Wednesday, September 17, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കോഴിക്കോട് ഇരട്ട സ്‌ഫോടനം: തടിയന്റവിട നസീറിനും ഷഫാസിനും ജീവപര്യന്തം

by Punnyabhumi Desk
Aug 12, 2011, 02:13 pm IST
in കേരളം
തടിയന്റവിട നസീറും ഷഫാസും

തടിയന്റവിട നസീറും ഷഫാസും

തടിയന്റവിട നസീറും ഷഫാസും

കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ഒന്നാം പ്രതി കണ്ണൂര്‍ നീര്‍ച്ചാല്‍ ബെയ്തുല്‍ ഹിലാലില്‍ തടിയന്റവിട നസീറിന് മൂന്ന് ജീവപര്യന്തവും നാലാം പ്രതി കണ്ണൂര്‍ തയ്യില്‍ പൗണ്ട്‌വളപ്പില്‍ ഷഫ്‌നാസില്‍ ഷഫാസിന് ഇരട്ട ജീവപര്യന്തവും ശിക്ഷ. ഓരോ ലക്ഷം രൂപ പിഴയും അടയ്ക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ജീവപര്യന്തത്തിനു പുറമെ പ്രതികള്‍ അഞ്ചു വര്‍ഷം അധിക തടവും അനുഭവിക്കണം. എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി എസ്.വിജയകുമാര്‍ ആണു ശിക്ഷ വിധിച്ചത്. മതപരമായ ചടങ്ങുകള്‍ക്ക്  ജയിലില്‍ അനുവാദമുണ്ട്. ഇരുവര്‍ക്കും തൊഴില്‍ പരിശീലനവും നല്‍കും. പ്രതികള്‍ക്ക് ഇന്ത്യന്‍ ഭരണഘടനയും ദേശാഭിമാനികളുടെ ചരിത്രവും നല്‍കണം.

തന്നെ ആശ്രയിച്ചു കഴിയുന്ന ഭാര്യയും മൂന്നു കുട്ടികളും ഉണ്ടെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും തടിയന്റവിട നസീര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ശിക്ഷയില്‍ ഇളവ് ചെയ്യണമെന്ന് ഷഫാസും ആവശ്യപ്പെട്ടു. ഇരുവരുടെയും അഭ്യര്‍ഥന കോടതി പരിഗണിച്ചില്ല. രാവിലെ 11 മണിയോടെയാണ് പ്രത്യേക കവചിത വാഹനത്തില്‍ രണ്ടു പേരെയും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ എത്തിച്ചത്.

പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. ക്രൂരമായ അക്രമം നടത്തിയവരോട് അനുകമ്പ പാടില്ലെന്നും ചെറിയ ശിക്ഷ നല്‍കിയാല്‍ അതു മറ്റുള്ളവര്‍ക്കു മാതൃകയാകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദീര്‍ഘകാലം ജനങ്ങളില്‍ ഭീതി പടര്‍ത്താന്‍ ഈ സംഭവം ഇടയാക്കിയെന്നും പ്രോസിക്യൂഷന്‍ ഓര്‍മിപ്പിച്ചു. കേരളത്തിലെ തീവ്രവാദക്കേസുകളുമായി ബന്ധപ്പെട്ട്   ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ പൂര്‍ത്തിയാക്കുന്ന ആദ്യ കേസാണിത്. ഇരുവരും കുറ്റക്കാരാണെന്നു കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.

കേന്ദ്ര തീവ്രവാദ നിരോധന നിയമം, സ്‌ഫോടക വസ്തു നിരോധന നിയമം, ഗൂഢാലോചന, ആയുധനിരോധന നിയമം, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം തുടങ്ങിയ വകുപ്പുകളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. എന്‍ഐഎ സൂപ്രണ്ട് ടി.കെ.രാജ്‌മോഹനാണു  കുറ്റപത്രം സമര്‍പ്പിച്ചത്.

2006 മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്കു 12.45നും 1.05 നുമാണു കോഴിക്കോട് കെഎസ്ആര്‍ടിസി, മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡുകളില്‍  സ്‌ഫോടനം നടത്തിയത്.  ആദ്യ സ്‌ഫോടനത്തില്‍ നസീര്‍ നേരിട്ടും രണ്ടാമത്തേതില്‍ നസീറിന്റെ നിര്‍ദേശ പ്രകാരം മറ്റുപ്രതികളും ബോംബു സ്ഥാപിച്ചു എന്നായിരുന്നു കേസ്.  രണ്ടാം മാറാട് കലാപത്തിലെ പ്രതികള്‍ക്കു ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നു ഭരണകൂടത്തോടും നീതിന്യായ വ്യവസ്ഥയോടുമുള്ള പ്രതിഷേധമറിയിക്കാന്‍ തടിയന്റവിട നസീറിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തില്‍ രണ്ടിടത്ത് സ്‌ഫോടനം നടത്തിയെന്നാണു പ്രോസിക്യൂഷന്‍ കേസ്. സംസ്ഥാന പൊലീസിന്റെ രണ്ടു സംഘങ്ങളും ക്രൈംബ്രാഞ്ചുമാണ് ആദ്യം കേസന്വേഷിച്ചത്. ഇതില്‍ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതായിരുന്നു എന്‍ഐഎയുടെ റിപ്പോര്‍ട്ട്.

ShareTweetSend

Related News

കേരളം

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

കേരളം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies