Sunday, January 18, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

തമിഴ്‌നാട്ടില്‍ ജലസേചനത്തിന് മുല്ലപ്പെരിയാര്‍ ഷട്ടര്‍ തുറക്കുന്നു

by Punnyabhumi Desk
Jun 25, 2012, 02:00 pm IST
in ദേശീയം, മറ്റുവാര്‍ത്തകള്‍

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നു തമിഴ്‌നാട്ടിലെ കമ്പം മേഖലയിലേക്ക് ഇന്നുമുതല്‍ ജലസേചന ആവശ്യത്തിനു വെള്ളം തുറന്നുവിടും. വര്‍ഷത്തില്‍ രണ്ടുതവണ കൃഷി നടത്തുന്നവര്‍ക്ക് ആദ്യകൃഷിക്കു വെള്ളമെത്തിക്കാനാണ് അണ തുറന്നുവിടുന്നതെന്നു മുഖ്യമന്ത്രി ജയലളിതയുടെ പേരിലുള്ള പത്രക്കുറിപ്പില്‍ പറയുന്നു. 120 ദിവസത്തേക്ക് 200 ഘനയടി വെള്ളമാണ് അനുവദിക്കുന്നത്.

മുന്‍വര്‍ഷത്തില്‍നിന്നു വ്യത്യസ്തമായി 20 ദിവസം വൈകിയാണ് ഇത്തവണ മുല്ലപ്പെരിയാറില്‍നിന്നുള്ള വെള്ളം തുറന്നുവിടുന്നത്. വേനല്‍മഴയും കാലവര്‍ഷവും ദുര്‍ബലമായതിനാല്‍ ജൂണ്‍ അവസാനവാരത്തിലേക്കു കടന്നിട്ടും അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു കാര്യമായ മഴ ലഭിച്ചിട്ടില്ല. 400 ഘനയടി വെള്ളം ലഭിച്ചിരുന്ന സ്ഥാനത്തു 305 ഘനയടി വെള്ളമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

അണക്കെട്ടിലേക്ക് ഓരോ സെക്കന്‍ഡിലും 120 ഘനയടി വെള്ളം മാത്രമാണ് ഒഴുകിയെത്തുന്നത്. വൃഷ്ടിപ്രദേശത്ത് ഇന്നലെ 1.2 മില്ലിമീറ്റര്‍ മഴയാണു ലഭിച്ചത്. അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് 112 അടിയാണ്. ജലനിരപ്പ് 115 അടി പിന്നിടുമ്പോള്‍ വെള്ളം തുറന്നുവിടാനാണു പദ്ധതിയിട്ടിരുന്നതെങ്കിലും കര്‍ഷകരുടെ ആവശ്യം പരിഗണിച്ച് ഷട്ടര്‍ തുറക്കാന്‍ ജയലളിത നിര്‍ദേശം നല്‍കുകയായിരുന്നു.

ഇന്നു രണ്ടിനു പ്രത്യേക പൂജകള്‍ക്കുശേഷമായിരിക്കും തമിഴ്‌നാട്ടിലേക്കുള്ള കനാലിനു കുറുകെ തേക്കടി ചെക്ക്‌പോസ്റ്റിനു സമീപം സ്ഥാപിച്ചിരിക്കുന്ന ഷട്ടര്‍ തുറക്കുക. ഉത്തമപാളയം, ബോധി താലൂക്കുകളില്‍പെട്ട 14,707 ഏക്കര്‍ കൃഷിഭൂമിയിലേക്കു വെള്ളം ലഭിക്കും.

അണക്കെട്ടിലുണ്ടായിരുന്ന ബോര്‍ഹോളുകള്‍ തമിഴ്‌നാട് പൊതുമരാമത്തുവകുപ്പ് അധികൃതര്‍ അടച്ചിരുന്നു. തമിഴ്‌നാട് പൊതുമരാമത്തു സെക്രട്ടറി സായ്കുമാര്‍ ഇന്ന് അണക്കെട്ടു സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

മറ്റുവാര്‍ത്തകള്‍

ലക്ഷ്മി കെ. നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കെ.പി ചിത്രഭാനു നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

തന്ത്രി കണ്ഠരര് രാജീവരരുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ വാജിവാഹനം കോടതിയില്‍ നല്‍കി പ്രത്യേക അന്വേഷണ സംഘം

ഹിന്ദു കുടുംബ സമീക്ഷ: പാലക്കാട് ജില്ലയില്‍ കദളീവനം ഓഡിറ്റോറിയത്തില്‍ നടന്നു

ലക്ഷ്മി കെ. നായര്‍ നിര്യാതനായി

ചതുര്‍വിധ ഉപാധികളിലൂടെ കുടുംബ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കണം: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

കോഴിക്കോട് ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ഹിന്ദു കുടുംബ സമീക്ഷ വയനാട് മാനന്തവാടി ശ്രീ ഹനുമാന്‍ ക്ഷേത്രത്തില്‍ നടന്നു

കണ്ണൂരില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies