Wednesday, July 2, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മകരജ്യോതി ദര്‍ശനപുണ്യം തേടിയത്‌ ഭക്തലക്ഷങ്ങള്‍

by Punnyabhumi Desk
Jan 15, 2011, 01:32 pm IST
in കേരളം, മറ്റുവാര്‍ത്തകള്‍

ശബരിമല: എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്കായിരുന്നു. എല്ലാ മനസ്സുകളും അയ്യപ്പനിലേക്കും. ശരണമന്ത്രങ്ങളാല്‍ മുഖരിതമായ കാത്തിരിപ്പിനു വിരാമമിട്ട്‌ മകരജ്യോതി തെളിഞ്ഞപ്പോള്‍ അയ്യപ്പഭക്‌തര്‍ക്ക്‌ പുണ്യദര്‍ശനത്തിന്റെ ശുഭമുഹൂര്‍ത്തം. സൂര്യന്‍ ധനുരാശിയില്‍ നിന്നും മകരം രാശിയിലേക്കും പ്രകൃതി ഉത്തരായനത്തില്‍ നിന്നും ദക്ഷിണായനത്തിലേക്കും സഞ്ചാരം ആരംഭിക്കുന്ന സംക്രമ മുഹൂര്‍ത്തമായ വൈകിട്ട്‌ 6.44ന്‌ ക്ഷേത്രത്തില്‍ മകരസംക്രമ പൂജകള്‍ ആരംഭിച്ചതോടെ ഭക്‌തര്‍ മകരജ്യോതിക്കായി കാത്തിരിപ്പ്‌ തുടങ്ങി. തുടര്‍ന്ന്‌ പന്തളം കൊട്ടാരത്തില്‍ നിന്നു ഘോഷയാത്രയായി കൊണ്ടുവന്ന തിരുവാഭരണങ്ങള്‍ ചാര്‍ത്തിയാണ്‌ ദീപാരാധന നടന്നത്‌.
തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പനു ദേവഗണങ്ങളുടെ ദീപാര്‍ച്ചനയായി ഈ സമയം കിഴക്കേ ചക്രവാളത്തില്‍ മകരനക്ഷത്രം ഉദിച്ചു. ശരണമന്ത്രം പാരമകോടിയിലെത്തിയപ്പോള്‍ 7.10ന്‌ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ശരണംവിളിയും കര്‍പ്പൂരദീപവുമായി മകരജ്യോതിയെ വരവേറ്റ ഭക്‌തരുടെ കാത്തിരിപ്പിന്റെ മണിക്കൂറുകള്‍ക്ക്‌ ശുഭസമാപ്‌തി. പുല്‍മേട്ടിലും അട്ടത്തോട്ടിലും പാണ്ടിത്താവളത്തിലുമാണ്‌ ഏറ്റവുമധികം ഭക്‌തര്‍ മകരജ്യോതി ദര്‍ശിച്ചത്‌. സന്നിധാനത്തും പമ്പയിലും ജ്യോതി കാണാന്‍ കഴിയുന്ന എല്ലാ സ്‌ഥലങ്ങളും ദിവസങ്ങള്‍ക്കു മുന്‍പേ ഭക്‌തര്‍ കയ്യടക്കിയിരുന്നു. തിരക്ക്‌ നിയന്ത്രണാതീതമായപ്പോള്‍ പമ്പയിലേക്കുള്ള വാഹനങ്ങള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ പലര്‍ക്കും ജ്യോതി ദര്‍ശിക്കാന്‍ കഴിഞ്ഞില്ലെന്നും പരാതിയുണ്ട്‌. മകരജ്യോതിക്ക്‌ ശേഷം തിരുവാഭരണവിഭൂഷിതനായ അയ്യപ്പനെ ദര്‍ശിക്കാന്‍ ലക്ഷങ്ങളാണ്‌ വടക്കേ നടയിലേക്ക്‌ എത്തിയത്‌. പൊലീസിന്റെയും കേന്ദ്രസേനകളുടെയും ശക്‌തമായ ഇടപെടലിലൂടെയാണ്‌ തിരക്ക്‌ നിയന്ത്രിക്കാനായത്‌. മകരവിളക്ക്‌ ഉല്‍സവത്തിനു സമാപ്‌തി കുറിച്ച്‌ ഇരുപതിനാണ്‌ ക്ഷേത്രനട അടയ്‌ക്കുന്നത്‌. അഞ്ചു പതിറ്റാണ്ടിനു ശേഷം ദീപാരാധനക്കും മകരസംക്രമ പൂജക്ക്‌ സാക്ഷ്യം വഹിക്കാനും മകരജ്യോതി ദര്‍ശനത്തിനുമായി ഭക്തലക്ഷങ്ങളാണ്‌ അയ്യപ്പസന്നിധിയിലേക്ക്‌ ഒഴുകിയെത്തിയത്‌.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies