Sunday, November 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ചാലയില്‍ വന്‍ തീപിടിത്തം

by Punnyabhumi Desk
Nov 22, 2011, 05:45 pm IST
in കേരളം

* കോടികളുടെ നഷ്ടം

* ആളപായമില്ല

തിരുവനന്തപുരം:  ചാലക്കമ്പോളത്തില്‍ ആര്യശാലയില്‍   പാഴ്‌സല്‍ ഓഫീസിന്റെ ഗോഡൗണിന് തീപിടിച്ചു. രണ്ട് കടകള്‍ പൂര്‍ണമായും ഒരെണ്ണം ഭാഗികമായും കത്തിനശിച്ചു. ആളപായമില്ല. കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു.
തിങ്കളാഴ്ച രാത്രി 10.20 ന് ചാല, ആര്യശാലയില്‍ കോഴിക്കോട് സ്വദേശി മൊയ്തുഹാജിയുടെ ഉടമസ്ഥതയിലുള്ള കെ.ആര്‍.എസ്. പാഴ്‌സല്‍ സര്‍വീസിന്റെ ഗോഡൗണിലാണ് ആദ്യം തീ കണ്ടത്. ഉടനെതന്നെ അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിച്ചുവെങ്കിലും പെട്ടെന്ന് വെള്ളം തീര്‍ന്നുപോയതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിട്ടു.
കെ.ആര്‍.എസ്.പാഴ്‌സല്‍ സര്‍വീസും അതിനടുത്തുള്ള സിഗരറ്റ് കമ്പനിയുടെ ഗോഡൗണും ഒരു തടിക്കടയും ഭാഗികമായി കത്തിനശിച്ചു. മറ്റ് സ്ഥലങ്ങളിലേയ്ക്ക് തീപടരാതിരിക്കാന്‍ അഗ്‌നിശമന സേന പ്രത്യേകം ശ്രദ്ധിച്ചു.
വലിയ ജവുളി വ്യാപാര കേന്ദ്രങ്ങളിലേക്കുള്ള തുണിയുള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ സാധനങ്ങളാണ് ചാലയിലെ ഈ പാഴ്‌സല്‍ കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. വൈകീട്ട് 9.45 നാണ് ഉടമസ്ഥര്‍ പാഴ്‌സല്‍ ഗോഡൗണ്‍ പൂട്ടിയിട്ട് പോയത്. പാഴ്‌സല്‍ ഡിപ്പോയിലെ വാച്ചുമാന്‍ സോമനാണ് ഇലക്ട്രിക്കല്‍ റൂമിനടുത്ത് ആദ്യം തീപടരുന്നത് കണ്ടത്. അദ്ദേഹം തൊട്ടടുത്ത് താമസിക്കുന്ന അധ്യാപികയെ വിവരം അറിയിച്ചു. അവരാണ് ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും സഹായം അഭ്യര്‍ത്ഥിച്ചത്.
രാത്രി 12.30 ന് തീ നിയത്രണവിധേയമായി. സംഭവമറിഞ്ഞയുടന്‍ മന്ത്രി കെ.പി. മോഹനന്‍, പോലീസ് കമ്മീഷണര്‍ മനോജ് എബ്രഹാം, മേയര്‍ കെ. ചന്ദ്രിക തുടങ്ങിയവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies