Sunday, September 14, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നിര്‍മാണപ്രവര്‍ത്തനത്തിന് മണ്ണ് ഖനനം : ചട്ടങ്ങളില്‍ ഇളവ്

by Punnyabhumi Desk
Jul 17, 2014, 04:43 pm IST
in കേരളം

തിരുവനന്തപുരം: ഫ്‌ളാറ്റുകള്‍ ഉള്‍പ്പെടെയുള്ള വാസഗൃഹങ്ങളുടെയും 300 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള വാണിജ്യസ്ഥാപനങ്ങളുടെയും നിര്‍മാണത്തിന് മണ്ണെടുക്കുന്നതിന് ഖനനാനുമതി ആവശ്യമില്ലെന്ന് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കെട്ടിടനിര്‍മാണത്തിനാവശ്യമായ മുന്‍കൂര്‍ അനുമതി തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അധികാരികളില്‍ നിന്ന് നേടിയിട്ടുള്ളവര്‍ക്കാണ് ഈ ആനുകൂല്യം.

1967-ലെ കേരള മൈനര്‍ മിനറല്‍ കണ്‍സെഷന്‍ റൂള്‍സിലെ ചട്ടം 8, ഉപചട്ടം 1ബി-യാണ് ഇപ്രകാരം മാറ്റിയത്. എന്നാല്‍, മണ്ണ് മറ്റൊരു സ്ഥലത്തേക്ക് കടത്തുന്നതിന് റോയല്‍റ്റി തുക നല്‍കണം. 2012 നവംബര്‍ 19ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച അസാധാരണ ഗസറ്റ് വിജ്ഞാപനം നം.1216 (എസ്ആര്‍ഒ നം.798/2012) പ്രകാരം സാധാരണ മണ്ണ് ഖനനത്തിന് നൂറുരൂപ പത്രത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന നിബന്ധന ഉള്‍ക്കൊള്ളിച്ചിരുന്നു. 5000 രൂപയില്‍ അധികം റോയല്‍റ്റി കൊടുക്കേണ്ട അളവിലെ മണ്ണിന് നിര്‍ദ്ദിഷ്ട നിരക്കുകളും ബാധകമാക്കിയിരുന്നു. എന്നാല്‍ 2000 ഫെബ്രുവരി 8ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഗസറ്റില്‍ ചിറകെട്ടുന്നതിനും റോഡ്, റെയില്‍വേ, കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന മണ്ണിനെ മൈനര്‍ മിനറല്‍ ആയി പ്രഖ്യാപിച്ചിരുന്നതിനാല്‍ ഈ നിബന്ധനകള്‍ സാധുവാകാതെ വന്നു. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ വിട്ടുപോകുകയും ചെയ്തു. ഇത് തിരുത്തിയാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.

ShareTweetSend

Related News

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

കേരളം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

കേരളം

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

Discussion about this post

പുതിയ വാർത്തകൾ

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 18 പേര്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ്

ഓപ്പറേഷന്‍ ഡി -ഹണ്ട്: 105 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

അന്താരാഷട്ര മുരുകഭക്ത സംഗമം; സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ അനുസ്മരണം: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം നിര്‍വഹിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies