Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

കൈപ്പത്തി വെട്ടിയ കേസില്‍ പത്തു പ്രതികള്‍ക്ക് എട്ടു വര്‍ഷം തടവ്

by Punnyabhumi Desk
May 8, 2015, 01:32 pm IST
in മറ്റുവാര്‍ത്തകള്‍

prof.tj.josuph-pbകൊച്ചി: ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ പത്തു പ്രതികള്‍ക്ക് എട്ടു വര്‍ഷം തടവ്. മറ്റു മൂന്നുപ്രതികള്‍ക്ക് രണ്ടു വര്‍ഷം തടവും ശിക്ഷ വിധിച്ചു. മുഖ്യപ്രതികളെ സഹായിച്ചതിനാണ് ഇവരെ തടവിന് ശിക്ഷിച്ചത്. പിഴയില്‍ നിന്ന് അധ്യാപകന് എട്ടുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കൊച്ചി എന്‍ഐഎ കോടതി ഉത്തരവില്‍ പറയുന്നു.

ജമാല്‍, മുഹമ്മദ് ഷോബിന്‍, ഷംസുദ്ദീന്‍, ഷാനവാസ്, ജാഫര്‍, കെ.കെ.അലി, കെ.എം.പരീത്, യൂനസ് അലിയാര്‍, ഷജീര്‍, കെ.ഇ.കാസിം എന്നിവര്‍ക്കാണ് എട്ടുവര്‍ഷം തടവ് ലഭിച്ചത്. അബ്ദുല്‍ ലത്തീഫ്, അന്‍വര്‍ സാദിഖ്, എം.എം. റിയാസ് എന്നിവര്‍ക്കാണ് രണ്ടു വര്‍ഷം തടവ് ലഭിച്ചത്.

പ്രതികള്‍ നിലവില്‍ അനുഭവിച്ച ശിക്ഷയുടെ ബാക്കി അനുഭവിച്ചാല്‍ മതി. പരമാവധി ശിക്ഷ നല്‍കണമെന്ന എന്‍ഐഎയുടെ വാദം കോടതി തള്ളി. അതേസമയം, ശിക്ഷാ വിധിയില്‍ സംതൃപ്തിയില്ലെന്നും അപ്പീല്‍ നല്‍കുമെന്നും എന്‍ഐഎ അഭിഭാഷകന്‍ പറഞ്ഞു. കേസില്‍ 13 പേര്‍ കുറ്റക്കാരാണെന്ന് കൊച്ചി എന്‍ഐഎ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ശിക്ഷയെപ്പറ്റി പ്രതികള്‍ക്ക് പറയാനുള്ള കേട്ടതിനു ശേഷമായിരുന്നു ശിക്ഷാവിധി. വിധി പ്രസ്താവം മുഴുവന്‍ പ്രതികളെ വായിച്ചു കേള്‍പ്പിച്ചു.

പ്രതികള്‍ക്ക് ജീവപര്യന്തം തടവ് നല്‍കണമെന്നായിരുന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ ആവശ്യം. പത്തു പ്രതികള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചുമത്തിയ വധശ്രമം, സംഘടിത ഭീകരപ്രവര്‍ത്തനം, മതസ്പര്‍ധ വളര്‍ത്തല്‍, സ്‌ഫോടക വസ്തു ദുരുപയോഗം അടക്കമുള്ള അതീവഗൗരവമുള്ള വകുപ്പുകള്‍ ജഡ്ജി പി. ശശിധരന്‍ ശരിവച്ചിരുന്നു.

54 പ്രതികളുള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട പ്രതികളില്‍ അറസ്റ്റിലായ 31 പ്രതികളുടെ വിചാരണയാണു കോടതി പൂര്‍ത്തിയാക്കിയത്. ഒന്നാംഘട്ട വിചാരണ നേരിട്ട 31 പ്രതികളില്‍ പ്രോസിക്യൂഷനു കുറ്റം തെളിയിക്കാന്‍ കഴിയാതെ പോയ 18 പേരെ കോടതി വിട്ടയച്ചിരുന്നു.

2010 ജൂലൈ നാലിനാണു പ്രതികള്‍ സംഘം ചേര്‍ന്നു പ്രൊഫ.ടി.ജെ. ജോസഫിനെ ആക്രമിച്ചത്. വാനില്‍ എത്തിയ സംഘം, പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന ജോസഫിനെ കാര്‍ വീടിനു സമീപം തടഞ്ഞുനിര്‍ത്തി ഗ്ലാസ് അടിച്ചുതകര്‍ത്ത് വലിച്ചു പുറത്തിറക്കിയാണ് ആക്രമിച്ചത്. കാറില്‍ ഒപ്പം ഉണ്ടായിരുന്ന മാതാവ് ഏലിക്കുട്ടി, സഹോദരി സിസ്റ്റര്‍ മേരി സ്‌റ്റെല്ല എന്നിവരെ തടഞ്ഞുവച്ചശേഷമായിരുന്നു ആക്രമണം. റോഡില്‍ പിടിച്ചു കിടത്തിയശേഷം മഴു ഉപയോഗിച്ചു വെട്ടുകയായിരുന്നു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

മറ്റുവാര്‍ത്തകള്‍

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

Discussion about this post

പുതിയ വാർത്തകൾ

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies