Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

എജിയുടെ വിശദീകരണത്തിന് വിദഗ്ധരുടെയും ഹൈക്കോടതിയുടെയും പിന്തുണ

by Punnyabhumi Desk
Dec 6, 2011, 06:49 pm IST
in കേരളം

കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറല്‍ നടത്തിയ വിശദീകരണത്തില്‍ വിദഗ്ധരുടെയും ഹൈക്കോടതിയുടെയും പിന്തുണ. എജി കഴിഞ്ഞ ദിവസം നടത്തിയ വിശദീകരണത്തില്‍ ഹൈക്കോടതി പൂര്‍ണ തൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കോടതിയില്‍ നടത്തിയ വിശദീകരണത്തിന്റെ പേരില്‍ താന്‍ മാധ്യമവിചാരണ നേരിടുകയാണെന്ന് എജി ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു കോടതിയുടെ പിന്തുണ. എജിക്കെതിരായ വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലും അപകടമുണ്ടാകില്ലെന്നും ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകള്‍ക്ക് ഈ വെളളം താങ്ങാന്‍ ശേഷിയുണ്ടെന്നുമായിരുന്നു എജിയുടെ വിവാദമായ വിശദീകരണം.

ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ വിദഗ്ധരെ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം.കെ. പരമേശ്വരന്‍, കെഎസ്ഇബി ചെയര്‍മാന്‍ ടി.എം. മനോഹരന്‍ എന്നിവര്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ വെള്ളം താങ്ങാന്‍ ഇടുക്കി അണക്കെട്ടിന് ശേഷിയുണ്ടെന്ന എജിയുടെ അഭിപ്രായത്തെ എം.കെ. പരമേശ്വരനും പിന്തുണച്ചു. ഇന്ത്യയിലെ ഏറ്റവും കരുത്തുള്ള അണക്കെട്ടാണ് ഇടുക്കി. നിലവില്‍ വൈദ്യുതി ഉല്‍പാദനം കൂട്ടി ഇടുക്കിയിലെ ജലനിരപ്പ് ക്രമീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മുല്ലപ്പെരിയാറിലെ വെള്ളം ഒന്നിച്ചൊഴുകി വന്നാല്‍ ഇടുക്കി അണക്കെട്ടിന്റെ സ്ഥിതി എന്താകുമെന്ന് വ്യക്തമായി പറയാനാകില്ലെന്ന വിശദീകരണമാണ് ടി.എം. മനോഹരന്‍ നല്‍കിയത്. പാറക്കെട്ടും മണ്ണും ഒക്കെയായി വെള്ളം ഒലിച്ചുവന്നാല്‍ അതിന്റെ അനന്തരഫലം പറയാനാകില്ലെന്നും ടി.എം. മനോഹരന്‍ പറഞ്ഞു. ഇടുക്കിയിലെ ജലനിരപ്പ് ഇതേ രീതിയില്‍ നിലനിര്‍ത്താനാകില്ലെന്നും വേനല്‍ക്കാലത്ത് ഇത് വൈദ്യുതക്ഷാമത്തിന് കാരണമാകുമെന്നും ടി.എം. മനോഹരന്‍ പറഞ്ഞു. തുടര്‍ന്ന് ദുരന്തമുണ്ടായാല്‍ ജനങ്ങളെ രക്ഷിക്കാന്‍ കൈക്കൊള്ളുന്ന നടപടികളെക്കുറിച്ച് ഈ മാസം 15 നകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies