Wednesday, April 29, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ കുത്തിയോട്ട വ്രതത്തിനു തുടക്കമായി

by Punnyabhumi Desk
Mar 2, 2012, 11:04 am IST
in കേരളം, ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ കുത്തിയോട്ട വ്രതത്തിനു തുടക്കമായി. രാവിലെ എട്ടരയോടെ തോര്‍ത്തുടുത്ത് ക്ഷേത്രകുളത്തില്‍ മുങ്ങികുളിച്ചെത്തിയ ആണ്‍കുട്ടികള്‍ ക്ഷേത്രത്തിലെത്തി പള്ളിപലകയില്‍ ഏഴ് ഒറ്റരൂപ നാണയങ്ങള്‍ കാണിക്ക അര്‍പ്പിച്ചു. തുടര്‍ന്ന് പ്രധാന നടയിലെത്തി നമസ്കരിച്ചു. ഓരോ നടയിലും മൂന്നുനമസ്കാരം വീതം നടത്തി. നാലുനടയിലുമായി 12 നമസ്കാരം തീര്‍ന്നതോടെ ഉച്ചയായി. വൈകുന്നേരം വീണ്ടും കുളികഴിഞ്ഞ് നമസ്കാരം നടന്നു. പന്ത്രണ്ടു വയസിനു താഴെ പ്രായമുള്ള 885 ബാലന്മാരാണ് ഇന്നലെ വ്രതം തുടങ്ങിയത്. ആകെ 895 പേരാണ് കുത്തിയോട്ടത്തിനായി പേര് രജിസ്റര്‍ ചെയ്തിരുന്നത്. പത്തുപേര്‍ രജിസ്ട്രേഷന്‍ റദ്ദാക്കി.

ക്ഷേത്രാങ്കണത്തില്‍ കഴിയുന്ന കുട്ടികള്‍ നിത്യവും ക്ഷേത്രകുളത്തില്‍ മുങ്ങികുളിച്ച് ദേവിയുടെ മുന്നിലെത്തി നമസ്കരിക്കും. പൊങ്കാല ദിനമാകുമ്പോള്‍ ഇവര്‍ 1008 നമസ്കാരം പൂര്‍ത്തിയാക്കും. അന്ന് ഉച്ചകഴിയുന്നതോടെ കണ്ണെഴുതി ഒരുക്കി കിരീടം വച്ച് കുത്തിയോട്ടത്തിനായി അണിയിച്ചൊരുക്കും. ചൂരല്‍കുത്തുന്നതോടെ ഓട്ടത്തിനു തയാറാകും. രാത്രി പത്തോടെ ആരംഭിക്കുന്ന പുറത്തേക്കെഴുന്നള്ളിപ്പില്‍ കുത്തിയോട്ട ബാലന്മാര്‍ അകമ്പടി സേവിക്കും.

ഒന്നര കിലോമീറ്ററോളം ദൂരം എഴുന്നള്ളിപ്പ് കടന്നുപോകാന്‍ പത്തുമണിക്കൂറിലേറെ സമയമെടുക്കും. വഴിനീളെ പറയെടുപ്പു കഴിഞ്ഞശേഷമേ എഴുന്നള്ളിപ്പ് മുന്നോട്ടു നീങ്ങുകയുള്ളൂ. എഴുന്നള്ളിപ്പ് മണക്കാട് ശാസ്താക്ഷേത്രത്തിലെത്തുമ്പോള്‍ കുത്തിയോട്ടക്കാരെ ക്ഷേത്രത്തിലേക്ക് തിരിച്ചയയ്ക്കും. തിരികെയെത്തി ചൂരല്‍ ഊരുന്നതോടെ കുത്തിയോട്ടം അവസാനിക്കും.

ഇന്നുമുതല്‍ പൊങ്കാല ദിവസംവരെ ദിവസവും പുലര്‍ച്ചെ ദേവിയെ പള്ളി ഉണര്‍ത്തിയശേഷം കുത്തിയോട്ട ബാലന്മാരുടെ നമസ്കാരം ആരംഭിക്കും. രാവിലെ മുതല്‍ ക്ഷേത്രത്തിലേക്ക് ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഉച്ചയോടെ എത്തുന്നവര്‍ അന്നാദനത്തില്‍കൂടെ പങ്കെടുത്തിട്ടാകും മടങ്ങുന്നത്.അംബ ഓഡിറ്റോറിയത്തില്‍ ഭക്തരുടെ സംഭാവനയായും കാര്‍ത്തിക ഓഡിറ്റോറിയത്തില്‍ ക്ഷേത്രം വകയായുമാണ് അന്നദാനം നടത്തുന്നത്. വൈകുന്നേരമാകുന്നതോടെ ക്ഷേത്രവളപ്പിലേക്ക് ഭക്തരുടെ ഒഴുക്ക് കൂടും. ഇതേസമയം മിനി സ്റ്റേജിലും മെയിന്‍ സ്റേജിലും കലാപരിപാടികള്‍ ആരംഭിക്കും.കലാപരിപാടികളും ക്ഷേത്രത്തിലെ ദീപാരാധനകളും വിവിധ കര്‍മങ്ങളും നടക്കുന്നതിനിടെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിളക്കുകെട്ടുകള്‍ എത്തിച്ചേരുന്നുണ്ടാകും. ക്ഷേത്രാങ്കണത്തിലെത്തുന്നതോടെ മറ്റു പരിപാടികള്‍ക്കു തടസമുണ്ടാകാതിരിക്കാനായി നിശബ്ദമായിട്ടാണ് വിളക്കുകെട്ടുകള്‍ പ്രവേശിച്ച് കാത്തിരിക്കും.വാഴത്തടവിളക്കുകള്‍, പൂവ് കൊണ്ടു നിര്‍മിച്ച വിളക്കുകെട്ടുകള്‍ എന്നിവയെല്ലാം ഉണ്ടാകും. അര്‍ധരാത്രിയോടെ വാഴത്തടയില്‍ നിര്‍മിച്ച വിളക്കുകെട്ടില്‍ തീപന്തങ്ങള്‍ കൊളുത്തും. ഇതോടെ ചെണ്ടവാദ്യത്തിനൊത്ത് വിളക്കുകെട്ടുകള്‍ തുള്ളിത്തുടങ്ങും. പൂവില്‍ നിര്‍മിച്ച വിളക്കുകെട്ടുകളും തുള്ളലില്‍ പങ്കുചേരും.ഇതവസാനിക്കുമ്പോള്‍ പുലര്‍ച്ചെ ഒന്നിന് നട അടയ്ക്കും.വീണ്ടും പുലര്‍ച്ചെ നാലരയ്ക്ക് നട തുറന്ന് പള്ളിയുണര്‍ത്തുന്നതോടെ അടുത്തദിവസത്തെ ചടങ്ങുകള്‍ ആരംഭിക്കുകയായി.

ShareTweetSend

Related News

കേരളം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

കേരളം

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

കേരളം

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

Discussion about this post

പുതിയ വാർത്തകൾ

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies