Thursday, September 18, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

പാക്കിസ്ഥാനില്‍ താലിബാന്റെ നരനായാട്ട്; ഭീകരര്‍ 132 സ്‌കൂള്‍കുട്ടികളെ കൊലപ്പെടുത്തി

by Punnyabhumi Desk
Dec 17, 2014, 11:13 am IST
in മറ്റുവാര്‍ത്തകള്‍

explosion-sliderപെഷവാര്‍: പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ സ്‌കൂളി്ല്‍ താലിബാന്‍ ഭീകരര്‍ കൊടുംക്രൂരമായ നരഹത്യനടത്തി. പെഷവാര്‍ വാര്‍സാക് റോഡിലെ ആര്‍മി പബ്ലിക് സ്‌കൂളിലേക്ക് ഇരച്ചുകയറിയ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ 132 വിദ്യാര്‍ഥികളടക്കം 145 പേര്‍ കൊല്ലപ്പെട്ടു. ഒമ്പതുപേര്‍ അധ്യാപകരടക്കം സ്‌കൂള്‍ ജീവനക്കാരാണ്. 245 പേര്‍ക്കു പരിക്കേറ്റു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ 20 അധ്യാപകരെയും 34 കുട്ടികളെയും ഭീകരര്‍ ബന്ദികളാക്കി. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ ക്ലാസ്മുറികളില്‍ കയറിയിറങ്ങി കുട്ടികളെ നിഷ്‌കരുണം വെടിവച്ചു കൊല്ലുകയായിരുന്നു. വിവരമറിഞ്ഞു പാക്കിസ്ഥാന്‍ സൈന്യം ഭീകരരെ നേരിടാന്‍ സ്‌കൂള്‍ വളഞ്ഞു. പ്രാദേശിക സമയം രാവിലെ 10:30 ഓടെയാണു തീവ്രവാദിസംഘം സ്‌കൂളിനുള്ളിലെത്തിയത്. രാത്രി ഏഴുമണിയോടെ സൈനികനടപടികള്‍ അവസാനിച്ചു. നാലു തീവ്രവാദികള്‍ സ്വയംപൊട്ടിത്തെറിച്ചു മരിച്ചു. രണ്ടുപേരെ സൈനികര്‍ വെടിവച്ചുകൊന്നു. എന്നാല്‍, ഒമ്പതു ഭീകരരെ കൊലപ്പെടുത്തിയതായി സൈനികവൃത്തങ്ങള്‍ പറയുന്നു. ആറു ചാവേറുകളാണ് ആക്രമണം നടത്തിയതെന്ന് താലിബാന്‍ വക്താവ് അവകാശപ്പെട്ടു. പെഷവാറിനോടു ചേര്‍ന്നുള്ള വസീറിസ്ഥാന്‍ മേഖലയിലെ പാക് സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്കു പ്രതികാരമായാണു സൈന്യം നടത്തുന്ന സ്‌കൂള്‍ ആക്രമിച്ചതെന്നും വേദനയെന്തെന്ന് അവരെ അറിയിക്കുകയാണു ലക്ഷ്യമെന്നും താലിബാന്‍ വക്താവ് മുഹമ്മദ് ഉമര്‍ ഖോര്‍സാനി പറഞ്ഞു.

ഭീകരര്‍ രക്തച്ചൊരിച്ചില്‍ തുടരുന്നതിനിടെയാണ് സൈന്യം സ്‌കൂള്‍ പരിസരം വളഞ്ഞത്. സൈനിക ഹെലികോപ്റ്ററുകള്‍ ആകാശനിരീക്ഷണത്തിനുണ്ടായിരുന്നു. നിമിഷങ്ങള്‍ക്കകം സൈനികവാ ഹനങ്ങളും ആംബുലന്‍സുകളും കൊണ്ട് സ്‌കൂള്‍പരിസരം നിറഞ്ഞു. സൈനികനടപടിക്കിടെ പ്രധാനമന്ത്രി നവാസ് ഷരീഫും പാക് സേനാമേധാവി ജനറല്‍ റഹീല്‍ ഷരീഫും പെഷവാറിലെ ത്തി സാഹചര്യങ്ങള്‍ വിലയിരു ത്തി. കുട്ടികളെത്തേടിയെത്തിയ നൂറുകണക്കിനു മാതാപിതാക്കള്‍ അലമുറയിട്ടു കരയുന്ന ദൃശ്യം ഹൃദയഭേദകമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്നു സ്‌കൂളിനുള്ളില്‍ പ്രവേശിക്കാന്‍ രക്ഷാകര്‍ത്താക്കള്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രാദേശികചാനലുകള്‍ പ്രക്ഷേപണം ചെയ്തു.

പത്തിനും ഇരുപതിനുമിടയില്‍ പ്രായമുള്ള കുട്ടികളാണു കൊല്ലപ്പെട്ടതില്‍ ഏറെയുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. എല്ലാ കുട്ടികളും മരിച്ചതു താലിബാന്‍ ആക്രമണത്തിലാണോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. സൈനിക നടപടിക്കിടെ കുട്ടികള്‍ കൊല്ലപ്പെട്ടിരിക്കാമെന്നും നിഗമനങ്ങളുണ്ട്. സ്‌കൂളിനു പിന്നിലുള്ള വഴിയിലൂടെയെത്തിയ ഭീകരര്‍ ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്‌കുളിനുള്ളില്‍ കടന്നുകയറി ആക്രമണം നടത്തുകയായിരുന്നുവെന്നു രക്ഷപ്പെട്ട ഒരു കുട്ടി മാധ്യമങ്ങളോടു പറഞ്ഞു.

പെഷവാര്‍ സ്‌കൂളില്‍ നടന്ന ആക്രമണം ലോകമനഃസാക്ഷിയെ ഞെട്ടിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ ലോകനേതാക്കള്‍ താലിബാന്‍ നടപടിയെ ശക്തമായ ഭാഷയില്‍ അപലപിച്ചു. കൂട്ടക്കൊല ദേശീയ ദുരന്തമാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് വിശേഷിപ്പിച്ചു. പെഷവാറില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്ത അദ്ദേഹം രാജ്യത്തിന്റെ ഗോത്രവര്‍ഗമേഖലയില്‍ നിന്ന് ഭീകരരെ ഇല്ലായ്മ ചെയ്യുന്ന സൈനികനടപടി തുടരുമെന്നും പ്രഖ്യാപിച്ചു. പാക്കിസ്ഥാനില്‍ മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണത്തിനും പ്രധാനമന്ത്രി നവാസ്ഷരീഫ് ഉത്തരവിട്ടു.

പെഷവാര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഇന്നലെ സുരക്ഷ ശക്തമാക്കി. സ്‌കൂള്‍ പരിസരങ്ങളില്‍ കര്‍ശനപരിശോധന നടത്താന്‍ നഗരത്തിലെ 160 പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies