Saturday, March 25, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

കുന്നുംപാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

ലാല്‍ജിത്.ടി.കെ

by Punnyabhumi Desk
May 30, 2022, 03:25 pm IST
in സനാതനം

തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോവളത്തിന് സമീപം വാഴമുട്ടത്താണ് ഈ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീ നാരായണഗുരു ദേവന്റെ പാദസ്പര്‍ശം കൊണ്ട് പവിത്രമായ പുണ്യഭൂമിയാണിവിടം. തെക്കന്‍ പളനി എന്നാണ് ഈ ക്ഷേത്രത്തെ പൊതുവേ വിശേഷിപ്പിക്കുന്നത്. പാറക്കെട്ടുകള്‍ കൊണ്ട് ചുറ്റപ്പെട്ടതാണ് ക്ഷേത്രം. പ്രകൃതി ഭംഗി നിറഞ്ഞുതുളുമ്പുന്ന അന്തരീക്ഷം ഈ അമ്പലത്തിനുണ്ട്.

ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ കുറവുമൂലമുള്ള മനുഷ്യരുടെ ദുരവസ്ഥ മനസിലാക്കിയ ശ്രീനാരായണഗുരുദേവന്‍ കരുണാമൂര്‍ത്തിയായ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിക്കണമെന്ന് നിര്‍ദ്ദേശിച്ചു. വൈകാതെ തന്നെ ശ്രീ നാരായണ ഗുരു കുന്നുംപാറയില്‍ 1896 വൃശ്ചികമാസം തൃക്കാര്‍ത്തിക നാളില്‍ പൗര്‍ണമിയില്‍ ചതുര്‍ബാഹുവായ ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചു. ഗുരുദേവന്റെ ആദ്യത്തെ സുബ്രഹ്മണ്യ പ്രതിഷ്ഠയാണ് കൂടിയാണ് ഈ ക്ഷേത്രത്തിലുള്ളത്.

കുന്നുംപാറ ക്ഷേത്രത്തില്‍ നിന്ന് നോക്കിയാല്‍ കോവളം, ശംഖുമുഖം എന്നീ കടല്‍ തീരങ്ങള്‍ വ്യക്തമായി കാണാം. ക്ഷേത്രത്തില്‍ എത്തുന്നവര്‍ വൈകുന്നേരം ഇവിടെ നിന്ന് സൂര്യാസ്തമയം കാണാതെ മടങ്ങാറില്ല. വെളുപ്പിന് നാലു മണിയോടുകൂടി അമ്പലം തുറക്കും. ഉച്ചയ്ക്ക് 12:30ന് ഗുരുപൂജ കഴിഞ്ഞ് ക്ഷേത്രം അടച്ചിടാറാണ് പതിവ്. അതിനുശേഷം 5 മണി മുതല്‍ 7.30 വരെ ക്ഷേത്രം തുറക്കും.

സുബ്രഹ്മണ്യന്റെ വാഹനമായ മയിലിന്റെ സാന്നിധ്യം ക്ഷേത്രസന്നിധിയിലെ കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്. നിലവില്‍ കേന്ദ്ര ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ക്ഷേത്ര നവീകരണത്തിനായി തുക അനുവദിച്ചിട്ടുണ്ട്. അത്തി, ഇത്തി, അരയാല്‍ ,പേരാല്‍ എന്നിങ്ങനെയുള്ള വൃക്ഷങ്ങളും ക്ഷേത്രത്തിന് കുളിര്‍മയുള്ള അന്തരീക്ഷം പ്രദാനം ചെയ്യുന്നു.

Share1TweetSend

Related Posts

സനാതനം

ആറ്റുകാല്‍ ദേവീക്ഷേത്രം

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

സഹനശക്തി ഇല്ലാത്തവന് അധ:പതനം തന്നെ ഫലം

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനതല ക്ഷയരോഗ ദിനാചരണത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു

സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കും

ശ്രീരാമനവമി രഥയാത്ര: 27ന് തിരുവനന്തപുരത്ത്

മോദി എന്ന പേരിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം: രാഹുല്‍ ഗാന്ധിയ്ക്ക് രണ്ടുവര്‍ഷം തടവ്

കേരള പുരസ്‌കാരങ്ങള്‍ ഇന്ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും

ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്ട്രേഷന്‍ സംവിധാനം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

രാജ്യത്ത് നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

നിയമസഭയിലെ പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് സ്വീകരിക്കുന്നു.

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഉഷ്മളമായ വരവേല്‍പ്പ്

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies