Sunday, July 20, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഗതാഗത നിയമലംഘനങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ജി.പി.എസ്. സംവിധാനം: മുഖ്യമന്ത്രി

by Punnyabhumi Desk
Jun 23, 2018, 04:28 pm IST
in കേരളം

 

ആലപ്പുഴ: ഗതാഗത നിയമലംഘനങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ജി.പി.എസ്. സംവിധാനം വഴി കമ്പ്യൂട്ടര്‍വല്‍ക്കൃത വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റം നടപ്പിലാക്കുതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആലപ്പുഴ ജില്ലാ പോലീസിന്റെ ഗതാഗത സുരക്ഷാ ബോധവല്‍ക്കരണ പദ്ധതി ശുഭയാത്ര 2018 എസ് ഡി വി സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അത്യാധുനികമായ ഇത്തരം സംവിധാനങ്ങള്‍ വ്യാപിക്കുന്നതോടെ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടുള്ള പരിശോധനകള്‍ സംബന്ധിച്ച പരാതികള്‍ക്കും പരിഹാരമാകുമെന്നാണ് സര്‍ക്കാര്‍ കരുതുത്. ഗതാഗത നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ട് എന്നുറപ്പുവരുത്തുന്നതിനായി വാഹനപരിശോധന കര്‍ശനമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതാകട്ടെ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാവരുത് എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാഹനപരിശോധനയ്ക്കായി റഡാര്‍, ആര്‍ക്കോമീറ്റര്‍, സൗണ്ട്‌ലെവല്‍മീറ്റര്‍ തുടങ്ങിയ ഏറ്റവും ആധുനികമായ സംവിധാനങ്ങള്‍ നമ്മുടെ നാട്ടില്‍ ഉപയോഗിച്ചു വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യന്‍റെ ആയുസ്സും ആരോഗ്യവും സമ്പത്തുമാണ് ഓരോ അപകടങ്ങളിലൂടെയും ഹനിക്കപ്പെടുന്നത്. നമ്മുടെ രാജ്യത്ത് പ്രതിദിനം 450 പേരാണ് റോഡപകടങ്ങളില്‍ മരിക്കുന്നത്. കേരളത്തിന്റെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. മൂന്നുകോടി ജനങ്ങളുള്ള നമ്മുടെ നാട്ടില്‍ ഒരുകോടിയോളം വാഹനങ്ങളുമുണ്ട്. കഴിഞ്ഞ വര്‍ഷം ഇവിടെ റോഡപകടങ്ങളില്‍ മരിച്ചത് 4035 പേരാണ്. 2016നെ അപേക്ഷിച്ച് മരണസംഖ്യയില്‍ ചെറിയ കുറവുണ്ടെങ്കിലും ഇത് വലിയ സംഖ്യ തന്നെയാണ്. 18നും 35നും ഇടയില്‍ പ്രായമുള്ളവരാണ് മരിക്കുവരില്‍ ഏറെയും എന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്ന വസ്തുത.

ശരിയായവിധം ഗതാഗത നിയമങ്ങള്‍ പാലിക്കാതിരിക്കുക, അമിതവേഗത, അശ്രദ്ധമായ വാഹനമോടിക്കല്‍, മദ്യപിച്ചും മൊബൈലില്‍ സംസാരിച്ചുകൊണ്ടുമുള്ള ഡ്രൈവിങ്ങ് തുടങ്ങി പലതരം കാരണങ്ങള്‍കൊണ്ടാണ് റോഡപകടങ്ങളുണ്ടാകുന്നത്. സുരക്ഷാമാര്‍ഗ്ഗങ്ങളായ ഹെല്‍മറ്റും സീറ്റ്‌ബെല്‍റ്റും ധരിക്കാത്തതുവഴി അപകടത്തിന്റെ തീവ്രത വര്‍ദ്ധിക്കുന്നുമുണ്ട്. ഇത് അനുവദിക്കാന്‍ കഴിയുന്നതല്ല. പൊതുജനങ്ങളുടെ ജീവനു സംരക്ഷണം നല്‍കേണ്ട ചുമതല ഭരണസംവിധാനത്തിനുണ്ട്. അതിനാല്‍ റോഡ് സുരക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകില്ല. മോട്ടോര്‍വാഹന നിയമങ്ങളും മറ്റ് റോഡ്‌സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നൂവെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടിയെടുക്കും.

കേരളത്തില്‍ ഏറ്റവും കൂടതുല്‍ റോഡപകടങ്ങള്‍ ഉണ്ടാകുന്ന ജില്ലകളിലൊന്നാണ് ആലപ്പുഴ. ജില്ലയിലെ വാഹനാപകട നിരക്ക് ഭീതിജനകമാംവിധം വര്‍ധിക്കുന്നു. 2014ല്‍ 2,962 അപകടങ്ങളിലായി 367 പേരാണ് ഇവിടെ മരണമടഞ്ഞത്. 2015ല്‍ 3,121 അപകടങ്ങളിലായി 378 പേര്‍ക്കും 2016ല്‍ 2,999 അപകടങ്ങളിലായി 356 പേര്‍ക്കും 2017ല്‍ 3114 അപകടങ്ങളിലായി 407 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. 2018ല്‍ മെയ് മാസംവരെയുള്ള കാലയളവില്‍ 1417 അപകടങ്ങളിലായി 160 പേരാണ് മരിച്ചത്.

2016 ഒഴിച്ചുള്ള ഓരോ വര്‍ഷവും അപകടങ്ങളില്‍ മരണമടയുന്നവരുടെ സംഖ്യ വര്‍ധിച്ചുവരികയാണ്. ഇതിന് മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പോലീസ് ശുഭയാത്രപദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

ബോധവത്കരണ ക്ലാസുകളും റോഡ്‌ഷോകളുമടക്കം ഒരുമാസം നീളുന്ന ഗതാഗത ബോധവത്കരണ പദ്ധതിയാണ് ശുഭയാത്രയുടെ പ്രധാന ദൗത്യം. വിവിധ മേഖലകളില്‍ നിന്നുള്ള ആളുകള്‍, സദ്ധ സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തണം. പൊതുസമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കൂടി ഉണ്ടായെങ്കിലേ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ നമുക്ക് കഴിയൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതോടൊപ്പം വാഹനാപകടങ്ങളില്‍ പെട്ട് മൃതപ്രായരായി കഴിയുന്ന വര്‍ക്കുള്ള സഹായ പദ്ധതി വഴികാട്ടി, വാഹനാപകടങ്ങളില്‍ തുണ നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായപദ്ധതി വഴിവിളക്ക്പദ്ധതി, അപകടരഹിത റോഡ് ഉപയോഗത്തിനുള്ള ദൃശ്യ നിര്‍ദ്ദേശങ്ങള്‍ വഴിക്കണ്ണ് പദ്ധതി , ട്രാഫിക് മൊബൈല്‍ പാര്‍ക്ക് എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു.

സ്‌കൂള്‍ റോഡ് സേഫ്റ്റി ക്ലബ്ബുകളുടെ ഉദ്ഘാടനം ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് നിര്‍വഹിച്ചു. കേരള പോലീസിനുള്ള ഡിജിറ്റല്‍ ട്രാക്കിങ് സിസ്റ്റം ഉള്‍പ്പടെയുള്ളവയ്ക്ക് ഭരണാനുമതി നല്‍കിക്കഴിഞ്ഞതായി ധനമന്ത്രി പറഞ്ഞു. എം.എല്‍.എമാരായ അഡ്വ.എ.എം.ആരിഫ്, ആര്‍.രാജേഷ്, അഡ്വ.യു.പ്രതിഭാഹരി, ജില്ലാകളക്ടര്‍ എസ്.സുഹാസ്, ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്‍,വിവിധ വകുപ്പുമേധാവികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies