Tuesday, November 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നിര്‍ദിഷ്ട കെ-റെയില്‍ പാതയ്ക്കിരുവശവും സുരക്ഷാമതില്‍ നിര്‍മിക്കും

by Punnyabhumi Desk
Mar 16, 2022, 12:26 pm IST
in കേരളം

തിരുവനന്തപുരം: നിര്‍ദിഷ്ട കെ-റെയില്‍ പാതയ്ക്കിരുവശവും ഉയരത്തിലുള്ള മതിലുകളുണ്ടാകും. റെയില്‍പ്പാതയ്ക്ക് ഇരുവശത്തും പത്തു മീറ്റര്‍ വീതമുള്ള സ്ഥലത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും.

ഇന്നലെ നിയമസഭയില്‍ എംഎല്‍എമാര്‍ക്കായി സംഘടിപ്പിച്ച കെ-റെയില്‍ പദ്ധതി അവതരണ പരിപാടിയില്‍ കെ-റെയില്‍ എംഡി വി. അജിത്കുമാറാണ് ഇക്കാര്യം അറിയിച്ചത്.

മണിക്കൂറില്‍ 140 കിലോമീറ്ററിനു മുകളില്‍ ട്രെയിനുകള്‍ സഞ്ചരിക്കുന്ന പാതയ്ക്കിരുവശവും സുരക്ഷാ മതിലുകള്‍ വേണമെന്നു റെയില്‍വേയുടെ നിയമപരമായ നിര്‍ദേശമുണ്ട്. അതിനാല്‍ കെ-റെയില്‍ പാതയ്ക്കിരുവശവും സുരക്ഷാ മതിലുകള്‍ നിര്‍മിക്കേണ്ടി വരും. ഇന്ത്യയില്‍ മറ്റു പല സംസ്ഥാനങ്ങളിലും നിലവില്‍ ഇത്തരത്തിലുള്ള അതിവേഗ പാതകളും സുരക്ഷാ മതിലുകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍പ്പാത നിര്‍മിക്കുന്നതിനായി 10 മുതല്‍ 25 മീറ്റര്‍ വരെ സ്ഥലമാണ് ആവശ്യമായി വരിക. ഇതിന് ഇരുവശത്തുമുള്ള പത്ത് മീറ്റര്‍ വീതമുള്ള സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നിയന്ത്രണമുണ്ടാകും. അഞ്ചു മീറ്ററിനുള്ളില്‍ ഒരു തരത്തിലുള്ള നിര്‍മാണങ്ങളും നടത്താന്‍ കഴിയില്ല. പിന്നീടുള്ള അഞ്ച് മീറ്ററിനുള്ളില്‍ പ്രത്യേക അനുമതി വാങ്ങി മാത്രമേ നിര്‍മാണങ്ങള്‍ നടത്താന്‍ കഴിയൂ.

റെയില്‍പ്പാത നിര്‍മാണത്തിന് ആവശ്യമായ 10 മുതല്‍ 25 മീറ്റര്‍ സ്ഥലം മാത്രമേ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കൂ. ഇരുവശത്തുമുള്ള പത്ത് മീറ്റര്‍ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കില്ലെന്നും എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി കെ-റെയില്‍ എംഡി അറിയിച്ചു.

2025 മാര്‍ച്ചിനു മുന്‍പ് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിലവിലെ പദ്ധതിച്ചെലവ് ഉയരും. 63941 കോടി രൂപയാണു നിലവില്‍ കണക്കാക്കിയിരിക്കുന്ന പദ്ധതി ചെലവ്. 2020 ലെ നിരക്കുകള്‍ അനുസരിച്ചാണു പദ്ധതിച്ചെലവ് കണക്കാക്കിയിരിക്കുന്നത്.

പദ്ധതി പൂര്‍ത്തീകരിക്കാന്‍ വൈകിയാല്‍ പ്രതിവര്‍ഷം 3500 കോടി രൂപ വീതം പദ്ധതി ചെലവ് അധികരിക്കും. രണ്ടു വര്‍ഷംകൊണ്ട് സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കിയാല്‍ പിന്നീടുള്ള മൂന്നു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു വിലയിരുത്തല്‍.

പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 69 ലക്ഷം ക്യുബിക് മീറ്റര്‍ മെറ്റല്‍(പാറ) ആവശ്യമായി വരും. കേരളത്തില്‍നിന്ന് ഇത്രയും പാറ ലഭ്യമായില്ലെങ്കില്‍ അടുത്ത സംസ്ഥാനങ്ങളില്‍നിന്നു പാറ എത്തിക്കും. ഇതിന്റെ ചുമതല സര്‍ക്കാരിനല്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കായിരിക്കും.

പക്ഷേ തൊട്ടടുത്ത സംസ്ഥാനങ്ങളില്‍നിന്നു പാറ എത്തിക്കുന്നതിനായി അവര്‍ക്കു സഹായം ചെയ്തു നല്‍കും. ഇതിനായി ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് സൗകര്യമൊരുക്കും. ഇതു സംബന്ധിച്ചു റെയില്‍വേയുമായി തത്വത്തില്‍ ധാരണയായിട്ടുണ്ട്.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള 560 കിലോമീറ്ററിനെ അഞ്ചോ ആറോ റീച്ചുകളായി തിരിച്ച് കോണ്‍ട്രാക്ട് നല്‍കും. ഇവിടങ്ങളില്‍ ഒരേ സമയം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാകും കോണ്‍ട്രാക്ട് നല്‍കുക. ഇതിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies