Thursday, March 26, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

പ്രധാനമന്ത്രി സേനാ മേധാവികളുടെ യോഗം വിളിച്ചു

by Punnyabhumi Desk
May 17, 2011, 12:45 pm IST
in ദേശീയം, മറ്റുവാര്‍ത്തകള്‍

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ അഹമ്മദ്‌ ഷുജ പാഷയുടെ ഭീഷണിയെത്തുടര്‍ന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ സേനാ തലവന്മാരുടെ യോഗം വിളിച്ചുകൂട്ടി. ഒസാമ ബിന്‍ലാദന്റെ വധത്തിനുശേഷമുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ എടുത്തിട്ടുള്ള സുരക്ഷാ മുന്‍കരുതലുകള്‍ പ്രധാനമന്ത്രി പരിശോധിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന 90 മിനിറ്റ്‌ യോഗത്തില്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ (എന്‍എസ്‌എ) ശിവശങ്കര്‍ മേനോന്‍, കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗ്‌, വ്യോമസേനാ മേധാവി അഡ്മിറല്‍ നിര്‍മല്‍ വര്‍മ, വായുസേനാ മേധാവി ചീഫ്‌ മാര്‍ഷല്‍ പി.വി.നായിക്‌, സുരക്ഷാ സെക്രട്ടറി പ്രദീപ്‌ കുമാര്‍, ഡിആര്‍ഡിഒ ചീഫ്‌ വി.കെ.സരസ്വത്‌ എന്നിവര്‍ പങ്കെടുത്തു.
പാക്കിസ്ഥാനിലെയും ഇന്ത്യ-ചൈന അതിര്‍ത്തിയിലെയും സ്ഥിതിഗതികളും പ്രതിരോധ മന്ത്രാലയം കൈക്കൊണ്ടിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങളും പ്രധാനമന്ത്രി വിലയിരുത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാക്കിസ്ഥാന്‍ നിരന്തരം പ്രകോപിപ്പിക്കുന്ന പ്രസ്താവനകളിറക്കുന്നത്‌ ഇന്ത്യ കാര്യമായി കാണുന്നുവെന്നാണ്‌ പ്രധാനമന്ത്രിയുടെ നടപടി വ്യക്തമാക്കുന്നത്‌. ഐഎസ്‌ഐ മേധാവിയുടെ പ്രസ്താവന സ്വന്തം പരാജയം മറച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ്‌ ഇന്ത്യ പ്രതികരിച്ചത്‌. ലാദന്റെ ഒളിത്താവളം കണ്ടെത്തുന്നതില്‍ പാക്കിസ്ഥാന്റെ സുരക്ഷാ വിഭാഗം പരാജയപ്പെട്ടെന്ന്‌ മനസ്സിലായപ്പോള്‍ പാഷയ്ക്കുണ്ടായ പരിഭ്രമത്തിന്റെ പ്രതിഫലനമാണ്‌ പ്രസ്താവനകളില്‍ കാണുന്നത്‌, ഇന്ത്യ പറഞ്ഞു. പാക്കിസ്ഥാനില്‍ ദിവസേനയുണ്ടാകുന്ന തീവ്രവാദി ആക്രമണങ്ങളും സൗദി നയതന്ത്ര പ്രതിനിധി കൊല്ലപ്പെട്ടതും ചൂണ്ടിക്കാട്ടിയ ഇന്ത്യ, ഇന്ത്യക്കെതിരെ ഭീഷണിയിറക്കാതെ സ്വന്തം രാജ്യത്തിന്റെ ആഭ്യന്തരപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണ്‌ പാക്കിസ്ഥാന്‌ നല്ലതെന്നും കൂട്ടിച്ചേര്‍ത്തു.
അബോട്ടാബാദ്‌ മാതൃകയിലുള്ള ആക്രമണത്തിന്‌ ഇന്ത്യ തയ്യാറായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന്‌ ഐഎസ്‌ഐ മേധാവി അഹമ്മദ്‌ ഷൂജപാഷ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ഇന്ത്യയില്‍ ആക്രമണം നടത്തേണ്ട സ്ഥലം ഏതൊക്കെയാണെന്ന പാക്സൈന്യം തീരുമാനിച്ചിട്ടുണ്ടെന്നും അതിന്റെ റിഹേഴ്സല്‍ പോലും നടന്നുകഴിഞ്ഞതായും സെനറ്റിന്റേയും നാഷണല്‍ അസംബ്ലിയുടേയും സംയുക്ത രഹസ്യയോഗത്തില്‍ പാഷ പറഞ്ഞു. ഇത്‌ രണ്ടാംതവണയാണ്‌ ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ ഭീഷണി മുഴക്കുന്നത്‌. കഴിഞ്ഞ മെയ്‌ രണ്ടിന്‌ ലാദന്‍ കൊല്ലപ്പെട്ടതിനുശേഷം അമേരിക്കയുടെ അബോട്ടാബാദ്‌ മാതൃകയിലുള്ള ആക്രമണം നടത്താന്‍ ഇന്ത്യന്‍ സൈന്യത്തിനും ശേഷിയുണ്ടെന്ന്‌ കരസേനാമേധാവി ജനറല്‍ വി.കെ.സിംഗ്‌ പ്രതികരിച്ചിരുന്നു. 2008 മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്മാരില്‍ പലരും പാക്കിസ്ഥാനില്‍ സുരക്ഷിതരായി കഴിയുന്ന അവസരത്തില്‍ ഇന്ത്യയുടെ പ്രതികരണം പാക്കിസ്ഥാനെ അലോസരപ്പെടുത്തിയിരുന്നു. അബോട്ടാബാദ്‌ മോഡലിന്‌ ഇന്ത്യ മുതിര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന്‌ ആ അവസരത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക്‌ മുന്നറിയിപ്പ്‌ നല്‍കി.
ലോകം തിരഞ്ഞുകൊണ്ടിരുന്ന ആഗോളഭീകരന്‍ പാക്‌ തലസ്ഥാനമായ ഇസ്ലാമാബാദില്‍നിന്നും അധികം അകലെയല്ലാതെ സൈനിക അക്കാദമിക്കരികില്‍ വര്‍ഷങ്ങളോളം ഒളിച്ചുതാമസിച്ചത്‌ ഐഎസ്‌ഐയുടെ പരാജയമാണെന്ന്‌ ലോകരാജ്യങ്ങള്‍ വിമര്‍ശിച്ചിരുന്നു. പാക്‌ ഭരണകൂടത്തിന്റെ അറിവോടെയാണ്‌ ലാദന്‍ ഒളിവില്‍ കഴിഞ്ഞതെന്ന സംശയവും ഉയര്‍ന്നിരുന്നു. ഒരു കാര്യത്തിലും വ്യക്തമായ വിശദീകരണം നല്‍കാനാകാതെ കുഴയുകയാണ്‌ ഐഎസ്‌ഐ മേധാവി. ഈ അവസരത്തിലാണ്‌ ഇന്ത്യയ്ക്ക്‌ നേരെ ഭീഷണിയുയര്‍ത്തി ശ്രദ്ധതിരിക്കാനുള്ള പാക്‌ നീക്കം.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ദേശീയം

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies