Sunday, May 3, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പാമോയില്‍ കേസ്: ആറാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

by Punnyabhumi Desk
Dec 3, 2011, 10:27 am IST
in കേരളം

കൊച്ചി: പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ തുടരന്വേഷണത്തിന് ഉത്തരവിട്ടു തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി നടത്തിയ പരാമര്‍ശം ഹൈക്കോടതി നീക്കി. അന്വേഷണം ആറാഴ്ചയ്ക്കകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ സൂപ്രണ്ടിനോടു കോടതി നിര്‍ദേശിച്ചു. പാമോയില്‍ കേസില്‍ കക്ഷിചേരാനുള്ള പ്രതിപക്ഷ നേതാവു വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജി ഹൈക്കോടതി തളളി. ജസ്റ്റീസ് കെ.ടി. ശങ്കരന്റേതാണ് ഉത്തരവ്.

വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്തു കേസിലെ അഞ്ചാം പ്രതിയും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ ജിജി തോംസണ്‍ നല്കിയ ഹര്‍ജിയിലാണു കോടതിയുടെ തീരുമാനം. ഇപ്പോള്‍ നടക്കുന്ന തുടരന്വേഷണത്തിന്റെ ഗുണദോഷങ്ങളിലേക്കു കടക്കുന്നില്ലെന്നു പറഞ്ഞ കോടതി, ഉമ്മന്‍ ചാണ്ടിക്കെതിരായ പരാമര്‍ശങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നു നിരീക്ഷിച്ചു.

ജിജി തോംസന്റെ ഹര്‍ജി ഭാഗികമായി അനുവദിച്ച കോടതി ഹര്‍ജിക്കാരന്റെ ഭാവിയും പൊതുജനതാല്‍പര്യവും പരിഗണിച്ചു കേസില്‍ ആറാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് പോലീസ് സൂപ്രണ്ടിനു നിര്‍ദേശം നല്കുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ വിചാരണ പുനരാരംഭിച്ചു കേസ് എത്രയുംവേഗം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ് കോടതിക്കും ഹൈക്കോടതി നിര്‍ദേശം നല്കിയിട്ടുണ്ട്്.

കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണു തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കേസിലെ 23-ാം സാക്ഷിയായ പാമോയില്‍ ഇടപാടുകാലത്തെ ധനമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ തെളിവുണ്ടോയെന്ന് ഉറപ്പാക്കാനായിരുന്നു വിജിലന്‍സ് കോടതി ജഡ്ജി ഹനീഫയുടെ നിര്‍ദേശം. ഇത് ഏറെ കോളിളക്കത്തിന് ഇടയാക്കിയപ്പോള്‍ ഈ ചുമതലയില്‍നിന്ന് തന്നെ ഒഴിവാക്കാന്‍ ഹനീഫ ഹൈക്കോടതിയില്‍ അപേക്ഷ നല്കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിനു 2.32 കോടി രൂപ പാമോയില്‍ ഇടപാടില്‍ ഖജനാവിനു നഷ്ടമുണ്ടാക്കിയെന്നാണു കേസ്. തുടരന്വേഷണത്തെ എതിര്‍ത്ത ഹര്‍ജിക്കാരന്‍ ജി ജി തോംസണ്‍ 2002 മുതല്‍ വിചാരണ തന്റെ ഔദ്യോഗിക ജീവിതത്തെ തടസപ്പെടുത്തുകയാണെന്നു പരാതിപ്പെട്ടു.

2011 സെപ്റ്റംബര്‍ 27നു വിജിലന്‍സ് ജഡ്ജിയുടെ ഉത്തരവിന് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. അതിനിടെ, തുടരന്വേഷണത്തിന് എതിരല്ലെന്നു സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി അറിയിച്ചു. ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാനാകുമെന്നും അറിയിച്ചു. കേസില്‍ കക്ഷി ചേര്‍ക്കാന്‍ അപേക്ഷിച്ചുകൊണ്ട് അച്യുതാനന്ദനു പുറമേ സപ്ലൈകോ ഡയറക്ടറായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനവും ഇ.കെ.നാരായണനും ലോയേഴ്‌സ് യൂണിയനുമാണു തുടങ്ങിയവരും ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

ShareTweetSend

Related News

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

കേരളം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

കേരളം

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

Discussion about this post

പുതിയ വാർത്തകൾ

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies