Saturday, October 25, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

പുതിയ ഭാരതത്തിനായി കേളികൊട്ടുയര്‍ന്നു

by Punnyabhumi Desk
Mar 5, 2014, 03:51 pm IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

voting-pbഭാരതം പുതിയ വിധിയെഴുത്തിലേക്ക് ചുവടുവയ്ക്കുകയാണ്. പതിനാറാം ലോക് സഭാ തെരഞ്ഞെടുപ്പിന്  പ്രഖ്യാപനം വന്നു. ഒമ്പതു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഏപ്രില്‍ ഏഴിന് ആരംഭിച്ച് മെയ് 12ന് അവസാനിക്കും. മെയ് 16നാണ് വോട്ടെണ്ണല്‍. മെയ് 31 ഓടെ പുതിയ ലോകസഭ നിലവില്‍ വരും.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഭാരതത്തിലെ തെരഞ്ഞെടുപ്പ് ലോകശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. 81.4 കോടി വോട്ടര്‍മാരാണ് ഇത്തവണയുള്ളത്. കഴിഞ്ഞ തവണത്തെക്കാള്‍ 10 കോടിയിലേറെ കൂടുതല്‍. പോളീംഗ് ബുത്തുകളുടെ എണ്ണത്തിലും ഒരു ലക്ഷത്തിന്റെ വര്‍ദ്ധനയുണ്. 9.31 ലക്ഷം പോളീംഗ് ബൂത്തുകളാണ് ഈ വര്‍ഷം സജ്ജമാക്കുക. നിഷേധവോട്ടിന് അവസരം നല്‍കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്. വോട്ടര്‍മാരില്‍ 98 ശതമാനത്തിലേറെ പേര്‍ക്ക് ഫോട്ടോ പതിച്ച സ്ലിപ്പും ഇത്തവണ നല്‍കും. ജനാധിപത്യ പ്രക്രിയ കൂടുതല്‍ സുതാര്യവും ശക്തവുമാകുന്ന പല നടപടികളും ഈ തെരഞ്ഞെടുപ്പിലുണ്ട്.

ഭാരതം അതിന്റെ ആത്മസത്ത വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പക്ഷേ മതേതരമെന്ന പേരില്‍ കേന്ദ്രഭരണകൂടം നാതന ധര്‍മ്മത്തിന്റെ ഈറ്റില്ലമായ ഈ ഭൂമിയുടെ തനിമയെ ഇല്ലാതാക്കാനും സാംസ്‌കാരിക മഹിമ കളഞ്ഞുകുളിക്കാനുമാണ് ശ്രമിക്കുന്നത്. മതേതരം എന്നതിനര്‍ത്ഥം മതത്തിന് ഇതരമായത് എന്നല്ല. മറിച്ച് എല്ലാ മതങ്ങളെയും സമഭാവനയോടെ കാണാനുള്ള ഭാരതത്തിന്റെ ചിരപുരാതനമായ ദര്‍ശനമാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. ആരോടും പ്രീണനമോ പീഡനമോ ഇല്ലാത്ത സമീപനമാണ് വേണ്ടത്. എന്നാല്‍ ഭൂരിപക്ഷ ഹൈന്ദവസമൂഹത്തിനെ ചവിട്ടിമെതിക്കാനും പലപ്പോഴും അവഹേളിക്കാനുമാണ് കേന്ദ്രഭരണകൂടം ശ്രമിക്കുന്നത്. ന്യുനപക്ഷ വോട്ടുബാങ്കെന്ന പ്രലോഭനമാണ് ഇതില്‍ പ്രധാനം. എന്നാല്‍ കുറെക്കാലമായി പാശ്ചാത്യലോകത്തിന്റെ ചിന്തയെ ഭാരതീയ ദര്‍ശനങ്ങള്‍ സ്വാധീനിക്കാന്‍ തുടങ്ങുകയും ആഗോളവ്യാപകമായി സനാതന ധര്‍മ്മത്തിനു പിന്തുണ ലഭിക്കുകയും ചെയ്യുന്നത് സെമറ്റിക് മതനേതൃത്വങ്ങളുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. ഹൈന്ദവ ഭൂരിപക്ഷത്തിനെതിരെ കേന്ദ്ര ഭരണകൂടത്തിലെ ചില താല്പര്യസംരക്ഷകര്‍ ഇക്കാര്യവും സന്ദര്‍ഭം കിട്ടുമ്പോഴൊക്കെ ഉപയോഗിക്കുന്നുണ്ട്.

ഈ പശ്ചാത്തലത്തിലാണ് പതിനാറാംലോകസഭാ തെരഞ്ഞെടുപ്പ് ആഗതമായിരിക്കുന്നത്. ഉണരുന്ന ഹൈന്ദവശക്തിയുടെ വിസ്‌ഫോടനം ഇന്ന് ഭാരതത്തിലെങ്ങും ദൃശ്യമാണ്. അഭിപ്രായ സര്‍വേകളിലെല്ലാം കോണ്‍ഗ്രസ് തറപറ്റുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ബദല്‍ശക്തിയായി ഉയര്‍ന്നുവന്നിട്ടുള്ളത് ഭാരതീയ ജനതാ പാര്‍ട്ടിയാണ്. ഗുജറാത്തിനെ പുരോഗതിയുടെ പാതയിലേക്ക് നയിച്ച് ഭരണാധികാരിയെന്ന നിലയില്‍ കഴിവും ശക്തിയും തെളിയിച്ച നരേന്ദ്രമോഡിയാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. എളിയ നിലയില്‍ നിന്നാണ് അദ്ദേഹം ഇന്ന് എത്തിനില്‍ക്കുന്ന ഉയരങ്ങള്‍ കീഴടക്കിയത്. സ്വയംസേവകനായി സംഘടനാ പ്രവര്‍ത്തനം തുടങ്ങിയ മോഡിയുടെ പിന്‍ബലവും ഭാരതത്തിന്റെ സ്വഭാവവൈശിഷ്ട്യമായ ത്യാഗവും ധര്‍മ്മവുമാണ്. രാഷ്ട്രസേവനത്തിന്റെ പാതയില്‍ കുടുംബം പോലും വേണ്ടെന്നുവച്ച മോഡിയില്‍ അര്‍പ്പിതമായിരിക്കുന്നത് ചരിത്ര നിയോഗമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഭാരതത്തിന്റേതായിരിക്കുമെന്ന മഹര്‍ഷി അരവിന്ദന്റെ പ്രവചനം സാക്ഷാത്കൃതമാകുന്നതിന്റെ തുടക്കമാകും ഈ ജനഹിതപരിശോധന. ഇതൊരു ധര്‍മ്മസമരമാണ്. അവിടെ വോട്ടുകൊണ്ടുമാത്രമല്ല, മനസാ വാചാ കര്‍മ്മണാ തങ്ങളുടെ ശക്തിയും ബുദ്ധിയും വിനിയോഗിക്കാന്‍ ഹൈന്ദവ ധര്‍മ്മാനുഷ്ഠാനം ജീവിതവ്രതമാക്കിയ ഒരോ ഹിന്ദുവും ബാധ്യസ്ഥനാണ്.

ShareTweetSend

Related News

എഡിറ്റോറിയല്‍

ജഗദ്ഗുരുവിന് നവതി പ്രണാമം

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഡല്‍ഹിയിലേക്ക് മടങ്ങി

പി.എം.ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചു

പാലുകാച്ചിമല ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമായി മാറും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

വ്രതശുദ്ധിയോടെ ഇരുമുടികെട്ടി പതിനെട്ട് പടിയും ചവിട്ടി അയ്യനെ കണ്ടു; ദര്‍ശന പുണ്യം നേടി രാഷ്ട്രപതി

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രമാടത്ത് എത്തി; റോഡ് മാര്‍ഗം പമ്പയിലേക്ക് തിരിച്ചു

രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇറങ്ങിയ സ്ഥലത്തെ കോണ്‍ക്രീറ്റ് തറ താഴ്ന്നു

നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തിലേക്ക്: ബുധനാഴ്ചയാണ് ശബരിമല ദര്‍ശനം

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies