Tuesday, October 28, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നിര്‍ദിഷ്ട കെ-റെയില്‍ പാതയ്ക്കിരുവശവും സുരക്ഷാമതില്‍ നിര്‍മിക്കും

by Punnyabhumi Desk
Mar 16, 2022, 12:26 pm IST
in കേരളം

തിരുവനന്തപുരം: നിര്‍ദിഷ്ട കെ-റെയില്‍ പാതയ്ക്കിരുവശവും ഉയരത്തിലുള്ള മതിലുകളുണ്ടാകും. റെയില്‍പ്പാതയ്ക്ക് ഇരുവശത്തും പത്തു മീറ്റര്‍ വീതമുള്ള സ്ഥലത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും.

ഇന്നലെ നിയമസഭയില്‍ എംഎല്‍എമാര്‍ക്കായി സംഘടിപ്പിച്ച കെ-റെയില്‍ പദ്ധതി അവതരണ പരിപാടിയില്‍ കെ-റെയില്‍ എംഡി വി. അജിത്കുമാറാണ് ഇക്കാര്യം അറിയിച്ചത്.

മണിക്കൂറില്‍ 140 കിലോമീറ്ററിനു മുകളില്‍ ട്രെയിനുകള്‍ സഞ്ചരിക്കുന്ന പാതയ്ക്കിരുവശവും സുരക്ഷാ മതിലുകള്‍ വേണമെന്നു റെയില്‍വേയുടെ നിയമപരമായ നിര്‍ദേശമുണ്ട്. അതിനാല്‍ കെ-റെയില്‍ പാതയ്ക്കിരുവശവും സുരക്ഷാ മതിലുകള്‍ നിര്‍മിക്കേണ്ടി വരും. ഇന്ത്യയില്‍ മറ്റു പല സംസ്ഥാനങ്ങളിലും നിലവില്‍ ഇത്തരത്തിലുള്ള അതിവേഗ പാതകളും സുരക്ഷാ മതിലുകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍പ്പാത നിര്‍മിക്കുന്നതിനായി 10 മുതല്‍ 25 മീറ്റര്‍ വരെ സ്ഥലമാണ് ആവശ്യമായി വരിക. ഇതിന് ഇരുവശത്തുമുള്ള പത്ത് മീറ്റര്‍ വീതമുള്ള സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നിയന്ത്രണമുണ്ടാകും. അഞ്ചു മീറ്ററിനുള്ളില്‍ ഒരു തരത്തിലുള്ള നിര്‍മാണങ്ങളും നടത്താന്‍ കഴിയില്ല. പിന്നീടുള്ള അഞ്ച് മീറ്ററിനുള്ളില്‍ പ്രത്യേക അനുമതി വാങ്ങി മാത്രമേ നിര്‍മാണങ്ങള്‍ നടത്താന്‍ കഴിയൂ.

റെയില്‍പ്പാത നിര്‍മാണത്തിന് ആവശ്യമായ 10 മുതല്‍ 25 മീറ്റര്‍ സ്ഥലം മാത്രമേ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കൂ. ഇരുവശത്തുമുള്ള പത്ത് മീറ്റര്‍ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കില്ലെന്നും എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി കെ-റെയില്‍ എംഡി അറിയിച്ചു.

2025 മാര്‍ച്ചിനു മുന്‍പ് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിലവിലെ പദ്ധതിച്ചെലവ് ഉയരും. 63941 കോടി രൂപയാണു നിലവില്‍ കണക്കാക്കിയിരിക്കുന്ന പദ്ധതി ചെലവ്. 2020 ലെ നിരക്കുകള്‍ അനുസരിച്ചാണു പദ്ധതിച്ചെലവ് കണക്കാക്കിയിരിക്കുന്നത്.

പദ്ധതി പൂര്‍ത്തീകരിക്കാന്‍ വൈകിയാല്‍ പ്രതിവര്‍ഷം 3500 കോടി രൂപ വീതം പദ്ധതി ചെലവ് അധികരിക്കും. രണ്ടു വര്‍ഷംകൊണ്ട് സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കിയാല്‍ പിന്നീടുള്ള മൂന്നു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു വിലയിരുത്തല്‍.

പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 69 ലക്ഷം ക്യുബിക് മീറ്റര്‍ മെറ്റല്‍(പാറ) ആവശ്യമായി വരും. കേരളത്തില്‍നിന്ന് ഇത്രയും പാറ ലഭ്യമായില്ലെങ്കില്‍ അടുത്ത സംസ്ഥാനങ്ങളില്‍നിന്നു പാറ എത്തിക്കും. ഇതിന്റെ ചുമതല സര്‍ക്കാരിനല്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കായിരിക്കും.

പക്ഷേ തൊട്ടടുത്ത സംസ്ഥാനങ്ങളില്‍നിന്നു പാറ എത്തിക്കുന്നതിനായി അവര്‍ക്കു സഹായം ചെയ്തു നല്‍കും. ഇതിനായി ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് സൗകര്യമൊരുക്കും. ഇതു സംബന്ധിച്ചു റെയില്‍വേയുമായി തത്വത്തില്‍ ധാരണയായിട്ടുണ്ട്.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള 560 കിലോമീറ്ററിനെ അഞ്ചോ ആറോ റീച്ചുകളായി തിരിച്ച് കോണ്‍ട്രാക്ട് നല്‍കും. ഇവിടങ്ങളില്‍ ഒരേ സമയം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാകും കോണ്‍ട്രാക്ട് നല്‍കുക. ഇതിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSend

Related News

കേരളം

സ്‌കൂള്‍ കായികമേള സമാപനം: തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് അവധി

കേരളം

മഴ മുന്നറിപ്പ്: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു

കേരളം

പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയമെന്ന് ബിനോയ് വിശ്വം

Discussion about this post

പുതിയ വാർത്തകൾ

സ്‌കൂള്‍ കായികമേള സമാപനം: തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് അവധി

മഴ മുന്നറിപ്പ്: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു

പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയമെന്ന് ബിനോയ് വിശ്വം

പ്ലൈവുഡ് ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയിലും തീപിടുത്തത്തിലും ഒരാള്‍ മരിച്ചു

ലെന്‍സ് ബുക്‌സ് പുസ്തക സഭ സംഘടിപ്പിച്ചു

തിരുവനന്തപുരം സിറ്റി പോലീസ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു

കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഡല്‍ഹിയിലേക്ക് മടങ്ങി

പി.എം.ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചു

പാലുകാച്ചിമല ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമായി മാറും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

വ്രതശുദ്ധിയോടെ ഇരുമുടികെട്ടി പതിനെട്ട് പടിയും ചവിട്ടി അയ്യനെ കണ്ടു; ദര്‍ശന പുണ്യം നേടി രാഷ്ട്രപതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies