Friday, October 24, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അച്യുതാനന്ദന്റെ പ്രസ്താവന വാസ്തവവിരുദ്ധമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍

by Punnyabhumi Desk
Aug 23, 2011, 01:25 pm IST
in കേരളം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെയും രാജകുടുംബത്തെയും ബന്ധപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന വാസ്തവവിരുദ്ധമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.കെ.ഹരികുമാര്‍ അറിയിച്ചു.

വിവിധ വകുപ്പുകളിലെ വകുപ്പുതലവന്‍മാരുടെ നേതൃത്വത്തില്‍ 210ഓളം ജീവനക്കാര്‍ ജോലിചെയ്യുന്ന മഹാക്ഷേത്രമാണിത്. ദിവസേന രാവിലെ 7.30 ന് ഉത്രാടം തിരുനാള്‍ മഹാരാജാവ് ക്ഷേത്രദര്‍ശനത്തിനായി എത്തും. 7.50 ന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരികെ പോകും. ക്ഷേത്രത്തിലെ പായസം ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നിവേദ്യത്തിനായി അകത്തെടുക്കുന്നത് 8.15 നാണ്. നിവേദ്യം കഴിഞ്ഞ് 8.30 ന് മുന്‍പായി പുറത്ത് എടുക്കും. അതിനുശേഷം മാത്രമേ ഇത് വിതരണം ചെയ്യുകയുള്ളൂ.

ക്ഷേത്രത്തിലെ സ്വര്‍ണവും വിലപിടിപ്പുള്ള വസ്തുക്കളും ആര്‍ക്കും അനായാസം കൈകാര്യം ചെയ്യാവുന്ന രീതിയില്‍ അല്ല സൂക്ഷിച്ചിട്ടുള്ളത്. നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ച് എട്ടോ പത്തോ ജീവനക്കാരുടെ അറിവുകൂടാതെ ആര്‍ക്കും ഒരു സാധനവും പുറത്ത് കൊണ്ടുപോകാന്‍ കഴിയുകയില്ല. ക്ഷേത്രത്തിലെ 55ഓളം വരുന്ന സെക്യൂരിറ്റി ഗാര്‍ഡുകളിലെ ഭൂരിപക്ഷം പേരും പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിയില്‍പ്പെട്ട യൂണിയനില്‍ അംഗങ്ങളാണ്. അഞ്ചു യൂണിയനുകള്‍ ക്ഷേത്രത്തിലുണ്ട്. അവര്‍ ആരും ഇത്തരമൊരു ആക്ഷേപം ഇതുവരെ ഉന്നയിച്ചിട്ടില്ലഅദ്ദേഹം ചൂണ്ടിക്കാട്ടി.

ദര്‍ശനത്തിനെത്തുന്ന മഹാരാജാവ് ഒരിക്കലും ദിവസേന പായസം കൂടെ കൊണ്ടുപോകുന്നില്ല. സ്വന്തമായി വഴിപാട് നടത്തുന്ന ദിവസങ്ങളില്‍ രാവിലെ 9 മണി കഴിഞ്ഞ് വഴിപാട് പ്രസാദം എത്തിച്ചുകൊടുക്കാറുണ്ട്. രാജകുടുംബത്തിലെ എല്ലാ അംഗങ്ങളും സ്വന്തം ചെലവിലാണ് വഴിപാട് നടത്തുന്നത്. വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് മുതല്‍പിടിയും (ട്രഷറര്‍), സ്വര്‍ണം സൂക്ഷിപ്പുകാരനും അതുപോലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരും ഉണ്ട്. പതിറ്റാണ്ടുകളായുള്ള വരവുചെലവ് കണക്കുകളുടെ കൃത്യമായ രേഖകള്‍ എഴുതി സൂക്ഷിച്ചുവരുന്നുമുണ്ട്.

31ഓളം ശാന്തിക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു. തങ്ങളെ ആരെങ്കിലും ശാരീരികമായി ആക്രമിച്ചെന്നോ കൊട്ടാരത്തിലേക്ക് സാധനങ്ങള്‍ കടത്തിയിട്ടുണ്ടെന്നോ അവര്‍ ആരും പറഞ്ഞിട്ടില്ല. എന്നാല്‍, ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ക്ഷേത്രവസ്തുക്കള്‍ക്ക് നഷ്ടം വരുത്തുകയും റിക്കാര്‍ഡുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്ത രണ്ടോ മൂന്നോ ജീവനക്കാരുടെ പേരില്‍ നിയമാനുസൃത നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. എല്ലാ തൊഴില്‍ നിയമങ്ങളും പാലിച്ചശേഷം അവരെ സര്‍വീസില്‍ നിന്നും നീക്കംചെയ്തിട്ടുമുണ്ട്. ഇവര്‍ നല്‍കിയ തെറ്റായ വിവരങ്ങള്‍ ആണോ ഇത്തരം ഒരു പ്രസ്താവനയ്ക്ക് പ്രതിപക്ഷ നേതാവിനെ പ്രേരിപ്പിച്ചതെന്ന് അറിയില്ലെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ShareTweetSend

Related News

കേരളം

പാലുകാച്ചിമല ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമായി മാറും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

കേരളം

വ്രതശുദ്ധിയോടെ ഇരുമുടികെട്ടി പതിനെട്ട് പടിയും ചവിട്ടി അയ്യനെ കണ്ടു; ദര്‍ശന പുണ്യം നേടി രാഷ്ട്രപതി

കേരളം

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രമാടത്ത് എത്തി; റോഡ് മാര്‍ഗം പമ്പയിലേക്ക് തിരിച്ചു

Discussion about this post

പുതിയ വാർത്തകൾ

പാലുകാച്ചിമല ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമായി മാറും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

വ്രതശുദ്ധിയോടെ ഇരുമുടികെട്ടി പതിനെട്ട് പടിയും ചവിട്ടി അയ്യനെ കണ്ടു; ദര്‍ശന പുണ്യം നേടി രാഷ്ട്രപതി

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രമാടത്ത് എത്തി; റോഡ് മാര്‍ഗം പമ്പയിലേക്ക് തിരിച്ചു

രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇറങ്ങിയ സ്ഥലത്തെ കോണ്‍ക്രീറ്റ് തറ താഴ്ന്നു

നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തിലേക്ക്: ബുധനാഴ്ചയാണ് ശബരിമല ദര്‍ശനം

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരുവിന് നവതി പ്രണാമം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies