Saturday, August 15, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസം നേടി

by Punnyabhumi Desk
Oct 11, 2010, 11:00 am IST
in ദേശീയം, മറ്റുവാര്‍ത്തകള്‍

ബാംഗ്ലൂര്‍: നാടകീയ സംഭവവികാസങ്ങള്‍ക്കിടെ കര്‍ണാടകത്തിലെ ബി.എസ് യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. കോണ്‍ഗ്രസ്-ജനതാദള്‍ അംഗങ്ങളുടെയും വിമതരുടെയും കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലാണ് ശബ്ദവോട്ടോടെ സര്‍ക്കാര്‍ വിശ്വാസം നേടിയത്. വിമത എം.എല്‍.എമാരെ സഭയ്ക്കുള്ളില്‍ കടക്കാന്‍ അനുവദിക്കാതെയാണ് വിശ്വാസവോട്ടെടുപ്പ് നടന്നത്. പ്രവേശനകവാടത്തില്‍ വിമതരെ സെക്യൂരിറ്റി തടയുകയായിരുന്നു. തുടര്‍ന്ന് സെക്യൂരിറ്റിവലയം ഭേദിച്ച് വിമതര്‍ സഭയ്ക്കുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. സംഘര്‍ഷത്തിനിടെ വിധാന്‍ സൗധയിലെ ജനാലയുടെ ചില്ല് തകര്‍ന്നു. സെക്യൂരിറ്റി ജീവനക്കാരന്‍ തളര്‍ന്നു വീണു.
വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് നാല് മണിക്കൂര്‍ മാത്രം ശേഷിക്കെ അപ്രതീക്ഷിതമായ നടപടിയിലൂടെ 16 വിമതരെ അയോഗ്യരാക്കിയ സ്​പീക്കറുടെ നടപടിയാണ് സര്‍ക്കാരിനെ രക്ഷച്ചത്. 11 ബി.ജെ.പി എം.എല്‍.എമാരെയും അഞ്ച് സ്വതന്ത്രരേയുമാണ് ഗവര്‍ണറുടെ നിര്‍ദേശം മറികടന്ന് സ്​പീക്കര്‍ കെ.ജി ബോപ്പയ്യ അയോഗ്യരാക്കിയത്. വരും ദിവസങ്ങളില്‍ സ്​പീക്കറുടെ നടപടി നിയമപ്രശ്‌നത്തിന് വഴിതെളിക്കുമെന്ന് ഉറപ്പാണ്. തിങ്കളാഴ് ച രാവിലെ മാത്രം അയോഗ്യരാക്കിക്കൊണ്ടുള്ള തീരുമാനം വന്നതിനാല്‍ കോടതിയെ സമീപിക്കാനുള്ള അവസരവും വിമതര്‍ക്ക് ലഭിച്ചില്ല. വിമതര്‍ക്ക് നേതൃത്വം നല്‍കിയ ജനതാദള്‍ നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ നീക്കങ്ങളെ കൂറുമാറ്റ നിരോധന നിയമത്തിന്റെ വാളോങ്ങിയാണ് ബി.ജെ.പി നേരിട്ടത്. ഗോവയില്‍ തടങ്ങിയ വിമത എം.എല്‍.എമാരുമായി റോഡുമാര്‍ഗമാണ് കുമാരസ്വാമിയും കൂട്ടരും വിധാന്‍ സൗധയിലെത്തിയത്. സ്​പീക്കറുടെ നടപടിയെ കോടതിയില്‍ നേരിടുമെന്ന് ജനതാദളും, കോണ്‍ഗ്രസും വിമതരും അറിയിച്ചിട്ടുണ്ട്. വിശ്വാസവോട്ടെടുപ്പിന് പിന്നാലെ അനിശ്ചിതകാലത്തേക്ക് സഭ പിരിയുകയാണെന്ന് സ്​പീക്കര്‍ അറിയിച്ചു. അയോഗ്യരാക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് താക്കീത് നല്‍കിയെങ്കിലും സ്​പീക്കര്‍ അത് അംഗീകരിച്ചില്ല. നിര്‍ദേശം അവഗണിച്ച് സഭാംഗങ്ങളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ തന്റെ തീരുമാനം അന്തിമമായിരിക്കുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രി വിശ്വാസവോട്ടു തേടുന്ന തിങ്കളാഴ്ച എല്ലാ സഭാംഗങ്ങള്‍ക്കും അവരുടെ അവകാശം വിനിയോഗിക്കാന്‍ അനുവാദം നല്‍കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. നിര്‍ദേശം അവഗണിച്ച് സഭാംഗങ്ങളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ തന്റെ തീരുമാനം അന്തിമമായിരിക്കുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രി വിശ്വാസവോട്ടു തേടുന്ന തിങ്കളാഴ്ച എല്ലാ സഭാംഗങ്ങള്‍ക്കും അവരുടെ അവകാശം വിനിയോഗിക്കാന്‍ അനുവാദം നല്‍കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. 224 അംഗ നിയമസഭയില്‍ ബി.ജെ.പി.ക്ക് 117ഉം കോണ്‍ഗ്രസ്സിന് 73ഉം ജനതാദള്‍ എസ്സിന് 28ഉം അംഗങ്ങളാണുള്ളത്. ആറുപേര്‍ സ്വതന്ത്രരും. ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാറിന് 113 അംഗങ്ങളുടെ പിന്തുണ വേണമായിരുന്നു. സ്വതന്ത്രരടക്കം 19 അംഗങ്ങള്‍ പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഒക്ടോബര്‍ ആറിനാണ് യെദ്യൂരപ്പ സര്‍ക്കാര്‍ ന്യൂനപക്ഷമായത്.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies