Saturday, July 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഉള്ളി വില: സുപ്രീംകോടതി പരാമര്‍ശം വ്യക്തി സ്വാതന്ത്ര്യത്തെ പരിഹസിക്കല്‍

by Punnyabhumi Desk
Jan 11, 2014, 09:00 pm IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

onion-pbരാജ്യത്തെ ജനങ്ങള്‍ ഉള്ളി കഴിക്കുന്നത് നിര്‍ത്തിയാല്‍ വില താനെ കുറയുമെന്ന സുപ്രീംകോടതിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. ഓരോ വ്യക്തിയും എന്തു കഴിക്കണം എന്തു കഴിക്കേണ്ട എന്നു തീരുമാനിക്കേണ്ടത് അവരവര്‍ തന്നെയാണ്. വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കൈകടത്തലാണ് രാജ്യത്തെ പരമോന്നത കോടതിയുടെ ഇത്തരത്തിലൊരു പരാമര്‍ശം. അവശ്യവസ്തു പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉള്ളിയുടെ വില വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കുന്ന ഘടകമാണ്. ഇതില്‍നിന്നുതന്നെ കോടിക്കണക്കിനു മനുഷ്യരുടെ ആഹാരത്തിലെ അവിഭാജ്യ ഘടകമാണ് ഉള്ളി  എന്നു വ്യക്തമാണ്.

രാജ്യത്ത് ഉള്ളി വില ഏകീകരിക്കാന്‍ സര്‍ക്കാരുകളോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബി.എസ് ചൗഹന്‍ അദ്ധ്യക്ഷനായുള്ള ബഞ്ച് ജനങ്ങളെ തന്നെ പരിഹസിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത്. പച്ചക്കറികളുടെ വില നിയന്ത്രിക്കലല്ല സുപ്രീംകോടതിയുടെ ജോലിയെന്നും ഉത്തരവില്‍ പറയുന്നു.

ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ വസ്തുക്കളാണ് വെള്ളവും ആഹാരവും. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ആഹാരസാധനമായി ഉപയോഗിക്കുന്ന ഉള്ളിയുടെ വില സംബന്ധിച്ചാണ് പരമോന്നത നീതിപീഠത്തിനു മുന്നില്‍ പൊതുതാല്‍പര്യ ഹര്‍ജി വന്നത്. ജീവല്‍ പ്രധാനമായ ഈ പ്രശ്‌നത്തില്‍  ഇടപെടുന്നതില്‍നിന്ന് സുപ്രീംകോടതിക്ക് എങ്ങനെ ഒഴുഞ്ഞുമാറാന്‍ കഴിയും? അഥവാ പൊതുതാല്‍പര്യ ഹര്‍ജി തള്ളണമെങ്കില്‍ അതിനുള്ള അധികാരം പരമോന്നത നീതിപീഠത്തിനുണ്ട്. എന്നാല്‍ ജനങ്ങള്‍ ഉള്ളി കഴിക്കാതെ വിലകുറയ്ക്കാന്‍ ആവശ്യപ്പെട്ടത് ഉള്ളി കര്‍ഷകര്‍ക്കെതിരെയുമുള്ള പരമാര്‍ശമായെ കാണന്‍ കഴിയു.

ജനങ്ങളുടെ അവസാനത്തെ അഭയസ്ഥാനമാണ് സുപ്രീംകോടതി. ആ നിലയില്‍ ഉള്ളി വില സംബന്ധിച്ച് എത്തിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചില്ലെങ്കില്‍ വേണ്ട. പക്ഷേ, ജനങ്ങളെ അപഹസിക്കുന്ന പരാമര്‍ശം നടത്തിയത് തെറ്റായിപ്പോയെന്നു പറയാതെവയ്യ.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies