Sunday, August 23, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കോഴിക്കോട് ഇരട്ട സ്‌ഫോടനം: തടിയന്റവിട നസീറിനും ഷഫാസിനും ജീവപര്യന്തം

by Punnyabhumi Desk
Aug 12, 2011, 02:13 pm IST
in കേരളം
തടിയന്റവിട നസീറും ഷഫാസും

തടിയന്റവിട നസീറും ഷഫാസും

തടിയന്റവിട നസീറും ഷഫാസും

കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ഒന്നാം പ്രതി കണ്ണൂര്‍ നീര്‍ച്ചാല്‍ ബെയ്തുല്‍ ഹിലാലില്‍ തടിയന്റവിട നസീറിന് മൂന്ന് ജീവപര്യന്തവും നാലാം പ്രതി കണ്ണൂര്‍ തയ്യില്‍ പൗണ്ട്‌വളപ്പില്‍ ഷഫ്‌നാസില്‍ ഷഫാസിന് ഇരട്ട ജീവപര്യന്തവും ശിക്ഷ. ഓരോ ലക്ഷം രൂപ പിഴയും അടയ്ക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ജീവപര്യന്തത്തിനു പുറമെ പ്രതികള്‍ അഞ്ചു വര്‍ഷം അധിക തടവും അനുഭവിക്കണം. എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി എസ്.വിജയകുമാര്‍ ആണു ശിക്ഷ വിധിച്ചത്. മതപരമായ ചടങ്ങുകള്‍ക്ക്  ജയിലില്‍ അനുവാദമുണ്ട്. ഇരുവര്‍ക്കും തൊഴില്‍ പരിശീലനവും നല്‍കും. പ്രതികള്‍ക്ക് ഇന്ത്യന്‍ ഭരണഘടനയും ദേശാഭിമാനികളുടെ ചരിത്രവും നല്‍കണം.

തന്നെ ആശ്രയിച്ചു കഴിയുന്ന ഭാര്യയും മൂന്നു കുട്ടികളും ഉണ്ടെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും തടിയന്റവിട നസീര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ശിക്ഷയില്‍ ഇളവ് ചെയ്യണമെന്ന് ഷഫാസും ആവശ്യപ്പെട്ടു. ഇരുവരുടെയും അഭ്യര്‍ഥന കോടതി പരിഗണിച്ചില്ല. രാവിലെ 11 മണിയോടെയാണ് പ്രത്യേക കവചിത വാഹനത്തില്‍ രണ്ടു പേരെയും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ എത്തിച്ചത്.

പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. ക്രൂരമായ അക്രമം നടത്തിയവരോട് അനുകമ്പ പാടില്ലെന്നും ചെറിയ ശിക്ഷ നല്‍കിയാല്‍ അതു മറ്റുള്ളവര്‍ക്കു മാതൃകയാകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദീര്‍ഘകാലം ജനങ്ങളില്‍ ഭീതി പടര്‍ത്താന്‍ ഈ സംഭവം ഇടയാക്കിയെന്നും പ്രോസിക്യൂഷന്‍ ഓര്‍മിപ്പിച്ചു. കേരളത്തിലെ തീവ്രവാദക്കേസുകളുമായി ബന്ധപ്പെട്ട്   ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ പൂര്‍ത്തിയാക്കുന്ന ആദ്യ കേസാണിത്. ഇരുവരും കുറ്റക്കാരാണെന്നു കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.

കേന്ദ്ര തീവ്രവാദ നിരോധന നിയമം, സ്‌ഫോടക വസ്തു നിരോധന നിയമം, ഗൂഢാലോചന, ആയുധനിരോധന നിയമം, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം തുടങ്ങിയ വകുപ്പുകളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. എന്‍ഐഎ സൂപ്രണ്ട് ടി.കെ.രാജ്‌മോഹനാണു  കുറ്റപത്രം സമര്‍പ്പിച്ചത്.

2006 മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്കു 12.45നും 1.05 നുമാണു കോഴിക്കോട് കെഎസ്ആര്‍ടിസി, മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡുകളില്‍  സ്‌ഫോടനം നടത്തിയത്.  ആദ്യ സ്‌ഫോടനത്തില്‍ നസീര്‍ നേരിട്ടും രണ്ടാമത്തേതില്‍ നസീറിന്റെ നിര്‍ദേശ പ്രകാരം മറ്റുപ്രതികളും ബോംബു സ്ഥാപിച്ചു എന്നായിരുന്നു കേസ്.  രണ്ടാം മാറാട് കലാപത്തിലെ പ്രതികള്‍ക്കു ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നു ഭരണകൂടത്തോടും നീതിന്യായ വ്യവസ്ഥയോടുമുള്ള പ്രതിഷേധമറിയിക്കാന്‍ തടിയന്റവിട നസീറിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തില്‍ രണ്ടിടത്ത് സ്‌ഫോടനം നടത്തിയെന്നാണു പ്രോസിക്യൂഷന്‍ കേസ്. സംസ്ഥാന പൊലീസിന്റെ രണ്ടു സംഘങ്ങളും ക്രൈംബ്രാഞ്ചുമാണ് ആദ്യം കേസന്വേഷിച്ചത്. ഇതില്‍ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതായിരുന്നു എന്‍ഐഎയുടെ റിപ്പോര്‍ട്ട്.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies