Tuesday, October 28, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നിയമനത്തട്ടിപ്പ്‌ ആരംഭിച്ചത്‌ അഭിലാഷ്‌: ജെ.പി

by Punnyabhumi Desk
Dec 12, 2010, 04:34 pm IST
in കേരളം, മറ്റുവാര്‍ത്തകള്‍

കൊച്ചി: വയനാട്‌ നിയമനത്തട്ടിപ്പ്‌ ആരംഭിച്ചത്‌ അഭിലാഷ്‌ പിള്ളയാണെന്ന്‌ കഴിഞ്ഞദിവസം തിരുവനന്തപുരത്ത്‌ കീഴടങ്ങിയ ജെ.പി എന്ന ജനാര്‍ദ്ദനന്‍ പിളള. ആദ്യം ബന്ധു സൂരജ്‌ കൃഷ്‌ണയെയാണ്‌ അഭിലാഷ്‌ നിയമിച്ചത്‌. പിന്നീട്‌ ഇത്‌ സ്‌ഥിരം ബിസിനസാക്കുകയായിരുന്നു. തന്നോട്‌ ഇതിനെക്കുറിച്ച്‌ പറഞ്ഞത്‌ അഭിലാഷിന്റെ ബന്ധുവായ മധുപലാണെന്നും ജെ.പി പറഞ്ഞു. ആദ്യം താന്‍ ജോലി ശരിയാക്കിക്കൊടുത്തത്‌ വിമലിനും ഗോപകുമാറിനുമായിരുന്നു. പിന്നെ ഇത്‌ സ്‌ഥിരമാക്കാന്‍ പദ്ധതിയിട്ടു. രണ്ടുപേരെക്കൂടി നിയമിക്കാന്‍ പദ്ധതിയിട്ടെങ്കിലും അതു നടന്നില്ല. തമ്പാനൂരിലെ ഉപാസനാ ലോഡ്‌ജില്‍ വച്ചായിരുന്നു ആസൂത്രണം. ശബരി, ജ്യോതി, കണ്ണന്‍ എന്നിവര്‍ വന്നത്‌ കടലുണ്ടി സ്വദേശി രവി എന്ന ഇടനിലക്കാരന്‍ വഴിയാണെന്നും ജെ.പി മൊഴി നല്‍കിയിട്ടുണ്ട്‌. ഇന്നലെ രാത്രി രണ്ടരയോടെയാണ്‌ ജെപിയെ വയനാട്ടിലെത്തിച്ചത്‌. ചോദ്യംചെയ്യലിനു ശേഷം ഇയാളെ ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ കോടതിയില്‍ ഹാജരാക്കും.
രണ്ടുദിവസം നീണ്ട ചോദ്യം ചെയ്യലിനിടെ അഭിലാഷ്‌ നടത്തിയ വെളിപ്പെടുത്തലില്‍ ആരോപണം ഏറെയും ജെ.പിക്കു നേരെയായിരുന്നു. വ്യാജനിയമനം ആസൂത്രണം ചെയ്‌ത ആറംഗ സംഘത്തിന്റെ തലവന്‍ ജെ.പി യാണെന്നായിരുന്നു അഭിലാഷിന്റെ മൊഴി. ഈ പശ്‌ചാത്തലത്തില്‍ ജെ.പി പിടിയിലായത്‌ അന്വേഷണ സംഘത്തിനു നല്‍കുന്ന ആശ്വാസം ചെറുതല്ല. ജെ.പി.യില്‍ നിന്ന്‌ അന്വേഷണത്തില്‍ വഴിത്തിരിവാകുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന്‌ പൊലീസ്‌ കരുതുന്നു. വിശേഷിച്ച്‌ ഇടനിലക്കാര്‍ ആരൊക്കെയെന്നും ഇവരുടെ റോള്‍ എന്തെന്നുമാണ്‌ അറിയേണ്ടത്‌.
അതേസമയം, പ്രതികളിലൊരാളും വ്യാജ നിയമനത്തിലൂടെ മാനന്തവാടി റീസര്‍വ്വേ ഓഫീസില്‍ ജോലി നേടുകയും ചെയ്‌തിരുന്ന കൊല്ലം സ്വദേശി ഗോപകുമാറിന്റെ ദുരൂഹമരണം സംബന്ധിച്ച്‌ പ്രത്യേക അന്വേഷണം വേണ്ടിവരും. മരിച്ചത്‌ ഗോപകുമാര്‍ തന്നെയാണെന്ന്‌ പൊലീസ്‌ സ്‌ഥിരീകരിച്ചിട്ടുണ്ട്‌.

ShareTweetSend

Related News

കേരളം

സ്‌കൂള്‍ കായികമേള സമാപനം: തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് അവധി

കേരളം

മഴ മുന്നറിപ്പ്: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു

കേരളം

പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയമെന്ന് ബിനോയ് വിശ്വം

Discussion about this post

പുതിയ വാർത്തകൾ

സ്‌കൂള്‍ കായികമേള സമാപനം: തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് അവധി

മഴ മുന്നറിപ്പ്: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു

പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയമെന്ന് ബിനോയ് വിശ്വം

പ്ലൈവുഡ് ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയിലും തീപിടുത്തത്തിലും ഒരാള്‍ മരിച്ചു

ലെന്‍സ് ബുക്‌സ് പുസ്തക സഭ സംഘടിപ്പിച്ചു

തിരുവനന്തപുരം സിറ്റി പോലീസ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു

കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഡല്‍ഹിയിലേക്ക് മടങ്ങി

പി.എം.ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചു

പാലുകാച്ചിമല ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമായി മാറും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

വ്രതശുദ്ധിയോടെ ഇരുമുടികെട്ടി പതിനെട്ട് പടിയും ചവിട്ടി അയ്യനെ കണ്ടു; ദര്‍ശന പുണ്യം നേടി രാഷ്ട്രപതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies