Tuesday, November 4, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അഞ്ചു വര്‍ഷത്തിനിടെ കാണാതായ 60 കുട്ടികള്‍ എവിടെ? ജവഹര്‍ ബാല്‍ മഞ്ച്

by Punnyabhumi Desk
Jun 27, 2023, 06:41 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കാണാതായ 60 കുട്ടികള്‍ എവിടെയെന്ന് കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്ന് ജവഹര്‍ ബാല്‍ മഞ്ച് സംസ്ഥാന കോര്‍ഡിനേറ്റര്‍ ആനന്ദ് കണ്ണശ. ഇതില്‍ ആറ് കേസുകള്‍ ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത കേസുകളായി പരിഗണിച്ച് അന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണം എന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി എന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒന്നോ രണ്ടോ അല്ല, 60 കുട്ടികളെയാണ് കേരള പൊലീസിന് എവിടെയെന്ന് കണ്ടെത്താന്‍ കഴിയില്ലെന്ന അവസ്ഥയിലുള്ളത്. ഈ നാട്ടിലെ കുട്ടികള്‍ക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിനൊപ്പം, ഈ നാട്ടിലെ പൊലീസിന് എന്ത് സംഭവിച്ചു എന്ന ചോദ്യവും ഉയരുന്ന സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒന്നോ രണ്ടോ കുട്ടികളെ കാണാതായാല്‍, അവരെ കണ്ടെത്താന്‍ സാധിക്കാതെ വന്നാല്‍, അതിനെ വേണമെങ്കില്‍ ന്യായീകരിക്കാം. എന്നാല്‍, കേരളത്തിലെ ആ 60 കുട്ടികള്‍ക്ക് എന്തുപറ്റി ? അവര്‍ എങ്ങോട്ട് പോയി ? അവര്‍ ഇപ്പോഴും ജീവനോടെയുണ്ടോ ? ഉണ്ടെങ്കില്‍ അവര്‍ എന്ത് ചെയ്യുന്നു ? തുടങ്ങിയ അനേകം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടത് ഇവിടുത്തെ ഭരണകൂടമാണെന്നും ആനന്ദ് കണ്ണശ പറഞ്ഞു.

ഇരുപത്തഞ്ച് വര്‍ഷം മുമ്പുള്ള സാമൂഹിക അന്തരീക്ഷമല്ല ഇന്ന് കേരളത്തിലുള്ളത്. ഒരു കുട്ടിയെ കാണാതായാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്താന്‍ കഴിയുന്ന ശേഷിയുള്ള പൊലീസ് സംവിധാനം. ദിനംപ്രതി അത്തരം സംഭവങ്ങള്‍ കേരളത്തില്‍ നടക്കുന്നുമുണ്ട്. കാണാതായി മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടികളെ കണ്ടെത്തുന്ന അന്വേഷണ വിദഗ്ധരായ പൊലീസ് സേനയാണ് ഇവിടെയുള്ളത്. 27 വര്‍ഷം ഒളിവില്‍ കൊലക്കേസ് പ്രതിയായ സ്ത്രീയെ പോലും കേരള പൊലീസ് സമീപ ദിവസങ്ങളില്‍ കണ്ടെത്തിയിരുന്നു. അത്രയും കാര്യശേഷിയുള്ള ഒരു സേനയുടെ കണ്ണുവെട്ടിച്ച് 60 കുട്ടികള്‍ അപ്രത്യക്ഷരായി എന്നതാണ് ഈ സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.

ഈ 60 കുട്ടികളുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ അനവധിയാണ്. ഇവരെ ആരാണ് കടത്തിക്കൊണ്ടുപോയത് ? അവയവകൈമാറ്റ മാഫിയായോ ? അതോ ഭിക്ഷാടന മാഫിയയോ ? അതുമല്ലെങ്കില്‍ തീവ്രവാദ സംഘങ്ങളോ ? ഇനി ഇവര്‍ ലഹരിസംഘങ്ങളുടെ പിടിയിലായോ? അന്താരാഷ്ട്ര ബന്ധമുള്ള സെക്‌സ് റാക്കറ്റുകളാകുമോ ഈ കുട്ടികളുടെ തിരോധാനത്തിന് പിന്നില്‍ ? കേരള പൊലീസിന്റെ കാഴ്ച്ചകളെ മറയ്ക്കും വിധം ശക്തരായ ആരുടെ കൈകളിലാണ് ഈ കുട്ടികള്‍ പെട്ടിരിക്കുന്നത് എന്നതിന്റെ ഉത്തരം കണ്ടെത്തുക തന്നെ വേണം.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയാണ് 60 കുട്ടികളെ കാണാതായിരിക്കുന്നത്. 48 ആണ്‍കുട്ടികളും 12 പെണ്‍കുട്ടികളും. കഴിഞ്ഞ വര്‍ഷമാണ് ഏറ്റവുമധികം കുട്ടികളെ സംസ്ഥാനത്ത് നിന്നും കാണാതായിരിക്കുന്നത്. 28 കുട്ടികളെയാണ് ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാണാതായത്. ഇതില്‍ 10 കുട്ടികള്‍ മലപ്പുറത്ത് നിന്നാണ് കാണാതായിരിക്കുന്നത്.

എന്തുകൊണ്ടാണ് കുട്ടികളെ കാണാതാകുന്ന സംഭവങ്ങളില്‍ അന്വേഷണം ഇത്ര നിര്‍ജ്ജീവമാകുകയോ അലസമാകുകയോ ചെയ്യുന്നത്. കേരളത്തിലെ സാമൂഹിക ക്രമത്തില്‍ ഓരോ കേസിന്റെയും മുന്‍ഗണന തീരുമാനിക്കുന്നത് മൂന്ന് ഘടകങ്ങളാണ്. കുടുംബത്തിന്റെ സാമൂഹിക പശ്ചാത്തലമാണ് ആദ്യത്തേത്. സാമ്പത്തിക സ്വാധീനം രണ്ടാമത്തേതും വിദ്യാഭ്യാസം മൂന്നാമത്തേയും ഘടകമാണ്. പരാതിക്കാരന് മത – സാമുദായിക-രാഷ്ട്രീയ സ്വാധീനമുണ്ടെങ്കില്‍ ആ കേസുകള്‍ മുന്‍ഗണനാ ക്രമത്തില്‍ അന്വേഷിക്കപ്പെടും. അല്ലെങ്കില്‍ പൊലീസിനും സര്‍ക്കാരിനും മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാകും. പരാതിക്കാരന് ഇനി സാമൂഹിക സ്വാധീനമില്ലെങ്കിലും സമ്പന്നനാണെങ്കില്‍ കേസുകള്‍ ഊര്‍ജ്ജിതമായി അന്വേഷിക്കപ്പെടും. രാജ്യത്തെ നിയമത്തെ കുറിച്ച് ധാരണയുള്ള വിദ്യാസമ്പന്നരായ ആളുകളെങ്കില്‍ അവര്‍ കോടതിയുടെ സഹായം തേടുകയും അന്വേഷണം സജീവമാകുകയും ചെയ്യുന്ന സംഭവങ്ങളും നമുക്കറിയാം. എന്നാല്‍, പൊലീസ് ഫയല്‍ ക്ലോസ് ചെയ്യാന്‍ പോകുന്ന ആറ് മിസ്സിംഗ് കേസുകളും അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളുടെ തിരോധാന കേസുകളാണ്.

ഈ സമൂഹത്തില്‍ വലിയ സ്വാധീനമില്ലാത്ത 60 കുടുംബങ്ങളുടെ പ്രതീക്ഷകളാണ് കാണാതായ ആ 60 കുട്ടികളും. അവര്‍ക്കെന്തുപറ്റിയെന്നറിയാന്‍ ആ കുടുംബങ്ങളെ പോലെ ഈ പൊതുസമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്നും ആനന്ദ് കണ്ണശ കൂട്ടിച്ചേര്‍ത്തു.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies