Sunday, February 5, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

പണ്‌ഡിറ്റ്‌ ഭീം സെന്‍ ജോഷി അന്തരിച്ചു

by Punnyabhumi Desk
Jan 24, 2011, 01:43 pm IST
in ദേശീയം, മറ്റുവാര്‍ത്തകള്‍

പൂന: പ്രശസ്‌ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഭീംസെന്‍ ജോഷി (90) അന്തരിച്ചു. രോഗബാധമൂലം ഏറെക്കാലമായി ചികിത്സയിലായിരുന്നു. പൂനെയിലെ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം.
ഹിന്ദുസ്ഥാനി സംഗീതരംഗത്ത്‌ മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഭീംസെന്‍ ജോഷിയ്‌ക്ക്‌ 2008ലെ ഭാരതരത്‌ന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. കൂടാതെ ഇന്ത്യയിലും പുറത്തും നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തി. 1967ല്‍ പത്മശ്രീയും തുടര്‍ന്ന്‌ പത്മഭൂഷണും പത്മവിഭൂഷണും ഭീംസെന്‍ ജോഷിക്കു നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.ഹിന്ദുസ്‌ഥാനി സംഗീതലോകത്ത്‌ ഏഴു പതിറ്റാണ്ടായി നിറഞ്ഞുനില്‍ക്കുന്നതാണു ജോഷിയുടെ സാന്നിധ്യം. പത്തൊമ്പതാമത്തെ വയസില്‍ സംഗീത വേദിയിലെത്തി. ഹിന്ദുസ്‌ഥാനി സംഗീതത്തിലെ പ്രമുഖ ധാരയായ കിരാനാ ഘരാനയിലായിരുന്നു അദ്ദേഹത്തിന്റെ ഉപാസന. ഭജനുകളിലൂടെ ആസ്വാദകഹൃദയങ്ങള്‍ കീഴടക്കി. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ നവോത്ഥാനത്തിന്‌ ഏറെ കടപ്പെട്ടിരിക്കുന്നത്‌ ജോഷിയോടാണ്‌. ഇന്ത്യന്‍ സംഗീതത്തിലെ മഹാമേരുക്കളായ ലതാ മങ്കേഷ്‌കറും ബാലമുരളീകൃഷ്‌ണയുമായി ചേര്‍ന്ന്‌ 1988 ല്‍ ജോഷി പാടിയ `മിലേ സുര്‍ മേരാ തുമാര അനൗദ്യോഗിക ദേശീയ ഗാനമായി രാജ്യമെങ്ങും അലയടിച്ചിരുന്നു. ഗുരുവും ഈശ്വരനുമാണ്‌ സംഗീതജ്‌ഞരുടെ പ്രഥമ ആസ്വാദകര്‍. ആരാധകരുടെ ഇഷ്‌ടത്തിന്റെ വഴികളിലൂടെ അവര്‍ സംഗീതത്തെ നയിക്കില്ല. ഇന്ത്യയുടെ ഗന്ധര്‍വ ഗായകനായ പണ്ഡിറ്റ്‌ ഭീംസെന്‍ ജോഷിയുടെ ജീവിതപ്രയാണം ആരംഭിച്ചതും ഗുരുവിനെ തേടിയായിരുന്നു. ഉത്തര കര്‍ണാടകയിലെ ധാര്‍വാഡിലെ ഗദക്‌ ഗ്രാമത്തില്‍ നിന്ന്‌ പതിനൊന്നുവയസിലാണ്‌ ഭീംസെന്‍ ഗുരുവിനെ തേടി യാത്ര തുടങ്ങിയത്‌. പ്രമുഖ ഗായകനായ അബ്‌ദുല്‍ കരീം ഖാന്റെ പാട്ടാണ്‌ ആ കുട്ടിയുടെ ഉള്ളിലെ അഗ്നിയെ ജ്വലിപ്പിച്ചത്‌.
പണ്ഡിറ്റ്‌ മല്ലികാര്‍ജുന്‍ മന്‍സൂര്‍, കുമാര്‍ ഗന്ധര്‍വ, പണ്ഡിറ്റ്‌ ബസവരാജ്‌ രാജ്‌ഗുരു, ഗംഗുഭായി ഹംഗാല്‍ എന്നീ മഹാഗായകരുടെയെല്ലാം ജന്മനാടായ ഉത്തരകര്‍ണാടകയിലെ ധര്‍വാഡില്‍ നിന്നാണ്‌ അരനൂറ്റാണ്ടുകാലം ഇന്ത്യകണ്ട മഹാ ഗായകനാകാന്‍ ജോഷിയും വന്നത്‌. ഉസ്‌താദ്‌ അമീര്‍ ഖാനും ബഡേ അലി ഖാനും കാലംതെറ്റി അന്തരിച്ചപ്പോള്‍ അവര്‍ കൈയാളിയിരുന്നു മഹത്തായ സംഗീത പാരമ്പര്യത്തിന്റെ ഭാരം ജോഷിയില്‍ വന്നുചേര്‍ന്നു.
ജീവിതത്തിന്റെ അനന്യസുന്ദരമായ മുഖമത്രേ സംഗീതം. എങ്കില്‍ അതിലെ അനുപമമായ മുദ്രകള്‍ പതിച്ച സംഗീതമാണ്‌ ജോഷിയുടേത്‌. തീര്‍ത്തും പൗരുഷമായ സംഗീതം. അനുപമമായ ആലാപനശൈലി കേള്‍ക്കുന്നതിനൊപ്പം കാഴ്‌ചയ്‌ക്കും മഹത്വമാര്‍ന്നതു തന്നെ. ശ്രോതാക്കളെ തന്റെ പിന്നാലെ നയിക്കാന്‍ കെല്‍പ്പുണ്ട്‌ ആ സംഗീതത്തിന്‌. വികാരവും ഭാവവും ഒഴുകുന്നതിനിടെ തത്വചിന്തയും ഭക്‌തിയും കണ്ണഞ്ചിപ്പിച്ചുകൊണ്ട്‌ മിന്നിമറയുന്നു. ഒരു മായാജാലക്കാരനെപ്പോലെ സംഗീതപ്രേമികളെ അദ്ദേഹം ആരോഹണാവരോഹണങ്ങളില്‍ ഒപ്പം കൊണ്ടുപോവുന്നു.
ഹിന്ദുസ്ഥാനിയില്‍ ഖിരാന ഖരാന ശൈലിയില്‍ തനതായ ശൈലി രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം ലോകപ്രസിദ്ധനായി. കര്‍ണാടകയിലെ ദാര്‍വാറില്‍ 1922 ഫെബ്രുവരി നാലിനു ജനിച്ച ഭീംസെന്‍ ജോഷി ചെറുപ്പം മുതല്‍ സംഗീതരംഗത്തു സജീവ സാനിധ്യമായിരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുണ്‌ട്‌. ഭാരതീയ ഭക്തിഗാന ശാഖയ്‌ക്കും ദേശഭക്തിഗാനരംഗത്തും ഭീംസെന്‍ ജോഷിയുടെ സംഭാവനകള്‍ ചെറുതല്ല. കേരളത്തില്‍ പല തവണ ഇദ്ദേഹം ഹിന്ദുസ്ഥാനി സംഗീതം അവതരിപ്പിച്ചിട്ടുണ്‌ട്‌.
കര്‍ണാടകയിലെ ഗദക്‌ ജില്ലയില്‍ 1922 ഫെബ്രുവരി 19 നായിരുന്നു ജനനം. സ്വന്തം കഴിവുകളോടൊപ്പം മികച്ച അഭ്യസനവും കൂടിയായപ്പോള്‍ ലോകമെങ്ങും ആരാധകരുള്ള ഗായകനായി ഭീംസിങ്‌ ജോഷി മാറി. സ്വരങ്ങളുടെയും രാഗങ്ങളുടെയും ആത്മാവറിഞ്ഞ ഗായകന്‍ കൂടിയായിരുന്നു ജോഷി.
ദൈവദത്തം എന്നു വിശേഷിപ്പിക്കുന്ന കഴിവുകള്‍ സ്വന്തമായുള്ള ജോഷി സംഗീതലോകത്ത്‌ അപരാജിതനായി അരനൂറ്റാണ്ടോളം വാണു. പത്മശ്രീ (1977) പത്മഭൂഷണ്‍ (85) പത്മവിഭൂഷണ്‍ (99) എന്നീ ബഹുമതികള്‍ രാജ്യം സമ്മാനിച്ചു. കേരള സര്‍ക്കാര്‍ സ്വാതി പുരസ്‌കാരം നല്‍കിയാണ്‌ ജോഷിയെ ആദരിച്ചത്‌. ഗംഗുബായ്‌ ഹംഗല്‍ സ്‌മാരക ദേശീയ സംഗീത പുരസ്‌കാരവും അടുത്തിടെ ജോഷിയെ തേടിയെത്തിയിരുന്നു. പരേതയായ വല്‍സലാമ്മാളാണ്‌ ഭാര്യ. മകന്‍ ശ്രീനിവാസ്‌ സംഗീതജ്ഞനാണ്‌.

ShareTweetSend

Related Posts

ദേശീയം

ബിബിസി ഡോക്യുമെന്ററിക്കെതിരായ ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ദേശീയം

സംവിധായകനും ചലച്ചിത്രനടനുമായ കെ.വിശ്വനാഥ് അന്തരിച്ചു

ദേശീയം

സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി

Discussion about this post

പുതിയ വാർത്തകൾ

ബിബിസി ഡോക്യുമെന്ററിക്കെതിരായ ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

അശാസ്ത്രീയ ബഡ്ജറ്റിലൂടെ അതിരൂക്ഷമായ വിലക്കയറ്റമുണ്ടാകുമെന്ന് വി.ഡി.സതീശന്‍

ജനങ്ങളെ പിഴിയുന്ന ബഡ്ജറ്റാണെന്ന് ബിജെപി

സംസ്ഥാന ബഡ്ജറ്റ് സാധാരണക്കാര്‍ക്ക് ഇരുട്ടടി; ഇന്ധന വില കൂടും, ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധനവില്ല

സംവിധായകനും ചലച്ചിത്രനടനുമായ കെ.വിശ്വനാഥ് അന്തരിച്ചു

പിഎഫ്‌ഐയുമായി ബന്ധമില്ലാത്തവരുടെ പേരില്‍ എടുത്ത ജപ്തി നടപടികള്‍ പിന്‍വലിക്കണം: ഹൈക്കോടതി

സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി

കേന്ദ്ര ബഡ്ജറ്റില്‍ കേരളത്തോട് കടുത്ത അവഗണനയാണെന്ന് കെ.എന്‍.ബാലഗോപാല്‍

രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷകള്‍ നിറവേറ്റുന്ന ബഡ്ജറ്റെന്ന് പ്രധാനമന്ത്രി

യുവകര്‍ഷകരുടെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രത്യേക ഫണ്ട് അനുവദിക്കും: ധനമന്ത്രി നിര്‍മല സീതാരാമന്‍

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies