Tuesday, November 4, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കായല്‍ ടൂറിസം വികസനത്തിന് 400 കോടിയുടെ പദ്ധതി

by Punnyabhumi Desk
Sep 4, 2011, 02:02 pm IST
in കേരളം

തിരുവനന്തപുരം: ആലപ്പുഴയിലെ കായലുകള്‍ക്ക് പുതിയ മുഖഛായ പകരാന്‍ 400 കോടി രൂപയുടെ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കും. കായല്‍ ടൂറിസത്തിന്റെ സമ്പൂര്‍ണ വികസനത്തിനുള്ള ഈ പദ്ധതിയിലെ 50 കോടി രൂപയുടെ ആദ്യഘട്ടം നടപ്പാകുമ്പോള്‍ പുതിയൊരു കായല്‍ സഞ്ചാരപഥവും (ബാക്ക്‌വാട്ടര്‍ സര്‍ക്കീട്ട്) രൂപം കൊള്ളും. ആഡംബര ഹൗസ്‌ബോട്ടുകളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു.

കായല്‍ ടൂറിസവികസനത്തിന് സംസ്ഥാന വിനോദസഞ്ചാര വകുപ്പു കേന്ദ്രത്തിനു സമര്‍പ്പിച്ച മാസ്റ്റര്‍ പ്ലാനിലെ ആദ്യഘട്ടമാണ് 50 കോടി രൂപ മുടക്കി രണ്ടു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കുന്നത്. കൂടുതല്‍ ഹൗസ്‌ബോട്ട് ജെട്ടികള്‍, വിശ്രമ കേന്ദ്രങ്ങള്‍, രാത്രി തങ്ങാനുള്ള കേന്ദ്രങ്ങള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ കേരളത്തിന്റെ സാംസ്‌കാരിക തനിമയെ വിനോദസഞ്ചാരികള്‍ക്കു പരിചയപ്പെടുത്താനും വ്യാപാര, വാണിജ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഉദ്ദേശിച്ചുള്ളതാണ്. ഹൗസ് ബോട്ടുകള്‍ക്ക് പുതിയ റൂട്ടുകളും ഈ പദ്ധതിയില്‍പെടുത്തി വികസിപ്പിക്കും.

പുതുതായി തുടങ്ങുന്ന റൂട്ടുകള്‍ കൂടുതല്‍ സ്ഥലങ്ങളെ വിനോദസഞ്ചാരവുമായി ബന്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. രാത്രി താമസ കേന്ദ്രങ്ങളായി വികസിപ്പിക്കാനുള്ള സ്ഥലങ്ങള്‍ ഇതിനോടകം ടൂറിസം വകുപ്പ് നിര്‍ണയിച്ചിട്ടുണ്ട്. പുതിയ ഷോപ്പിംഗ് കേന്ദ്രങ്ങള്‍, കരകൗശല സ്റ്റാളുകള്‍, റസ്റ്ററന്റുകള്‍, പാരമ്പര്യ കലാരൂപങ്ങളുടെ തത്സമയ പ്രകടനത്തിനുള്ള സൗകര്യങ്ങള്‍ എന്നിവ കേരള സംസ്‌കാരത്തിന്റെ തനിരൂപം വിനോദസഞ്ചാരികള്‍ക്കു പകര്‍ന്നു നല്‍കും.

കേരളത്തിലെ കായലുകളില്‍ സഞ്ചരിക്കുന്ന നൂറുകണക്കിനു ഹൗസ്‌ബോട്ടുകള്‍ക്ക് ഇപ്പോള്‍ രാത്രി തങ്ങാന്‍ സ്ഥലമില്ലാത്ത സ്ഥിതിയാണ്. അതുമൂലം വിനോദസഞ്ചാരികളുടെ സായാഹ്നങ്ങള്‍ പലപ്പോഴും വിരസമായി മാറുന്നുണ്ട്. വിജനമായ പ്രദേശങ്ങളിലെ ഇടക്കനാലുകളിലൂടെ രാത്രിയാത്ര നടത്തുന്നത് സുരക്ഷാഭീഷണിക്കും ഇടയാക്കും. പുതിയ പദ്ധതി നടപ്പിലാക്കിയാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നു മാത്രമല്ല സായാഹ്നങ്ങളില്‍ സഞ്ചാരികള്‍ക്ക് കലാപ്രകടനങ്ങള്‍ ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കാനും കഴിയും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പുതിയ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കും. ഈ സൗകര്യങ്ങളുപയോഗിച്ച് വ്യാപാരകേന്ദ്രങ്ങള്‍ക്കും മറ്റു സംവിധാനങ്ങള്‍ക്കും രൂപം നല്‍കേണ്ടത് സ്വകാര്യ സംരംഭകരാണ്.

കേരളം വീണ്ടും വീണ്ടും സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് സ്ഥിരം റൂട്ടുകള്‍ വിരസമായിരിക്കും. അരൂര്‍ മുതല്‍ കായംകുളം വരെയുള്ള പ്രദേശങ്ങളില്‍ പുതിയ ടൂറിസം കേന്ദ്രങ്ങള്‍ നിലവില്‍ വരുന്നത് ഈ പ്രദേശങ്ങളിലെ 58 പഞ്ചായത്തുകള്‍ക്കും മൂന്നു മുനിസിപ്പാലിറ്റികള്‍ക്കും പ്രയോജനം ചെയ്യും.

പുതിയ റൂട്ടുകളായി മാസ്റ്റര്‍പ്ലാനില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത് തെക്കന്‍, വടക്കന്‍ വേമ്പനാട്, പമ്പാനദിയോടു ചേര്‍ന്നുകിടക്കുന്ന ചില പ്രദേശങ്ങള്‍ എന്നിവയാണ്. കിടങ്ങറ, വട്ടക്കായല്‍, പുളിങ്കുന്ന് എന്നിവിടങ്ങളില്‍ ബോട്ടുകള്‍ക്ക് തടസം സൃഷ്ടിക്കുന്ന പാലങ്ങളെക്കുറിച്ച് ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു. മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പിക്കുന്നതിനുമുമ്പായി ഈ പ്രദേശങ്ങളിലെ ഗുണഭോക്താക്കളുമായി മന്ത്രിതലത്തില്‍ പലവട്ടം ചര്‍ച്ച നടത്തുകയും അവരുടെ ആശങ്കകള്‍ക്ക് പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്. പാരിസ്ഥിതിക ടൂറിസം ലക്ഷ്യമാക്കി മാലിന്യനിര്‍മ്മാര്‍ജനവും പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്.

കായലുകളില്‍ പരിമിതമായ എണ്ണം ആഡംബര ഹൗസ്‌ബോട്ടുകള്‍ അനുവദിക്കണമെന്ന നിര്‍ദ്ദേശത്തോട് സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കുമെന്ന് മന്ത്രി വെളിപ്പെടുത്തി. കായലില്‍ ഒഴുകി നടക്കുന്ന റസ്റ്ററന്റുകളും അനുവദിക്കുന്നത് പരിഗണിക്കും. ടൂറിസം വികസനത്തിനുവേണ്ടി മേഖലകള്‍ കണ്ടെത്തിയിട്ടുള്ള കേന്ദ്ര ടൂറിസം മന്ത്രാലയം കേന്ദ്രാവിഷ്‌കൃതപദ്ധതിയനുസരിച്ചാണ് കേരളത്തിന് സാമ്പത്തിക സഹായം നല്‍കുന്നത്. ആലപ്പുഴയില്‍ കായല്‍ ടൂറിസത്തിലെ സഞ്ചാരപഥങ്ങള്‍ വികസിപ്പിക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു സമര്‍പ്പിച്ച പദ്ധതി ഈ ദിശയിലെ പുത്തന്‍ പരിശ്രമമാണെന്നും അനില്‍ കുമാര്‍ പറഞ്ഞു.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies