Sunday, October 26, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ലോക വ്യാപാര കരാര്‍: ഭാരതം തന്റേടം കാട്ടി

by Punnyabhumi Desk
Aug 4, 2014, 11:33 pm IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

editorial-pb-12-11-2013ലോകവ്യാപാര സംഘടനയുടെ ബാലി കരാറില്‍ ഒപ്പുവയ്ക്കാതെ പിന്മാറിയതിലൂടെ ഭാരതം പ്രകടിപ്പിച്ചിരിക്കുന്ന വികാരം ജനഹിതത്തിലധിഷ്ഠിതമാണ്. അമേരിക്കയുടെ വന്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ചുകൊണ്ടാണ് ഭാരതം ലോക രാഷ്ട്രങ്ങളെയാകെ ഞെട്ടിച്ച് ഈ നിലപാട് സ്വീകരിച്ചത്. ഇതിലൂടെ നരേന്ദ്രമോദി സര്‍ക്കാരിന്റെ നയം എന്തെന്ന് വ്യക്തമാവുകയാണ്. സബ്‌സിഡികള്‍, ഭക്ഷ്യ സുരക്ഷ എന്നി കാര്യങ്ങളില്‍ ഉറപ്പുകള്‍ ലഭിക്കാതെ കരാറില്‍ ഒപ്പിടില്ലെന്ന് ഭാരതം വ്യക്തമാക്കിയിട്ടുണ്ട്. ലോകത്ത് ജനസംഖ്യയില്‍ രണ്ടാം സ്ഥാനമുള്ള ഭാരതം കരാറില്‍ ഒപ്പുവയ്ക്കാതെ മറ്റു രാഷ്ട്രങ്ങള്‍ക്ക് മുന്നോട്ട് പോകാനുമാവില്ല. ജനീവയില്‍ അമേരിക്ക ഉള്‍പ്പെടെ 159 രാഷ്ട്രങ്ങള്‍ അംഗീകരിച്ച കരാറാണ് തല്‍ക്കാലം അസാധുവായിരിക്കുന്നത്.

കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ അധിഷ്ഠിതമാണ് ഭാരതം. ലോകത്ത് മറ്റൊരു രാഷ്ട്രത്തിനും ഇത്തരത്തിലൊരു സമ്പദ് വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള ജീവിതക്രമം ഇല്ല. വ്യക്തികള്‍ സ്വരൂപിക്കുന്ന സമ്പാദ്യവും അതിലൂടെ കുടുംബങ്ങളിലുണ്ടാകുന്ന സാമ്പത്തിക ഭദ്രതയുമാണ് ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയെതന്നെ ഒരു പരിധിവരെ താങ്ങിനിര്‍ത്തുന്നത്. അതുകൊണ്ടാണ് വന്‍ സാമ്പത്തികശക്തിയെന്ന് അവകാശപ്പെട്ടിരുന്ന അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ഏതാനും വര്‍ഷം മുമ്പ് സാമ്പത്തിക തകര്‍ച്ച ഉണ്ടായപ്പോഴും ഭാരതം ഉറപ്പോടെ മുന്നോട്ട് പോയത്. അന്നത്തെ സാമ്പത്തിക തകര്‍ച്ചയില്‍ അമേരിക്കയിലും മറ്റു പാശ്ചാത്യരാഷ്ട്രങ്ങളിലുമായി പല ബാങ്കുകളും പൂട്ടി. അക്കാലത്ത് പാശ്ചാത്യ ശക്തികള്‍ നടത്തിയ അന്വേഷണത്തിലാണ് ഭാരതത്തിന്റെ കാര്‍ഷിക സംസ്‌കൃതിയിലധിഷ്ഠിതമായ സാമ്പത്തിക സ്ഥിതിയുടെ ബലമായ അടിത്തറയെക്കുറിച്ച് ബോധ്യമായത്.

കാര്‍ഷിക മേഖലയെ ഒരു പരിധിവരെ താങ്ങിനിര്‍ത്തുന്നത് സബ്‌സിഡി തന്നെയാണ്. വ്യാപാര കരാറില്‍ ഒപ്പുവയ്ക്കുന്നതോടെ ഇക്കാര്യത്തില്‍ മാറ്റമുണ്ടാകും. അത് ഭാരത്തിലെ കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും എന്നത് തീര്‍ച്ചയാണ്. അതിലൂടെ നൂറ്റാണ്ടുകളായി ഭാരതത്തില്‍ നിലനിന്ന ഒരു സാമ്പത്തിക ക്രമത്തിന് വിള്ളലുണ്ടാവുകയും അന്തിമമായി അത് ഭാരത്തിന്റെ സാമ്പത്തിക സ്ഥിതിയെതന്നെ തകിടംമറിക്കുകയും ചെയ്യും. ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിലും ഭാരതം ശക്തമായ നയവുമായി മുന്നോട്ടുപോവുകയാണ്. പട്ടിണിക്കാരില്ലാത്ത ഭാരതമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഗാന്ധിജി പറഞ്ഞ രാമരാജ്യ സങ്കല്പം യാഥാര്‍ത്ഥ്യമാക്കുകയെന്നതാണ് നരേന്ദ്ര മോഡി സര്‍ക്കാരും ദൗത്യമായി ഏറ്റെടുത്തിട്ടുള്ളത്.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരുകയം, ദാരിദ്ര്യവും പട്ടിണിയും പൂര്‍ണമായും തുടച്ചുനീക്കുകയുമാണ് മോഡി സര്‍ക്കാരിന്റെ ലക്ഷ്യം. ഈ നടപടിക്ക് വിഘാതം സൃഷ്ടിക്കുവാന്‍ സാധ്യതയുള്ളതുകൊണ്ടാണ് ലോക വ്യാപാര കരാറില്‍ ഒപ്പിടാതെ ഭാരതം പിന്നോട്ടു പോയത്. ഭക്ഷ്യ സുരക്ഷ, സബ്‌സിഡി തുടങ്ങിയ കാര്യങ്ങളില്‍ ഭാരതത്തിന്റെ ആവശ്യം മാനിച്ചുകൊണ്ടുള്ളതാവും ഈ കരാറെന്നാണ് യു.പി.എ സര്‍ക്കാരില്‍ വാണിജ്യമന്ത്രിയായിരുന്ന ആനന്ദ ശര്‍മ്മ പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ മോഡി സര്‍ക്കാരിന് പല സംശയങ്ങളും ആശങ്കകളും നിലനില്‍ക്കുന്നു. ഇതു സംബന്ധിച്ച് ഭാരതം പ്രകടിപ്പിച്ചിരിക്കുന്ന വികാരത്തിന് വ്യക്തമായ മറുപടി ലഭിക്കുന്നതോടെ മാത്രമേ കരാറില്‍ ഭാരതം ഒപ്പുവയ്ക്കാന്‍ സാധ്യതയുള്ള. അങ്ങനെ മാത്രമേ ഭാരത്തിന്റെ സമ്പദ് വ്യവസ്ഥയും ജനകോടികളുടെ ജീവിതക്രമവും സംരക്ഷിക്കാനാവു.

ShareTweetSend

Related News

എഡിറ്റോറിയല്‍

ജഗദ്ഗുരുവിന് നവതി പ്രണാമം

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഡല്‍ഹിയിലേക്ക് മടങ്ങി

പി.എം.ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചു

പാലുകാച്ചിമല ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമായി മാറും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

വ്രതശുദ്ധിയോടെ ഇരുമുടികെട്ടി പതിനെട്ട് പടിയും ചവിട്ടി അയ്യനെ കണ്ടു; ദര്‍ശന പുണ്യം നേടി രാഷ്ട്രപതി

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രമാടത്ത് എത്തി; റോഡ് മാര്‍ഗം പമ്പയിലേക്ക് തിരിച്ചു

രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇറങ്ങിയ സ്ഥലത്തെ കോണ്‍ക്രീറ്റ് തറ താഴ്ന്നു

നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തിലേക്ക്: ബുധനാഴ്ചയാണ് ശബരിമല ദര്‍ശനം

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies