Tuesday, September 16, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പൊതുമരാമത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാകണം: മന്ത്രി ജി. സുധാകരന്‍

by Punnyabhumi Desk
Jun 17, 2019, 04:46 pm IST
in കേരളം

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്‍കീഴില്‍ നടക്കുന്ന എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും കുറ്റമറ്റതായിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ബദ്ധശ്രദ്ധരായിരിക്കണമെന്ന് പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. വകുപ്പിന്റെ കീഴിലുള്ള ഓവര്‍സിയര്‍മാരുടെ സംസ്ഥാന സമ്മേളനം ഓവര്‍സിയേഴ്‌സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതാദ്യമായാണ് വകുപ്പിലെ ഓവര്‍സിയര്‍മാരുടെ സമ്മേളനം സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്.

പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മാണത്തില്‍ സംഭവിച്ച അപാകത എല്ലാവര്‍ക്കും അപമാനമാണ്. ഇത്തരം സംഭവങ്ങള്‍ ഇനി സംസ്ഥാനത്ത്് ആവര്‍ത്തിക്കരുത്. പാലത്തില്‍ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെട്ടപ്പോള്‍ത്തന്നെ സര്‍ക്കാര്‍ വേണ്ട നടപടിയെടുത്തു. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. നാം കൂടി ഉള്‍പ്പെട്ട ഒരു പ്രവര്‍ത്തനത്തെ ജനങ്ങള്‍ ആക്ഷേപിക്കാന്‍ അവസരമുണ്ടാവരുതെന്ന ആത്മാഭിമാനം പൊതുമരാമത്ത് വകുപ്പ് ജീവനക്കാര്‍ക്കെല്ലാം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

നിര്‍മാണസാമഗ്രികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിലും തൊഴിലാളികള്‍ വിദഗ്ധ തൊഴിലാളികളാണെന്ന് ഉറപ്പുവരുത്തുന്നതിലുമടക്കമുള്ള കാര്യങ്ങളില്‍ എഞ്ചിനിയര്‍മാര്‍ക്കൊപ്പം തന്നെ ഓവര്‍സീയര്‍മാര്‍ക്കും ജാഗ്രതയുണ്ടാകണം. ഓരോ കാലത്തും പൂര്‍ത്തിയാകേണ്ട നിര്‍മാണം അതതു കാലത്തുതന്നെ പൂര്‍ത്തിയാക്കണം. ഏതെങ്കിലും തരത്തിലുള്ള ചട്ടവിരുദ്ധമായ പ്രവൃത്തികളോ കരാര്‍ ലംഘനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികാരികളെ അറിയിക്കണം. വകുപ്പിന്റെ കീഴിലുള്ള റോഡുകള്‍ അന്യര്‍ കൈവശം വയ്ക്കാന്‍ ഒരുതരത്തിലും അനുവദിക്കരുത്.

3185 ഓവര്‍സിയര്‍മാരും ആയിരത്തി നാനൂറോളം എഞ്ചിനിയര്‍മാരും ഇപ്പോള്‍ വകുപ്പിലുണ്ട്. വകുപ്പ് വളരെയധികം ജനകീയമായിരിക്കുന്ന കാലമാണിത്. മുമ്പ് ജനങ്ങളും പിഡബ്ല്യുഡിയും തമ്മിലുള്ള ബന്ധം സംഘര്‍ഷഭരിതമായിരുന്നു. ഈ സര്‍ക്കാര്‍ വന്നതിനുശേഷം അതിനു മാറ്റമുണ്ടായി. ഭാവികേരളത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള വളരെ വ്യാപ്തിയേറിയ അടിസ്ഥാന വികസനമാണ് വകുപ്പ് നിര്‍വഹിക്കുന്നത്. നമ്മുടെ റോഡുകള്‍ പലതും അന്തര്‍ദേശീയ നിലവാരമുള്ളതാണെന്ന് വിദേശരാജ്യങ്ങളില്‍നിന്ന് അവധിക്ക് നാട്ടിലെത്തുന്ന മലയാളികള്‍ അഭിപ്രായപ്പെടുന്നുണ്ട്. റോഡുകളുടെ നിര്‍മാണത്തിലും പരിപാലനത്തിലും ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതുകൊണ്ടാണിതെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലാദ്യമായി സംസ്ഥാനത്ത് മെയ്ന്റനന്‍സിന് ഒരു ഡിവിഷനുണ്ടാക്കുകയാണ്. റോഡ് നിര്‍മിക്കുമ്പോള്‍ത്തന്നെ അതിന്റെ നിര്‍മാണം കുറ്റമറ്റതാണെന്ന് മെയ്ന്റനന്‍സ് വിഭാഗം സര്‍ട്ടിഫൈ ചെയ്യണം. മൂന്നുവര്‍ഷം കൊണ്ട് നാനൂറിലേറെ പാലങ്ങളാണ് പൊതുമരാമത്ത് ഡിസൈന്‍ വിഭാഗം രൂപകല്‍പനചെയ്ത് നല്‍കിയത്. വകുപ്പില്‍ ഒഴിവുണ്ടായിരുന്ന 3557 തസ്തികകകളില്‍ പുതിയ നിയമനം നടത്തി. ചീഫ് എഞ്ചിനിയര്‍മാര്‍ മുതല്‍ ഓവര്‍സിയര്‍മാര്‍ വരെയുള്ള തലങ്ങളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് വകുപ്പിനെ ശാക്തീകരിച്ചു. അഴിമതിയും കെടുകാര്യസ്ഥതയും കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മികവാര്‍ന്ന പ്രവര്‍ത്തനം നടത്തിയ ഓവര്‍സിയര്‍മാര്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, ദേശീയപാത ഭരണവിഭാഗം ചീഫ് എഞ്ചിനിയര്‍ എം. അശോക് കുമാര്‍, കെട്ടിടവിഭാഗം ചീഫ് എഞ്ചിനിയര്‍ ഇ.കെ. ഹൈദ്രു, നിരത്ത് വിഭാഗം ചീഫ് എഞ്ചിനിയര്‍ ഡാര്‍ലിന്‍ കാര്‍മലിറ്റ ഡിക്രൂസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

കേരളം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies