Wednesday, November 26, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തങ്കവിഗ്രഹ കവര്‍ച്ച: അന്വേഷണം ഊര്‍ജിതമാക്കി

by Punnyabhumi Desk
Sep 25, 2011, 04:17 pm IST
in കേരളം

ബാലരാമപുരം: മാറനല്ലൂര്‍ മണ്ണടിക്കോണം മുത്താരമ്മന്‍ക്ഷേത്രത്തിലെ തങ്കവിഗ്രഹ കവര്‍ച്ച സംബന്ധിച്ച അന്വേഷണം അഞ്ചു പ്രത്യേക സംഘങ്ങളുടെ നേതൃത്വത്തില്‍ ഊര്‍ജിതമാക്കി. റൂറല്‍ എസ്പി എ.അക്ബര്‍, നെടുമങ്ങാട് ഡിവൈഎസ്പി മുഹമ്മദ് ഷാബി, കാട്ടാക്കട സിഐ സി.ശ്രീകുമാര്‍, മാറനല്ലൂര്‍ എസ്‌ഐകെ.ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന നാലു പ്രത്യേക സംഘങ്ങള്‍ക്ക് പുറമെ ടെമ്പിള്‍ സ്‌ക്വാഡുമാണ് അന്വേഷണം നടത്തുന്നത്.

കഴിഞ്ഞ ദിവസം ഡോഗ് സ്‌ക്വാഡിലെ നായ സഞ്ചരിച്ച ഏഴു കിലോമീറ്ററോളം വരുന്ന മണ്ണടിക്കോണം, കളത്തുവിള, വണ്ടന്നൂര്‍ ഭാഗങ്ങളിലെ ഇരുപതോളം വീടുകളില്‍ പോലീസ് തെരച്ചില്‍ നടത്തി. ആള്‍ താമസമില്ലാത്ത ഏഴു വീടുകളും ഇതില്‍ ഉള്‍പ്പെടും. ക്ഷേത്രത്തില്‍ നിന്നും വിരലടയാള വിദഗ്ധര്‍ക്ക് നാല് വിരലടയാളങ്ങള്‍ ലഭിച്ചിട്ടുള്ളത് അന്വേഷത്തിന് പുതിയ ചുവടുവെയ്പാകുമെന്ന് വിലയിരുത്തുന്നു. ഇതിനിടെ പത്തോളം പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഇരുപത് കിലോ തങ്കത്തില്‍ പൊതിഞ്ഞ രണ്ടര അടി ഉയരമുള്ള ദേവീ വിഗ്രഹം മോഷണം പോയത്.രാത്രി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം ഓഫീസ് മുറി കുത്തിതുറന്ന് മേശക്കകത്തു നിന്നും ചുറ്റമ്പലത്തിന്റെ താക്കോല്‍ എടുത്ത് അമ്പലത്തിനുള്ളില്‍ കടന്ന കവര്‍ച്ചക്കാര്‍ ശ്രീകോവില്‍ കമ്പിപ്പാര കൊണ്ടു കുത്തിതുറന്നാണ് പട്ടില്‍ പൊതിഞ്ഞു വച്ചിരുന്ന വിഗ്രഹം എടുത്തത്. ശ്രീകോവിലിനുള്ളിലുണ്ടായിരുന്ന ശീവേലി വിഗ്രഹമോ വിലപിടിപ്പുള്ള പൂജാസാമഗ്രികളോ നഷ്ടമായിട്ടില്ല. കൃത്യത്തിന് ഉപയോഗിച്ചിരുന്ന രണ്ടു കമ്പിപ്പാരകള്‍ ഓഫീസ് മുറിക്ക് സമീപം നിന്നും ലഭിച്ചിരുന്നു.പുരാതനമായ ക്ഷേത്രം പുനരുദ്ധാരണം നടത്തിയതോടനുബന്ധിച്ച് 2010 മാര്‍ച്ച് രണ്ടിന് ഭക്തജനങ്ങള്‍ നല്‍കിയ സ്വര്‍ണ്ണം കൊണ്ടാണ് വിഗ്രഹം നിര്‍മിച്ചിട്ടുള്ളത്.

ShareTweetSend

Related News

കേരളം

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാര്‍ അറസ്റ്റിൽ

കേരളം

ശബരിമല തിരക്ക് നിയന്ത്രണം: ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

Discussion about this post

പുതിയ വാർത്തകൾ

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 19-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാര്‍ അറസ്റ്റിൽ

ശബരിമല തിരക്ക് നിയന്ത്രണം: ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി

നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കരുത്തുറ്റ മുന്നേറ്റം

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തു

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies