Saturday, July 18, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അയ്യന്‍കാളിയുടെ ധീരതയും നിശ്ചയദാര്‍ഢ്യവും തലമുറകള്‍ക്കു പ്രചോദനമായി: രാഷ്ട്രപതി

by Punnyabhumi Desk
Dec 21, 2013, 03:46 pm IST
in കേരളം

pranab-mukherjee_297കൊച്ചി: പട്ടികജാതി -വര്‍ഗക്കാരുടെ ക്ഷേമത്തിനായി പടപൊരുതിയ അയ്യന്‍കാളിയുടെ ധീരതയും നിശ്ചയദാര്‍ഢ്യവും തലമുറകള്‍ക്കു പ്രചോദനമാണെന്നു രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. കേരള പുലയര്‍ മഹാസഭയുടെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷക്കാലം നീണ്ടുനിന്ന അയ്യന്‍കാളി 150-ാം ജയന്തി ആഘോഷങ്ങളുടെ സമാപനമായ യുഗസ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ഉച്ചനീചത്വവും മുന്‍വിധികളും നിലനില്‍ക്കുന്നിടത്തോളം കാലം അയ്യന്‍കാളിയുടെ ആശയങ്ങള്‍ക്കും അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ക്കും പ്രസക്തിയുണ്ടായിരിക്കുമെന്നു പ്രണാബ് മുഖര്‍ജി ചൂണ്ടിക്കാട്ടി. ജാതീയതയ് ക്കെതിരേയും അവസരസമത്വത്തിനായുള്ള പോരാട്ടത്തിനുമായി പൂര്‍ണമായി സമര്‍പ്പിച്ച ജീവിതമായിരുന്നു അയ്യന്‍കാളിയുടേത്. വടക്കേ ഇന്ത്യയില്‍ അംബേദ്കറും ജ്യോതി ബാ ഫൂലേയും നടത്തിയ പോരാട്ടങ്ങള്‍ക്കു സമാനമാണിത്.

കേരളത്തിലെ പ്രമുഖ ദളിത് സമുദായങ്ങളിലൊന്നായ പുലയര്‍ക്ക് ഒട്ടേറെ പീഡനങ്ങള്‍ ജാതീയതയുടെ പേരില്‍ നേരിടേണ്ടിവ ന്നിരുന്നു. അവര്‍ക്കു വഴിനടക്കാന്‍ അവകാശമുണ്ടായിരുന്നില്ല, മാറു മറയ്ക്കാന്‍ അവകാശമുണ്ടായിരുന്നില്ല. അന്തമില്ലാത്ത ഇത്തരം ജാതീയ പീഡനങ്ങള്‍ക്കെതിരേ അയ്യന്‍കാളി പോരാടി.

സ്വന്തം ജന്മനാടായ വെങ്ങാനൂരില്‍ ദളിത് കുട്ടികള്‍ക്കു വിദ്യാഭ്യാസം ചെയ്യാനായി തുടങ്ങിയ പാഠശാല സവര്‍ണര്‍ തീയിട്ടു നശിപ്പിച്ചപ്പോള്‍, തങ്ങള്‍ക്കു പ്രവേശനം നിഷേധിച്ചിരുന്ന വെങ്ങാനൂരിലെ പൊതുവഴിയിലൂടെ വില്ലുവണ്ടിയോടിച്ച് ദളിതരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കാഹളം മുഴക്കുകയാണ് അയ്യന്‍കാളി ചെയ്തത്. റഷ്യന്‍ വിപ്ലവത്തിനു പത്തുവര്‍ഷം മുമ്പ് കേരളത്തില്‍ തൊഴിലാളികളുടെ ആവശ്യത്തിനുവേണ്ടി അയ്യന്‍കാളി ഒരുവര്‍ഷം നീളുന്ന സമരം സംഘടിപ്പിച്ചു. 1905ല്‍ സാധുജന പരിപാലന സംഘം സ്ഥാപിച്ചുകൊണ്ട് കര്‍ഷകത്തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ആറു ദിവസത്തെ ജോലിയെന്ന വ്യവസ്ഥ നേടിയെടുത്തു.

സാക്ഷരനല്ലാത്ത ഒരാളാണ് ഇത്തരം സമരങ്ങള്‍ നടത്തിയതെന്നതും അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ക്കു കൂടുതല്‍ മാനം നല്‍കുന്നു. അയ്യന്‍കാളി നടത്തിയ സമരങ്ങളുടെ ഭാഗമായി 1900ല്‍ ദളിതര്‍ക്കു പൊതുസ്ഥലങ്ങളിലൂടെ വഴിനടക്കാന്‍ അവകാശം ലഭിച്ചു. 1914ല്‍ ദളിത് കുട്ടികള്‍ക്കു സ്‌കൂളുകളില്‍ ചെന്നു പഠിക്കാന്‍ അവസരം ലഭിച്ചു. ദളിത് സ്ത്രീകള്‍ക്കു മാറു മറയ്ക്കാന്‍ അവകാശം ലഭിച്ചു. അയ്യന്‍കാളി നടത്തിയ സമരങ്ങള്‍ക്കു സവര്‍ണ സമൂഹത്തില്‍നിന്നുവരെ പിന്തുണ ലഭിക്കുകയുണ്ടായി. കേരളത്തിന്റെ പുരോഗമനമുഖം അയ്യന്‍കാളിയുടെയും നാരായണഗുരുവും ഉള്‍പ്പെടെയുള്ള നവോത്ഥാന നായകരുടെ പോരാട്ടങ്ങളുടെകൂടി ഫലമാണെന്നും രാഷ്ട്രപതി പറഞ്ഞു.

ചടങ്ങില്‍ ഗവര്‍ണര്‍ നിഖില്‍ കുമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രിമാരായ പ്രഫ. കെ.വി. തോമസ്, വയലാര്‍ രവി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന ജ നറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, കെപിഎംഎസ് ജ നറല്‍ സെക്രട്ടറി ബൈജു കലാശാല എന്നിവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

Discussion about this post

പുതിയ വാർത്തകൾ

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies