Wednesday, August 26, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സ്വാമി സുധീന്ദ്ര തീര്‍ത്ഥ മഹാസമാധിയായി

by Punnyabhumi Desk
Jan 17, 2016, 10:23 pm IST
in മറ്റുവാര്‍ത്തകള്‍

Srimad-Sudhindra-Theertha-Swamiji-1ഹരിദ്വാര്‍: ഗൗഡസാരസ്വത ബ്രാഹ്മണ സമുദായത്തിന്റെ ആത്മീയാചാര്യനും കാശി മഠാധിപതിയുമായ സ്വാമി സുധീന്ദ്ര തീര്‍ത്ഥയ്ക്ക് ഗംഗാതീരത്ത് വ്യാസാശ്രമത്തില്‍ മഹാസമാധിയിരുത്തി. ഞായറാഴ്ച പുലര്‍ച്ചെ ഹരിദ്വാറിലെ വ്യാസാശ്രമത്തിലായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം സംഭവിച്ചത്. മുംബൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്വാമിയെ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ശനിയാഴ്ച ഉച്ചയോടെ ഹരിദ്വാറിലേക്ക് കൊണ്ടുവരികയായിരുന്നു. ആശ്രമത്തിലെത്തി മണിക്കൂറുകള്‍ക്കുശേഷമാണ് അദ്ദേഹം മഹാസമാധിയായത്.

സ്വാമിയുടെ ഭൗതികശരീരം ആശ്രമത്തിനകത്തുതന്നെ വെള്ളിസിംഹാസനത്തില്‍ ഇരുത്തി. സ്വാമികള്‍ക്ക് ഭക്തരെ കാണുന്നതിനായി ഒരുക്കിയിട്ടുള്ള അതേ ഹാളിലാണ് ഭൗതികശരീരം ദര്‍ശനത്തിനായി ഒരുക്കിയത്. വൈകുന്നേരം മൂന്നോടെ സ്വാമിയുടെ ശിഷ്യനും ഉത്തരാധികാരിയുമായ സ്വാമി സംയമീന്ദ്ര തീര്‍ത്ഥ ഹരിദ്വാറിലെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു മഹാസമാധിപൂജ ചടങ്ങുകള്‍ നടന്നത്. ഭൗതികശരീരത്തിനു മുന്നില്‍ അദ്ദേഹം ആദ്യം ത്രികാല പൂജ നടത്തി. ആശ്രമത്തില്‍ രാമമന്ത്രങ്ങളുരുവിട്ട് നൂറുകണക്കിന് ഭക്തജനങ്ങള്‍ പ്രാര്‍ഥനകളില്‍ മുഴുകിയിരുന്നു. 25ഓളം വൈദികര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും വിശ്വാസികള്‍ ഹരിദ്വാറിലെത്തി. വൈകീട്ട് സ്വാമികള്‍ക്കുള്ള കാണിക്ക സമര്‍പ്പണം ആരംഭിച്ചു. ഭക്തജനങ്ങള്‍ പണവും ദ്രവ്യങ്ങളും കാണിക്ക സമര്‍പ്പിച്ചു. രാത്രിയോടെ ഭൗതികശരീരം ഗംഗാതീരത്തെ ഗംഗാമാതാ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. ഗംഗാസ്‌നാനത്തിനുശേഷം ഭൗതികശരീരം തിരിച്ച് ആശ്രമത്തില്‍ കൊണ്ടുവന്നു.

വ്യാസാശ്രമത്തിനകത്ത് വ്യാസ ഭഗവാന്റെ ക്ഷേത്രത്തിന് തെക്കുഭാഗത്തായാണ് സ്വാമികള്‍ക്ക് സമാധി ഒരുക്കിയത്. ഭൗതികശരീരം പീഠത്തോടൊപ്പം പ്രത്യേകം തയ്യാറാക്കിയ കുണ്ഡത്തില്‍ ഇരുത്തി. അതില്‍ സ്വാമിയുടെ മെതിയടിയും മഠാധിപതിയുടെ അധികാര ചിഹ്നമായ ദണ്ഡും ഭൗതികശരീരത്തോടൊപ്പം നിക്ഷേപിച്ചു. കാശിമഠ ഗുരുപരമ്പരയുടെ സമാധി വിധികള്‍ക്ക് അനുസരിച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies