Monday, May 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ബംഗാളില്‍ ഇടതു യുഗാന്ത്യം;തമിഴ്‌നാട്ടില്‍ ജയലളിത

by Punnyabhumi Desk
May 13, 2011, 07:17 pm IST
in മറ്റുവാര്‍ത്തകള്‍

ന്യൂദല്‍ഹി: തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും ഭരണവിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോള്‍ ഭരണകക്ഷികള്‍ക്ക് തകര്‍പ്പന്‍ തിരിച്ചടി നേരിട്ടു. ബംഗാളിലെ 34 വര്‍ഷത്തെ ഇടതുഭരണമാണ് തൃണമൂല്‍ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് സഖ്യത്തിന്റെ മുന്നേറ്റത്തില്‍ ഒലിച്ചുപോയത്. തമിഴ്‌നാട്ടില്‍ ആകട്ടെ കരുണാനിധിയുടെ ഡി.എം.കെയെയും കോണ്‍ഗ്രസിനെയും തീര്‍ത്തും നിഷ്പ്രഭമാക്കി ജയലളിത ഒറ്റക്കു തന്നെ തിളക്കമാര്‍ന്ന വിജയം നേടി. പുതുച്ചേരിയിലും ഡി.എം.കെ സഖ്യത്തിന് കനത്ത പരാജയം നേരിടേണ്ടി വന്നു. അതേസമയം അസമില്‍ കോണ്‍ഗ്രസ് ഹാട്രിക് വിജയത്തോട് അടുക്കുകയാണ്.

ബംഗാളില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് സഖ്യം 173 സീറ്റ് നേടി 294 അംഗ അംസബ്ലിയില്‍ വ്യക്തമായ ഭൂരിപക്ഷം കരസ്ഥമാക്കി. 52 സീറ്റില്‍ ഈ സഖ്യം വ്യക്തമായ ലീഡും നേടിയിട്ടുണ്ട്. ഭരണകക്ഷിയായ ഇടതുമുന്നണിയാവട്ടെ 50സീറ്റില്‍ ഒതുങ്ങി. വോട്ടെണ്ണല്‍ തുടരവെ 13 സീറ്റില്‍ മാത്രമാണ് സിപിഎം നേതൃത്വം നല്‍കുന്ന ഇടതിന് മുന്‍തൂക്കമുള്ളു. മുഖ്യമന്ത്രിയടക്കം മത്സരിച്ച 16 മന്ത്രിമാരും തറപറ്റി. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ബൂദ്ധദേവ് ഭട്ടാചാര്യ രാജിവെച്ചു.

തമിഴ്‌നാട്ടില്‍ 234 സീറ്റില്‍ എ.ഐ.എ.ഡി.എം.കെ സഖ്യത്തിന് 73 സീറ്റ് നേടി ശക്തി തെളിയിച്ചു. 129 സീറ്റില്‍ മുന്നണി മുന്നേറുകയാണ്. ഡി.എം.കെ- കോണ്‍ഗ്രസ് സഖ്യത്തിന് 10 സീറ്റുകള്‍ മാത്രമേ നേടാനായുള്ളു. 22 സീറ്റില്‍ ഭരണമുന്നണി ലീഡ് തുടരുകയാണ്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി കരുണാനിധി രാജി വെച്ചു.

പുതുച്ചേരിയില്‍ എന്‍.ആര്‍ കോണ്‍ഗ്രസ്- എ.ഐ.എ.ഡ.എം.കെ സഖ്യം 20 സീറ്റ് നേടി ഭരണത്തിലെത്തി. 30 സീറ്റാണ് ഇവിടെയുള്ളത്. ഡി.എം.കെ- കോണ്‍ഗ്രസ് സഖ്യം 10 സീറ്റുകളിലൊതുങ്ങി.

അസമില്‍ 126 സീറ്റില്‍ കോണ്‍ഗ്രസ് ഒറ്റക്ക് 74 സീറ്റ് നേടി ഭരണം ഉറപ്പിച്ചു. എ.ജി.പിക്ക് 11 സീറ്റും ബിജെപിക്ക് 5 സീറ്റും ലഭിച്ചിട്ടുണ്ട്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

മറ്റുവാര്‍ത്തകള്‍

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

Discussion about this post

പുതിയ വാർത്തകൾ

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies