Wednesday, March 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

കര്‍ണാടകയില്‍ രണ്ട് മന്ത്രിമാരെക്കൂടി പുറത്താക്കി

by Punnyabhumi Desk
Oct 7, 2010, 11:52 am IST
in ദേശീയം, മറ്റുവാര്‍ത്തകള്‍

ബാംഗ്ലൂര്‍: രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന കര്‍ണാടകയില്‍ രണ്ട് മന്ത്രിമാരെക്കൂടി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പുറത്താക്കി. ആനന്ദ് അസ്‌നോതികര്‍, ബി. ജര്‍ക്കിഹോലി എന്നിവരെയാണ് വ്യാഴാഴ്ച പുറത്താക്കിയത്. അതിനിടെ മന്ത്രിസഭയ്ക്ക് പിന്തുണ പിന്‍വലിച്ച വിമത എം.എല്‍.എമാര്‍ കൊച്ചിയില്‍നിന്ന് മുംബൈയിലെത്തി. എക്‌സൈസ് വകുപ്പുമന്ത്രി രേണുകാചാര്യയുടെ നേതൃത്വത്തില്‍ നടത്തിയ വിമതനീക്കമാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബി.ജെ.പി.സര്‍ക്കാറിന് വെല്ലുവിളിയായിരിക്കുന്നത്.  സ്വതന്ത്രരടക്കം 19 എം.എല്‍.എ.മാര്‍ പിന്തുണ പിന്‍വലിച്ചതോടെ കര്‍ണാടകയിലെ ബി.ജെ.പി.സര്‍ക്കാര്‍്യൂനപക്ഷമായിരിക്കുകയാണ്. ഒക്ടോബര്‍ 12ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒക്ടോബര്‍ 11ന് തന്നെ ഭൂരിപക്ഷം തെളിയിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സഭയുടെ പ്രത്യേക സമ്മേളനം അന്ന് വിളിച്ച് ചേര്‍ക്കാന്‍ അദ്ദേഹം ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. 224 അംഗ നിയമസഭയില്‍ ബി.ജെ.പി.ക്ക് 117 അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസ്സിന് 73ഉം ജനതാദള്‍ ഗൗഡ വിഭാഗത്തിന് 28ഉം അംഗങ്ങളുണ്ട്. ആറുപേര്‍ സ്വതന്ത്രരാണ്. 19 പേരുടെ പിന്തുണ നഷ്ടപ്പെട്ടതോടെ സ്വതന്ത്രരുടെ പിന്തുണയോടെയുള്ള ബി.ജെ.പി.യുടെ അംഗബലം 104 ആയി ചുരുങ്ങി.
ചെന്നൈയിലുണ്ടായിരുന്ന മന്ത്രിമാരടക്കമുള്ള എം.എല്‍.എ.മാരുടെ പിന്തുണ പിന്‍വലിച്ചുകൊണ്ടുള്ള കത്ത് ബുധനാഴ്ച രാവിലെയാണ് ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജിന് എത്തിച്ചുകൊടുത്തത്. വിവരമറിഞ്ഞ ഉടനെ സ്വതന്ത്രരായ നാല് മന്ത്രിമാരെയും മന്ത്രിസഭയില്‍നിന്ന് പുറത്താക്കിക്കൊണ്ട് മുഖ്യമന്ത്രി തിരിച്ചടിച്ചു. ഇതിനു പിന്നാലെയാണ് രണ്ട് മന്ത്രിമാരെക്കൂടി യെദ്യൂരപ്പ പുറത്താക്കിയത്. അതിനിടെ ക്ഷേത്ര ദര്‍ശനത്തിനായി യെദ്യൂരപ്പ വ്യാഴാഴ്ച രാവിലെ കണ്ണൂരിലെത്തി. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തില്‍ അദ്ദേഹം രാവിലെ സന്ദര്‍ശനം നടത്തും.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ദേശീയം

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies