Friday, October 17, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീസംയോജനം നടപ്പാക്കുമെന്നു തമിഴ്നാടിന്റെ ജലനയം

by Punnyabhumi Desk
Mar 5, 2012, 11:23 pm IST
in കേരളം

തിരുവനന്തപുരം: നദീസംയോജനം നടപ്പാക്കണമെന്നുള്ള നിര്‍ദേശം സുപ്രീംകോടതി പുറപ്പെടുവിക്കുന്നതിനു മുമ്പുതന്നെ പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ ഉള്‍പ്പെടെയുള്ള നദീസംയോജനപദ്ധതികള്‍ നടപ്പാക്കുമെന്നു തമിഴ്നാട് സര്‍ക്കാരിന്റെ ജലനയം. തമിഴ്നാടിന്റെ 2011-12 വര്‍ഷത്തെ നയത്തില്‍ മഹാനദി-ഗോദാവരി-കൃഷ്ണ-പെണ്ണാര്‍-പാലാര്‍-കാവേരി-വൈഗാ-ഗുണ്ടാര്‍ ലിങ്ക് നദീസംയോജനപദ്ധതിക്കൊപ്പമാണു പമ്പയും അച്ചന്‍കോവിലും വൈപ്പാറുമായി കൂട്ടിയോജിപ്പിക്കുന്നകാര്യവും വിവരിക്കുന്നത്. കേന്ദ്ര ജലവിഭവ മാനേജ്മെന്റ്- വികസന ഏജന്‍സി നടത്തിയ പഠനത്തിലും ഡല്‍ഹി ഐഐടിയിലെ വിദഗ്ധനായ ഡോ.ഗോസെയ്ന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്തു നടത്തിയ പഠനത്തിലും പമ്പ, അച്ചന്‍കോവില്‍ നദികളില്‍ അധിക ജലമില്ലെന്നു വ്യക്തമാക്കിയിട്ടും കേരളത്തിന്റെ മാത്രം സ്വന്തമായ രണ്ടു നദികളിലും സംസ്ഥാനത്തിന് ആവശ്യമായതിലും 20 ശതമാനം അധികം വെള്ളമുണ്ടെന്നു തമിഴ്നാട് ജലനയത്തില്‍ ആവര്‍ത്തിക്കുന്നു.

വൈപ്പാര്‍ സംയോജനപദ്ധതിയിലൂടെ തമിഴ്നാട്ടിലേക്ക് 22 ടിഎംസി വെള്ളം തിരിച്ചുവിടണമെന്നാണു തമിഴ്നാട് നിര്‍ദേശം. പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ സംയോജനത്തിലൂടെ ശങ്കരന്‍കോവില്‍, ശിവഗിരി, കോവില്‍പ്പെട്ടി, ശ്രീവിലിപ്പുത്തൂര്‍, രാജപാളയം, സാത്തൂര്‍, തെങ്കാശി എന്നീ വരള്‍ച്ചയനുഭവിക്കുന്ന താലൂക്കുകളിലെ 91,400 ഹെക്ടര്‍ കൃഷിഭൂമിയില്‍ ജലസേചനം നടത്താനാകുമെന്നും തമിഴ്നാട് പറയുന്നു. നദീസംയോജനപദ്ധതിയുടെ അനുബന്ധമായി നടപ്പാക്കുന്ന ജലവൈദ്യുത പദ്ധതിയില്‍ നിന്നു കേരളത്തിലെ ഉപഭോഗം കൂടുമ്പോള്‍ 500 മെഗാവാട്ട് വൈദ്യുതി നല്‍കാമെന്ന വാഗ്ദാനവും തമിഴ്നാട് മുന്നോട്ടുവയ്ക്കുന്നുണ്ട്. ദേശീയ ജലവികസന ഏജന്‍സിയുടെ നിര്‍ദേശത്തിനു തങ്ങള്‍ നേരത്തേതന്നെ അംഗീകാരം നല്‍കിയിരുന്നുവെങ്കിലും അധികമുള്ള ജലം പങ്കുവയ്ക്കാന്‍ കേരളം തയാറായില്ലെന്നു കുറ്റപ്പെടുത്തലും അവരുടെ ജലനയത്തിലുണ്ട്. നദീസംയോജനപദ്ധതി നടപ്പാക്കുന്നതിനു 2006 മുതല്‍ തമിഴ്നാട് നടത്തിയ ശ്രമങ്ങളും നയത്തില്‍ വിശദീകരിക്കുന്നു.

രണ്ടു സംസ്ഥാനങ്ങള്‍ക്കും ഗുണകരമായ വൈപ്പാര്‍ നദീസംയോജന പദ്ധതി നടപ്പാക്കുന്നതിനു കേരളത്തിന്റെ അനുമതി ലഭ്യമാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നു 2006 സെപ്റ്റംബര്‍ അഞ്ചിനുതന്നെ തമിഴ്നാട് സര്‍ക്കാര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. 2007 സെപ്റ്റംബര്‍ 25 നു പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ പദ്ധതിയെ നദീസംയോജന പ്രോജക്ടിന്റെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നു കേന്ദ്ര ജലവിഭവ മന്ത്രാലയത്തോടാവശ്യപ്പെട്ടു. ദേശീയ ജലവികസന ഏജന്‍സി കേരള സര്‍ക്കാരുമായി സഹകരിച്ചു വിദഗ്ധരുടെ സംഘത്തെ ഉപയോഗിച്ചു സംയുക്ത പഠനം നടത്തണമെന്ന ആവശ്യവും തമിഴ്നാട് മുന്നോട്ടുവച്ചു. ഇക്കാര്യം കേരളം നേരത്തേ ഉന്നയിച്ചിരുന്നതാണെന്നും തമിഴ്നാട് അവകാശപ്പെടുന്നു. നദീസംയോജന പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുമായി സമവായത്തിന്റെ സാധ്യതകള്‍ തേടണമെന്ന നിര്‍ദേശവും അവര്‍ മുന്നോട്ടുവയ്ക്കുന്നു.

ദേശീയ ജലവികസന ഏജന്‍സിയുടെ 24-ാം വാര്‍ഷികയോഗം 2008 ജൂലൈ ഒമ്പതിനു ഡല്‍ഹിയില്‍ നടന്നപ്പോള്‍ തമിഴ്നാട് ഉന്നയിച്ച പ്രധാന ആവശ്യം വൈപ്പാര്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനു കേരളത്തിന്റെ അനുമതി നേടിയെടുക്കാന്‍ കേന്ദ്രം ശക്തമായ സമ്മര്‍ദം ചെലുത്തണം എന്നതായിരുന്നു. 2008 ഡിസംബറിലും 2009 നവംബറിലും ഈ ആവശ്യംതന്നെ അവര്‍ ഉന്നയിച്ചു. വൈപ്പാര്‍ പദ്ധതി നടപ്പാക്കുന്നതിന് ഉന്നതതല ടാസ്ക്ഫോഴ്സ് രൂപവത്കരിക്കണമെന്ന നിര്‍ദേശമാണ് ഏറ്റവുമൊടുവില്‍ തമിഴ്നാട് മുന്നോട്ടുവച്ചത്. നദീസംയോജനപദ്ധതി നടപ്പാക്കുന്നതിനു കേന്ദ്ര സര്‍ക്കാരിനുമേല്‍ എല്ലാവിധത്തിലുള്ള സമ്മര്‍ദവും തുടരുമെന്നു വ്യക്തമാക്കുന്ന തമിഴ്നാട് ജലനയം ഇക്കാര്യത്തില്‍ നിയമനിര്‍മാണത്തിനു തയാറാകണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ShareTweetSend

Related News

കേരളം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

കേരളം

പി.ഇ.ബി മേനോന്റെ വിയോഗത്തില്‍ അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം

കേരളം

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരുവിന് നവതി പ്രണാമം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ഒക്ടോബര്‍ 14ന്

പി.ഇ.ബി മേനോന്റെ വിയോഗത്തില്‍ അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും

ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയ്‌ക്കെതിരെ നന്ദന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രതിഷേധ ധര്‍ണ്ണ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലെ സ്ട്രോം​ഗ് റൂം ​ഇ​ന്ന് തു​റ​ന്നു പ​രി​ശോ​ധി​ക്കും

കേരളത്തിന് പുതിയ വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍

ഒന്‍പതുവയസുകാരിയുടെ കൈമുറിച്ചു മാറ്റിയ സംഭവം: ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തതില്‍ സമരവുമായി KGMOA

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies