Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

രാജീവ് ഗാന്ധി വധം: പ്രതികളുടെ വധശിക്ഷ റദ്ദാക്കി

by Punnyabhumi Desk
Feb 18, 2014, 12:21 pm IST
in മറ്റുവാര്‍ത്തകള്‍

Rajiv_killers-pbന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. കേസിലെ പ്രതികളായ ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ ചീഫ് ജസ്റിസ് പി.സദാശിവം അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇളവ് ചെയ്തതു. വധശിക്ഷയില്‍ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികള്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് സുപ്രീം കോടതി വിധി. ദയാഹര്‍ജി തീര്‍പ്പാക്കാന്‍ വൈകിയ നടപടി പരിഗണിച്ചാണ് പ്രതികളുടെ ശിക്ഷ ഇളവ് ചെയ്ത്. തടവില്‍ കഴിഞ്ഞ കാലയളവില്‍ പ്രതികള്‍ക്ക് ശാരീരികവും മാനസികവുമായ പീഡനങ്ങളുണ്ടായിട്ടില്ലെന്നും അതിനാല്‍ പ്രതികളുടെ വധശിക്ഷ റദ്ദാക്കരുതെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ വാദം കോടതി തള്ളി. ഒട്ടേറെ കാര്യങ്ങള്‍ പരിഗണിക്കേണ്ടിയിരുന്നതിനാലാണ് ദയാഹര്‍ജി തീര്‍പ്പാക്കാന്‍ വൈകിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രതികള്‍ വധശിക്ഷ അര്‍ഹിക്കുന്നുവെന്ന് വാദം കേള്‍ക്കുന്നതിനിടെ കോടതി നിരീക്ഷിച്ചു. എന്നാല്‍ എത്രകാലം പ്രതികളെ ഏകാന്ത തടവില്‍ പാര്‍പ്പിക്കും എന്നും കോടതി ചോദിച്ചു. രണ്ടായിരത്തിലാണ് കേസിലെ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചത്. തുടര്‍ന്ന് രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജി തള്ളിയത് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് പ്രതികള്‍ കോടതിയില്‍ വാദിച്ചു.

ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ കാലതാമസം ഉണ്ടാകുന്നതും ശിക്ഷ നടപ്പാക്കാന്‍ വൈകുന്നതും വധശിക്ഷ ഇളവ് ചെയ്യുന്നതിന് മതിയായ കാരണമാണെന്SupremeCourtIndiaന് അടുത്തിടെ സുപ്രീം കോടതി വിധിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ നളിനിയുടെ വധശിക്ഷ നേരത്തെ തമിഴ്നാട് സര്‍ക്കാരിന്റെയും സോണിയ ഗാന്ധിയുടെയും അഭ്യര്‍ഥന പരിഗണിച്ച് ഗവര്‍ണര്‍ ഇളവ് ചെയ്തിരുന്നു. എന്നാല്‍ നളിനിക്ക് ഇതിന് ശേഷവും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ വധശിക്ഷ റദ്ദാക്കിയാലും മുരുകന്‍, പേരറിവാളന്‍, ശാന്തന്‍ എന്നിവര്‍ പുറത്തിറങ്ങുന്നതിന് ഇനിയും കടമ്പകള്‍ കടക്കേണ്ടതുണ്ട്. മകന്റെ വധശിക്ഷ ഇളവ് ചെയ്തതതില്‍ എല്ലാവരോടും നന്ദിയുണ്ടെന്ന് പേരറിവാളന്റെ അമ്മ അര്‍പുതം അമ്മാള്‍ പ്രതികരിച്ചു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

മറ്റുവാര്‍ത്തകള്‍

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies