Tuesday, September 16, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ കുത്തിയോട്ട വ്രതത്തിനു തുടക്കമായി

by Punnyabhumi Desk
Mar 2, 2012, 11:04 am IST
in കേരളം, ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ കുത്തിയോട്ട വ്രതത്തിനു തുടക്കമായി. രാവിലെ എട്ടരയോടെ തോര്‍ത്തുടുത്ത് ക്ഷേത്രകുളത്തില്‍ മുങ്ങികുളിച്ചെത്തിയ ആണ്‍കുട്ടികള്‍ ക്ഷേത്രത്തിലെത്തി പള്ളിപലകയില്‍ ഏഴ് ഒറ്റരൂപ നാണയങ്ങള്‍ കാണിക്ക അര്‍പ്പിച്ചു. തുടര്‍ന്ന് പ്രധാന നടയിലെത്തി നമസ്കരിച്ചു. ഓരോ നടയിലും മൂന്നുനമസ്കാരം വീതം നടത്തി. നാലുനടയിലുമായി 12 നമസ്കാരം തീര്‍ന്നതോടെ ഉച്ചയായി. വൈകുന്നേരം വീണ്ടും കുളികഴിഞ്ഞ് നമസ്കാരം നടന്നു. പന്ത്രണ്ടു വയസിനു താഴെ പ്രായമുള്ള 885 ബാലന്മാരാണ് ഇന്നലെ വ്രതം തുടങ്ങിയത്. ആകെ 895 പേരാണ് കുത്തിയോട്ടത്തിനായി പേര് രജിസ്റര്‍ ചെയ്തിരുന്നത്. പത്തുപേര്‍ രജിസ്ട്രേഷന്‍ റദ്ദാക്കി.

ക്ഷേത്രാങ്കണത്തില്‍ കഴിയുന്ന കുട്ടികള്‍ നിത്യവും ക്ഷേത്രകുളത്തില്‍ മുങ്ങികുളിച്ച് ദേവിയുടെ മുന്നിലെത്തി നമസ്കരിക്കും. പൊങ്കാല ദിനമാകുമ്പോള്‍ ഇവര്‍ 1008 നമസ്കാരം പൂര്‍ത്തിയാക്കും. അന്ന് ഉച്ചകഴിയുന്നതോടെ കണ്ണെഴുതി ഒരുക്കി കിരീടം വച്ച് കുത്തിയോട്ടത്തിനായി അണിയിച്ചൊരുക്കും. ചൂരല്‍കുത്തുന്നതോടെ ഓട്ടത്തിനു തയാറാകും. രാത്രി പത്തോടെ ആരംഭിക്കുന്ന പുറത്തേക്കെഴുന്നള്ളിപ്പില്‍ കുത്തിയോട്ട ബാലന്മാര്‍ അകമ്പടി സേവിക്കും.

ഒന്നര കിലോമീറ്ററോളം ദൂരം എഴുന്നള്ളിപ്പ് കടന്നുപോകാന്‍ പത്തുമണിക്കൂറിലേറെ സമയമെടുക്കും. വഴിനീളെ പറയെടുപ്പു കഴിഞ്ഞശേഷമേ എഴുന്നള്ളിപ്പ് മുന്നോട്ടു നീങ്ങുകയുള്ളൂ. എഴുന്നള്ളിപ്പ് മണക്കാട് ശാസ്താക്ഷേത്രത്തിലെത്തുമ്പോള്‍ കുത്തിയോട്ടക്കാരെ ക്ഷേത്രത്തിലേക്ക് തിരിച്ചയയ്ക്കും. തിരികെയെത്തി ചൂരല്‍ ഊരുന്നതോടെ കുത്തിയോട്ടം അവസാനിക്കും.

ഇന്നുമുതല്‍ പൊങ്കാല ദിവസംവരെ ദിവസവും പുലര്‍ച്ചെ ദേവിയെ പള്ളി ഉണര്‍ത്തിയശേഷം കുത്തിയോട്ട ബാലന്മാരുടെ നമസ്കാരം ആരംഭിക്കും. രാവിലെ മുതല്‍ ക്ഷേത്രത്തിലേക്ക് ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഉച്ചയോടെ എത്തുന്നവര്‍ അന്നാദനത്തില്‍കൂടെ പങ്കെടുത്തിട്ടാകും മടങ്ങുന്നത്.അംബ ഓഡിറ്റോറിയത്തില്‍ ഭക്തരുടെ സംഭാവനയായും കാര്‍ത്തിക ഓഡിറ്റോറിയത്തില്‍ ക്ഷേത്രം വകയായുമാണ് അന്നദാനം നടത്തുന്നത്. വൈകുന്നേരമാകുന്നതോടെ ക്ഷേത്രവളപ്പിലേക്ക് ഭക്തരുടെ ഒഴുക്ക് കൂടും. ഇതേസമയം മിനി സ്റ്റേജിലും മെയിന്‍ സ്റേജിലും കലാപരിപാടികള്‍ ആരംഭിക്കും.കലാപരിപാടികളും ക്ഷേത്രത്തിലെ ദീപാരാധനകളും വിവിധ കര്‍മങ്ങളും നടക്കുന്നതിനിടെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിളക്കുകെട്ടുകള്‍ എത്തിച്ചേരുന്നുണ്ടാകും. ക്ഷേത്രാങ്കണത്തിലെത്തുന്നതോടെ മറ്റു പരിപാടികള്‍ക്കു തടസമുണ്ടാകാതിരിക്കാനായി നിശബ്ദമായിട്ടാണ് വിളക്കുകെട്ടുകള്‍ പ്രവേശിച്ച് കാത്തിരിക്കും.വാഴത്തടവിളക്കുകള്‍, പൂവ് കൊണ്ടു നിര്‍മിച്ച വിളക്കുകെട്ടുകള്‍ എന്നിവയെല്ലാം ഉണ്ടാകും. അര്‍ധരാത്രിയോടെ വാഴത്തടയില്‍ നിര്‍മിച്ച വിളക്കുകെട്ടില്‍ തീപന്തങ്ങള്‍ കൊളുത്തും. ഇതോടെ ചെണ്ടവാദ്യത്തിനൊത്ത് വിളക്കുകെട്ടുകള്‍ തുള്ളിത്തുടങ്ങും. പൂവില്‍ നിര്‍മിച്ച വിളക്കുകെട്ടുകളും തുള്ളലില്‍ പങ്കുചേരും.ഇതവസാനിക്കുമ്പോള്‍ പുലര്‍ച്ചെ ഒന്നിന് നട അടയ്ക്കും.വീണ്ടും പുലര്‍ച്ചെ നാലരയ്ക്ക് നട തുറന്ന് പള്ളിയുണര്‍ത്തുന്നതോടെ അടുത്തദിവസത്തെ ചടങ്ങുകള്‍ ആരംഭിക്കുകയായി.

ShareTweetSend

Related News

കേരളം

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

കേരളം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies