Friday, October 31, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഡോക്ടര്‍മാര്‍ അനാവശ്യ സമരത്തില്‍നിന്നും പിന്‍മാറണം : മന്ത്രി വി.എസ്.ശിവകുമാര്‍

by Punnyabhumi Desk
Jul 21, 2014, 05:52 pm IST
in കേരളം

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍, കെ.ജി.എം.ഒ.എ-യുടെ ആഭിമുഖ്യത്തില്‍ ജൂലൈ 21 മുതല്‍ സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ചിട്ടുള്ള നിസ്സഹകരണ സമരത്തില്‍നിന്നും പിന്‍മാറണമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍. പനിക്കും മറ്റ് പകര്‍ച്ചവ്യാധികള്‍ക്കുമെതിരേ ജാഗ്രത പുലര്‍ത്തേണ്ട സമയത്ത്, ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കേണ്ട ഡോക്ടര്‍മാര്‍ അനാവശ്യ സമരത്തിനൊരുങ്ങുന്നത് ജനദ്രോഹമാണെന്നും സമരം ചെയ്താല്‍ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

സമരത്തിനാധാരമായിപ്പറയുന്ന ആവശ്യങ്ങളെക്കുറിച്ച്, കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് പ്രാവശ്യം ആരോഗ്യവകുപ്പ് സെക്രട്ടറി, ഡയറക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയതാണ്. ഈ മാസം ഒന്നിന് കെ.ജി.എം.ഒ.എ-യുമായും, ചര്‍ച്ച നടത്തി തീരുമാനങ്ങള്‍ കൈക്കൊള്ളുകയുണ്ടായി. അതിനുശേഷവും ഏകപക്ഷീയമായി നടത്തിയ സമരപ്രഖ്യാപനത്തെ, സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയായാണ് സര്‍ക്കാര്‍ കാണുന്നത്. ഒ.പി. സമയം, രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാക്കി നിശ്ചയിച്ചത്, കുറയ്ക്കണമെന്നും സ്വകാര്യ പ്രാക്ടീസ്, ഡോക്ടര്‍മാരുടെ താമസസ്ഥലത്തല്ലാതെ മറ്റിടങ്ങളില്‍ അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ സര്‍ക്കാരിന് അംഗീകരിക്കാനാവില്ല. പുതിയ മെഡിക്കല്‍ കോളേജുകള്‍ ഉടന്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യത്തെ മുന്‍നിര്‍ത്തി, ജനറല്‍-ജില്ലാ ആശുപത്രികളെ, അവയുമായി ബന്ധപ്പെടുത്തുന്നതുസംബന്ധിച്ച തീരുമാനമെടുത്തത്, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കെ.ജി.എം.ഒ.എ-യുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ്. പുതിയ മെഡിക്കല്‍ കോളേജുകള്‍, ജനറല്‍-ജില്ലാ ആശുപത്രികളോട് ബന്ധപ്പെടുത്തി ആരംഭിക്കുന്നത് താല്‍ക്കാലിക സംവിധാനം മാത്രമാണ്. പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വന്തമായി ആശുപത്രി സൗകര്യം ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും. മറ്റുചില സംസ്ഥാനങ്ങളില്‍, ജനറല്‍-ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകളായി മാറിക്കൊണ്ടിരിക്കുകയാണെന്നും അതിന് വ്യത്യസ്തമായ നിലപാടാണ് കേരളം സ്വീകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഗുണമേയുള്ള മെഡിക്കല്‍ വിദ്യാഭ്യാസം കൂടുതല്‍പേര്‍ക്ക് സര്‍ക്കാര്‍തലത്തില്‍ ലഭ്യമാക്കുന്നതിനും സാധാരണക്കാര്‍ക്കുവേണ്ടിയുള്ള വിദഗ്ധ ചികിത്സാസൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനുംവേണ്ടിയാണ്, എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍ എന്ന നയപരമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇതേത്തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 100 സീറ്റുകളും, പാലക്കാട്, ഇടുക്കി മെഡിക്കല്‍ കോളേജുകളില്‍ 150 സീറ്റുകളും പുതുതായി എംബിബിഎസിന് ലഭിച്ചു. പാലക്കാട് കോളേജിലെ 70 ശതമാനം സീറ്റുകളും പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയാണ്. പുതിയ മെഡിക്കല്‍ കോളേജുകളോടനുബന്ധിച്ചുള്ള ജനറല്‍-ജില്ലാ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സേവനവേതന വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നുമാത്രമല്ല; ഡീംഡ് ഡെപ്യൂട്ടേഷനിലുള്ള ഡോക്ടര്‍മാര്‍ക്ക്, മറ്റ് മെഡിക്കല്‍ കൊളേജിലെ ഡോക്ടമാര്‍ക്ക് നല്‍കുന്ന അലവന്‍സും അനുവദിച്ചിട്ടുണ്ട്. ഈ വിധത്തില്‍ ഡോക്ടര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ എപ്പോഴും സര്‍ക്കാര്‍ തയ്യാറാണെന്നും എന്നാല്‍, അനാവശ്യസമരങ്ങളെ ശക്തമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു. 

ShareTweetSend

Related News

കേരളം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

കേരളം

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

കേരളം

സര്‍ക്കാറിന്റെ ക്ഷേമപ്രഖ്യാപനങ്ങള്‍ ജാള്യത മറയ്ക്കാന്‍: വി.ഡി. സതീശന്‍

Discussion about this post

പുതിയ വാർത്തകൾ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

സര്‍ക്കാറിന്റെ ക്ഷേമപ്രഖ്യാപനങ്ങള്‍ ജാള്യത മറയ്ക്കാന്‍: വി.ഡി. സതീശന്‍

തിരിച്ചുകയറ്റത്തിന്റെ സൂചന നല്കി സ്വര്‍ണവില വീണ്ടും താഴേക്ക്

പിഎം ശ്രീ പദ്ധതിയില്‍നിന്ന് പിന്മാറുന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ തിരിച്ചടിയാകും: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

എം ശ്രീ പദ്ധതി: കേരളാ സര്‍ക്കാറിന്റെ വിദ്യാര്‍ത്ഥി വഞ്ചനയില്‍ പ്രതികരണവുമായി എബിവിപി.പി

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു

മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies