Thursday, May 28, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കേരളത്തിലെ ക്രമസമാധാനരംഗം തകര്‍ന്നു: പിണറായി വിജയന്‍

by Punnyabhumi Desk
Feb 2, 2016, 02:21 pm IST
in കേരളം

ചാലക്കുടി: കേരളത്തിലെ ക്രമസമാധാനരംഗം തകര്‍ന്നുവെന്നും, പോലീസിന് ഗുണ്ടകളെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നവകേരള യാത്രയുടെ ഭാഗമായി ചാലക്കുടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണ്ടാ സംഘങ്ങള്‍ കേരളത്തിലുടനീളം സൈ്വരവിഹാരം നടത്തുകയാണ്. പോലീസിന് തങ്ങളുടെ കടമ നിര്‍വേറ്റാന്‍ കഴിയുന്നില്ല. വിജിലന്‍സിന് ജോലിചെയ്യാന്‍ കഴിയുന്നില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.

ഭരണത്തിന്റെ ജീര്‍ണത എല്ലാ രംഗത്തെയും തകര്‍ത്തിരിക്കുകയാണ്. കോണ്‍ഗ്രസ് വല്ലാതെ തളര്‍ന്നിരിക്കുകയാണെന്നും കാര്യങ്ങള്‍ ഇടപെട്ട് തീരുമാനമെടുക്കാന്‍ ആളില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ അര്‍ഹത നഷ്ടപ്പെട്ടുവെന്നും ഒരുനിമിഷംപോലും വൈകാതെ രാജിവയ്ക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. വി.എം. സുധീരന്‍, ഉമ്മന്‍ചാണ്ടിയുടെ ഉപജാപക സംഘത്തിലെ ഒരു പാവയായി മാറിയിരിക്കകയാണെന്നും പിണറായി ആരോപിച്ചു.

യുഡിഎഫില്‍നിന്നും ഘടകകക്ഷികള്‍ വിട്ടുപോരുന്നതുസംബന്ധിച്ച് ആരും ഇടതുമുന്നണിയെ അറിയിച്ചിട്ടില്ല. യുഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാന്‍ സിപിഎം സരിതയ്ക്കു പത്തുകോടി നല്‍കാമെന്ന് സരിത നേരത്തെ ആരോപിച്ചപ്പോള്‍തന്നെ തങ്ങള്‍ നിഷേധിച്ചതാണ്. തങ്ങള്‍ക്ക് കോടികളുടെ ഇടപാടുകള്‍ ഇല്ല. സരിതയ്ക്കു സിപിഎം പണം വാഗ്ദാനം ചെയ്തുവെന്ന പ്രസ്താവനയെ സിപിഎം നിഷേധിച്ചില്ലെന്ന വി.എം. സുധീരന്റെ ആരോപണത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി പദ്ധതി വെള്ളച്ചാട്ടവും, പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ട് നടപ്പിലാക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.

ShareTweetSend

Related News

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കേരളം

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

Discussion about this post

പുതിയ വാർത്തകൾ

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies