Monday, May 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നവോദയ അപ്പച്ചന് കേരളത്തിന്റെ അന്ത്യാഞ്ജലി

by Punnyabhumi Desk
Apr 25, 2012, 01:35 pm IST
in കേരളം

കൊച്ചി: മലയാളസിനിമയില്‍ പരീക്ഷണത്തിനു പുതിയ അദ്ധ്യായം കുറിച്ച ചലച്ചിത്രനായകനു കൈരളിയുടെ അന്ത്യയാത്രാമൊഴി. തിങ്കളാഴ്ച അന്തരിച്ച നവോദയ അപ്പച്ചന്റെ (87) മൃതദേഹം കൊച്ചിയിലെ പൊതുദര്‍ശനത്തിനു ശേഷം ഇന്നലെ രാത്രി ചെന്നൈയിലേക്കു കൊണ്ടുപോയി. ചെന്നൈയില്‍ മകന്‍ ജോസിന്റെ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം ഇന്നു വൈകുന്നേരം നാലിനു താംബരം അസംപ്ഷന്‍ പള്ളിയില്‍ മൃതദേഹം സംസ്കരിക്കും.

ലേക്ഷോര്‍ ആശുപത്രി, എറണാകുളം ടൌണ്‍ ഹാള്‍, കാക്കനാട്ടുള്ള നവോദയ സ്റ്റുഡിയോ എന്നിവിടങ്ങളിലാണു മൃതദേഹം ഇന്നലെ പൊതുദര്‍ശനത്തിനു വച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരും ചലച്ചിത്ര, സാംസ്കാരിക, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും അന്തിമോപചാരമര്‍പ്പിക്കാനെത്തി.

ഇന്നലെ രാവിലെ ഒമ്പതരയ്ക്കു കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനായി ബന്ധുക്കളടക്കം നിരവധി പേര്‍ എത്തിയിരുന്നു. 11.15-നു വിലാപയാത്രയായി മൃതദേഹം എറണാകുളം ടൌണ്‍ഹാളിലെത്തിച്ചു. സംവിധായകര്‍, നിര്‍മാതാക്കള്‍, നടീനടന്മാര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങി സിനിമാരംഗത്തെ നിരവധിപേര്‍ ടൌണ്‍ഹാളിലെത്തിയിരുന്നു. 2.15നു വിലാപയാത്രയായി മൃതദേഹം കാക്കനാട്ടുള്ള നവോദയ സ്റ്റുഡിയോയിലേക്കുകൊണ്ടുപോയി. വൈകുന്നേരം ഏഴുവരെ സ്റ്റുഡിയോയില്‍ പൊതുദര്‍ശനമുണ്ടായിരുന്നു. തുടര്‍ന്ന് അലങ്കരിച്ച ആംബുലന്‍സില്‍ റോഡുമാര്‍ഗമാണു മൃതദേഹം ചെന്നൈയിലേക്കു കൊണ്ടുപോയത്. മകന്‍ ജിജോയും അടുത്ത ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ചു. ഭാര്യ ബേബിയും മറ്റു മക്കളും ബന്ധുക്കളും ഇന്നു രാവിലെ വിമാനമാര്‍ഗം ചെന്നൈയിലേക്കു തിരിക്കും.

ShareTweetSend

Related News

കേരളം

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies