Thursday, November 6, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വിഴിഞ്ഞം സര്‍ക്കാര്‍ ആസ്​പത്രിയില്‍ ചികിത്സ വൈകിയതു കാരണം രണ്ടുപേര്‍ മരിച്ചു

by Punnyabhumi Desk
Nov 30, 2011, 04:10 pm IST
in കേരളം

കോവളം: വിഴിഞ്ഞം സര്‍ക്കാര്‍ ആസ്​പത്രിയില്‍ ചികിത്സ വൈകിയതു കാരണം രണ്ടുപേര്‍ മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി പ്രകാശ്ചന്ദ് മണ്ഡല്‍ (55), ചാവടിനട സിസിലിപുരം പറയന്‍വിളാകത്ത് വീട്ടില്‍ വിജയന്‍ (50) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് അസുഖബാധിതനായ പ്രകാശ്ചന്ദ് മണ്ഡല്‍ ആസ്​പത്രിയിലെത്തിയത്. എന്നാല്‍ ചികിത്സിക്കാന്‍ ഡോക്ടറില്ലാത്തതിനാല്‍ ആസ്​പത്രിവരാന്തയില്‍ ഇരിക്കുകയായിരുന്നു. രണ്ടുമണിക്കൂറോളം ഇരുന്നിട്ടും പ്രാഥമിക ചികിത്സ പോലും ലഭിച്ചില്ല. അസുഖം മൂര്‍ച്ഛിച്ച് ആസ്​പത്രിവരാന്തയില്‍ കിടന്ന പ്രകാശ് ചന്ദ് മണ്ഡല്‍ മരണപ്പെട്ടു. രാവിലെ 9 മണിയോടെ ഡോക്ടര്‍ എത്തി പരിശോധിച്ച് മരണം സ്ഥിരീകരിച്ചു.

പെയിന്റിങ് പണിയിലേര്‍പ്പെട്ടിരുന്ന സിസിലിപുരം സ്വദേശി വിജയനെ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്നാണ് വിഴിഞ്ഞം ആസ്​പത്രിയിലെത്തിച്ചത്. അരമണിക്കൂറോളം കഴിഞ്ഞ് ഒ.പി യിലെ ഡോക്ടര്‍മാരെത്തി പ്രാഥമിക ചികിത്സ നല്‍കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ആസ്​പത്രിയിലെ ആംബുലന്‍സ് സ്ഥലത്തില്ലാതിരുന്നതിനാല്‍ 108 ആംബുലന്‍സ് വിളിച്ചുവരുത്തി. അപ്പോഴേക്കും രോഗം മൂര്‍ച്ഛിച്ച വിജയന്‍ വിഴിഞ്ഞം ആസ്​പത്രിയില്‍വെച്ചുതന്നെ മരണപ്പെട്ടു. ചികിത്സ കിട്ടാതെയാണ് രോഗികള്‍ മരണപ്പെട്ടതാണെന്നാരോപിച്ച് ആസ്​പത്രി പരിസരത്ത് നാട്ടുകാര്‍ സംഘടിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഉച്ചയോടെ സംഭവം അന്വേഷിക്കാന്‍ ആസ്​പത്രിയിലെത്തിയ എ.ഡി.എം.ഒ മാരായ ഡോ. ഷീലാ ജോസഫ്, ഡോ. നീന എന്നിവരെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. മുന്‍കൂട്ടി അറിയിക്കാതെ വിഴിഞ്ഞം ആസ്​പത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ അവധിയെടുത്തത് സംബന്ധിച്ചും രോഗികള്‍ മരണപ്പെട്ടതു സംബന്ധിച്ചും അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. മൃതദേഹങ്ങള്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മരണപ്പെട്ട പ്രകാശ് മണ്ഡല്‍ കെട്ടിടനിര്‍മാണ തൊഴിലാളിയായിരുന്നു. ഉച്ചക്കട വട്ടവിളയില്‍ സൂഹൃത്തുക്കളോടൊപ്പം വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു. താരാദേവിയാണ് പ്രകാശ് മണ്ഡലിന്റെ ഭാര്യ.

പെയിന്റിങ് തൊഴിലാളിയായിരുന്നു മരണപ്പെട്ട വിജയന്‍. വിലാസിനി ഭാര്യയാണ്. വിമല്‍ലാല്‍, വിജിതാ വിജയന്‍ എന്നിവര്‍ മക്കളാണ്.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies