Friday, November 21, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ഒരു കോടി രൂപ കണ്ടെടുത്ത സംഭവം: രാഷ്ട്രപതിയുടെ മകനോട് വിശദീകരണം തേടി

by Punnyabhumi Desk
Feb 16, 2012, 03:42 pm IST
in ദേശീയം

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതി ജില്ലയില്‍ ഒരു കാറില്‍ നിന്ന് ഒരു കോടി രൂപ പിടിച്ചെടുത്ത സംഭവത്തില്‍ നിയമസഭാംഗവും രാഷ്ട്രപതി പ്രതിഭാപാട്ടീലിന്റെ മകനുമായ റാവുസാഹേബ് ഷെഖാവത്തില്‍ നിന്ന് ജില്ലാ കളക്ടര്‍ വിശദീകരണം തേടി. ഷെഖാവത്തിനു പുറമെ മന്ത്രി രാജേന്ദ്ര മുലാക്, മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗണേഷ് പാട്ടീല്‍, ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് വസന്തറാവു സൗര്‍ക്കര്‍, മുലാക്കിന്റെ പിഎ ആശിഷ് ബോധാങ്കര്‍ എന്നിവര്‍ക്കും വിശദീകരണം തേടി അമരാവതി ജില്ലാ കളക്ടര്‍ രാഹുല്‍ മഹിവാല്‍ നോട്ടീസ് അയച്ചു.

അമരാവതിയിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് വേണ്ടിയാണ് പണമെന്ന് അമരാവതിയില്‍ നിന്നുള്ള നിയമസഭാംഗം കൂടിയായ ഷെഖാവത്ത് കഴിഞ്ഞദിവസം വിശദീകരിച്ചിരുന്നു. അമരാവതിയിലെ പാവപ്പെട്ട 87 സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് ചെലവിനായി ഓരോ ലക്ഷം രൂപ വീതം നല്‍കാന്‍ വേണ്ടി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം നല്‍കിയതാണ് പണമെന്നും ഷെഖാവത്ത് കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ പണം കണ്ടെടുത്ത സംഭവത്തില്‍ ബിജെപി അമരാവതി കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. ഹര്‍ജി കോടതി 20ന് പരിഗണിക്കാനിരിക്കെയാണ് ജില്ലാ കളക്ടര്‍ വിശദീകരണം തേടി നോട്ടീസ് അയച്ചത്. വോട്ടര്‍മാരെ സ്വാധീനിയ്ക്കാനായി എത്തിച്ച പണമാണിതെന്നാണ് ബിജെപിയുടെ ആരോപണം. കാറിലുണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ നാഗ്പുരില്‍നിന്ന് അമരാവതിയില്‍ എത്തിച്ചതാണ് പണമെന്ന് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ജില്ലാ കളക്ടറില്‍ നിന്നും മുനിസിപ്പല്‍ അധികൃതരില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരണം തേടിയിട്ടുണ്ട്.

ShareTweetSend

Related News

ദേശീയം

നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ദേശീയം

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കരുത്തുറ്റ മുന്നേറ്റം

ദേശീയം

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തു

Discussion about this post

പുതിയ വാർത്തകൾ

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാര്‍ അറസ്റ്റിൽ

ശബരിമല തിരക്ക് നിയന്ത്രണം: ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി

നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കരുത്തുറ്റ മുന്നേറ്റം

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തു

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies