ത്തിയായി.

കപ്പലില്‍ എത്തിക്കുന്ന എല്‍പിജി കുഴലുകള്‍വഴി ടെര്‍മിനലില്‍ സംഭരിച്ചശേഷം കായലിനടിയിലൂടെ ഉദയംപേരൂര്‍ പ്ലാന്റിലെത്തിക്കാനാണ് ലക്ഷ്യം. ആവശ്യമെങ്കില്‍ ബുള്ളറ്റ്ടാങ്കറുകളില്‍ ഇവിടെനിന്ന് എല്‍പിജികൊണ്ടുപോകാനും സംവിധാനമൊരുക്കും.

15400 ടണ്‍ ശേഷിയുള്ള സംഭരണടാങ്ക് അത്യാധുനിക സംവിധാനങ്ങളോടെ നിര്‍മിക്കും. അപകടസാധ്യത പൂര്‍ണമായും ഇല്ലാതാക്കാന്‍ ഭൂമിക്കടിയില്‍ കോണ്‍ക്രീറ്റ് അറ നിര്‍മിച്ച്, മണല്‍കൊണ്ട് കവചം തീര്‍ത്ത് അതിനുള്ളിലാകും എല്‍പിജി സംഭരിക്കുക. പ്രതിവര്‍ഷം ആറ് ലക്ഷം ടണ്‍ എല്‍പിജി കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ടാകും.

നിലവില്‍ കേരളത്തിന് വര്‍ഷം 5.5 ലക്ഷം ടണ്‍ എല്‍പിജി ആവശ്യമാണ്. വര്‍ഷം 8 ശതമാനം നിരക്കില്‍ ഇതിന്റെ ആവശ്യകത കൂടിവരുന്നുണ്ട്. മംഗലാപുരത്തുനിന്ന് റോഡ്മാര്‍ഗമാണ് ഇവിടെ വേണ്ടതിന്റെ 60 ശതമാനവും എത്തുന്നത്. നിലവിലുള്ള സാഹചര്യത്തില്‍ 2014ഓടെ ഇവിടെ എല്‍പിജി ക്ഷാമം ഉണ്ടാകും.

പണിമുടക്കും മറ്റും ഉണ്ടാകുമ്പോള്‍ ഇവിടെ എല്‍പിജി തീര്‍ന്നുപോകുന്ന സ്ഥിതിയുമുണ്ട്. ഇതെല്ലാം എല്‍പിജി ടെര്‍മിനല്‍ വരുന്നതോടെ ഒഴിവാകും. തമിഴ്‌നാടിന്റെ കേരളത്തോട് ചേര്‍ന്നു കിടക്കുന്ന മേഖലകളിലേക്കും ഇവിടെനിന്നും എല്‍പിജി എത്തിക്കുവാന്‍ കഴിയും.

ShareTweetSend

Related Posts

മറ്റുവാര്‍ത്തകള്‍

ഇന്ന് ശ്രീകൃഷ്ണജയന്തി

കേരളം

സമൃദ്ധിയുടെ പ്രതീക്ഷയുമായി ചിങ്ങം വന്നെത്തി

കേരളം

വിഴിഞ്ഞത്ത് സമരം നടത്തുന്നത് പുറത്തുനിന്നെത്തിയവരെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

Discussion about this post

പുതിയ വാർത്തകൾ

ഇന്ന് ശ്രീകൃഷ്ണജയന്തി

ശ്രീകൃഷ്ണാമൃതം

സമൃദ്ധിയുടെ പ്രതീക്ഷയുമായി ചിങ്ങം വന്നെത്തി

ഗുഡ്‌സ് ട്രെയിനും പാസഞ്ചറും കൂട്ടിയിടിച്ചു; അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു

മുന്‍ ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരി അന്തരിച്ചു

വിഴിഞ്ഞത്ത് സമരം നടത്തുന്നത് പുറത്തുനിന്നെത്തിയവരെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

വിഴിഞ്ഞം തുറമുഖ കവാടത്തില്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നിയമസഭാ മന്ദിരത്തില്‍ സ്പീക്കര്‍ എം.ബി. രാജേഷ് ദേശീയ പതാക ഉയര്‍ത്തി

രാജ്ഭവനില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മതനിരപേക്ഷതയും ഫെഡറലിസവും സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആശയങ്ങളാണ്: മുഖ്യമന്ത്രി

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies