Thursday, July 3, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

രമണീയ വിഗ്രഹനായ രമാപതി

by Punnyabhumi Desk
Jul 28, 2012, 04:07 pm IST
in സനാതനം

എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ വ്യാഖ്യാനത്തിന്റെ വിവരണം.

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

അദ്ധ്യാത്മ രാമായണം – സത്യാനന്ദസുധ (ഭാഗം 10)

10. രമണീയ വിഗ്രഹനായ രമാപതി

മഹാലക്ഷ്മിയാണു രമ. ഐശ്വര്യ ദേവതയുടെ പതിയാകയാല്‍ രാമനു രമാപതിയെന്നു പേര്. പതിശബ്ദത്തിനു രക്ഷിക്കുന്നവനെന്നര്‍ത്ഥം. ഐശ്വര്യസംരക്ഷകനാണ്  ശ്രീരാമചന്ദ്രന്‍. അദ്ദേഹം രമണീയ വിഗ്രഹന്‍ അഥവാ സുന്ദരരൂപനുമായിരിക്കുന്നു. ലോകസൃഷ്ടി ചെയ്‌വാനാഗ്രഹിച്ച ആനന്ദസ്വരൂപനായ ശ്രീരാമചന്ദ്രന്‍ തന്റെ തന്നെ ശക്തിയെ പ്രവര്‍ത്ത്യുന്മുഖമാക്കിയെന്നു നേരത്തെ പറഞ്ഞിട്ടുണ്ട്. ഭഗവാന്റെ പ്രപഞ്ച ലീലയില്‍ തുല്യപങ്കാളിത്തം വഹിക്കുന്ന പ്രസ്തുത ശക്തിയാണ് മഹാലക്ഷ്മി. ശിവനെന്നും ശക്തിയെന്നും ശൈവാഗമങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നത് രാമനെയും ലക്ഷ്മിയെയുമാണെന്നു തിരിച്ചറിഞ്ഞുകൊള്ളണം. അവരുടെ വിവാഹകഥ ശ്രീമദ്ഭാഗവതത്തിലെ അഷ്ടമസ്‌കന്ധത്തില്‍ കാണാം.

ദുര്‍വാസാവിന്റെ ശാപം മൂലം ദേവന്‍മാര്‍ക്ക് അധപ്പതനമുണ്ടായി. അതേവരെ അവര്‍ അനുഭവിച്ചിരുന്ന ഐശ്വര്യാനുഭവങ്ങളെല്ലാം നിമിഷംകൊണ്ട് അന്തര്‍ധാനം ചെയ്തു. അവര്‍ ദുര്‍ബലരും ദുഃഖിതരുമായിത്തീര്‍ന്നു. വസ്തുതകളെല്ലാം അവര്‍ ബ്രഹ്മാവിനോടുണര്‍ത്തി രക്ഷിക്കണമെന്നും പ്രാര്‍ത്ഥിച്ചു. ബ്രഹ്മാവാകട്ടെ ദേവന്മാരെയെല്ലാംകൂട്ടി പാലാഴിയുടെ തീരമണഞ്ഞ് ദേവദേവനെ സ്തുതിച്ചു. അസുരന്മാരോടു സന്ധിചെയ്തു പാലാഴി മഥനം ചെയ്യാന്‍ അവരെ ഉപദേശിച്ചത് ഭഗവാനായിരുന്നു. മന്ദര പര്‍വതത്തെ കടകോലാക്കി വാസുകിയെ കയറാക്കി ദേവന്മാരും അസുരന്മാരും ഒന്നിച്ചു പാലാഴിമഥനം ചെയ്തു. പാലാഴിയില്‍ നിന്നും ആദ്യം ഉയര്‍ന്നുവന്നത് കാളകൂടമായിരുന്നു. ഭഗവാന്‍ ശങ്കരന്‍ അതു പാനം ചെയ്തു. ലോകത്തെ രക്ഷിച്ചു. പിന്നെ ദിവ്യ പദാര്‍ത്ഥങ്ങള്‍ ഒന്നൊന്നായി ആവിര്‍ഭവിച്ചുത്ടങ്ങി. അപ്‌സരസ്സുകളും ആവിര്‍ഭവിച്ചുകഴിഞ്ഞപ്പോള്‍ പ്രപഞ്ചത്തെ മുഴുവന്‍ സ്വശരീരകാന്തിയാല്‍ പ്രകാശിപ്പിക്കുന്നവളായി മഹാലക്ഷ്മി പാലാഴിയില്‍ നിന്നു ഉയര്‍ന്നുവന്നു. ദേവന്മാര്‍ മംഗളവാദ്യം മുഴക്കി ആനന്ദനൃത്തം ചെയ്യവേ മഹാലക്ഷ്മി ലോകത്തെ മുഴുവന്‍ സാക്ഷിനിറുത്തി ശ്രീനാരായണമൂര്‍ത്തിയെ  ശ്രീരാമചന്ദ്രനെ  വരിച്ചു. കൃതയുഗത്തില്‍ നടന്ന ആ വിവാഹത്തിന്റെ ഭൗമതലത്തിലുള്ള ആവര്‍ത്തനമായിരുന്നു ത്രേതായുഗത്തില്‍ മിഥിലാപുരിയില്‍വച്ചു സംഭവിച്ചത്.

എവിടെ ഈശ്വര ചിന്തയുണ്ടോ അവിടെ ലക്ഷ്മിയുണ്ട്. ഈശ്വര ഭക്തിക്കു തടസ്സമുണ്ടായാല്‍ മഹാലക്ഷ്മിയുടെ അകലെയാകും ലക്ഷ്മി ഭഗവാന്റെ പത്‌നിയും ഭഗവാന്‍ ലക്ഷ്മിയുടെ പതിയുമാണെന്നതാണ് അതിനു കാരണം. വാക്കും അര്‍ത്ഥവും പോലെയാണു അവരുടെ ചേര്‍ച്ച. ഭഗത്‌സങ്കല്പം ഉള്ളില്‍ പ്രതിഷ്ഠിച്ചു ലോകനന്മയാക്കായി  കര്‍മ്മങ്ങള്‍ ചെയ്തതായിരുന്നു ദേവന്മാരുടെ ഐശ്വര്യ സമൃദ്ധികള്‍ക്കു നിദാനം. വിഷ്ണുവിന്റെ സുദര്‍ശനം എപ്പോഴും അവരെ രക്ഷിച്ചു പോന്നതും അതിനാലായിരുന്നു. മഹാലക്ഷ്മിയുടെ  വിളയാട്ടമുണ്ടാകുമ്പോള്‍ അഹങ്കരിച്ചു പോകാതിരിക്കാന്‍ പ്രത്യേകിച്ചു ശ്രദ്ധിക്കണം. വിഷ്ണുവിനെ മറന്നു പോകലാണ് അഹന്തയുടെ ഫലം അതോടെ ലക്ഷ്മിയും നഷ്ടപ്പെടും. അലസതമൂലവും  ഇത്തരം അപകടം സംഭവിക്കാം. ദുര്‍വാസാവു നല്‍കിയ ദവിയഹാരത്തെ ഇന്ദ്രന്‍ അനാദരിച്ചത് അഹന്തയുടെയും അലസതയുടെയും ഫലമായിട്ടായിരുന്നു. മേഘാവൃതമായാല്‍ സൂര്യബിംബം മറഞ്ഞുപോകുംവിധം സര്‍വൈശ്വര്യങ്ങളും അതോടെ ദേവന്മാര്‍ക്കു നഷ്ടപ്പെട്ടു. തെറ്റുതിരുത്തി ഭഗവാനെ ശരണം പ്രാപിച്ചപ്പോള്‍ മാത്രമാണ് അതുവീണ്ടുകിട്ടിയത്.

ദേവന്മാരും അസുരന്മാരുമെല്ലാം ഭഗവാന്റെ സന്താനങ്ങളാണ്. ശ്രീരാമന് അഥവാ വിഷ്ണുവിന് അവരെല്ലാം തുല്യരത്രെ. അസുരന്മാരുടെ കലഹ പ്രയതയാണ് പലപ്പോഴും വിഷ്ണുവിന്റെ ആയുധങ്ങള്‍ക്കു അവരെ ഭക്ഷണമാക്കിത്തീര്‍ത്തത്. അപ്പോഴും ഭഗവാന് അവരോട് വിരോധമുണ്ടായിട്ടില്ല എന്നു രാമായണത്തില്‍നിന്നു വ്യക്തമാകും. ആയുധങ്ങളിലൂടെയും അവരെ രക്ഷിക്കുകയായിരുന്നു. ഭഗവാന്റെ സന്ദേശം കൂട്ടായ്മയുടേതാണ്. സമത്വസഹകരങ്ങളുടെതും.  അഹിംസയുടേതുമാണ്. അമൃതസിദ്ധിക്കായി ഭഗവാന്‍ ഉപദേശിച്ച കര്‍മ്മപദ്ധതിയും അതായിരുന്നു. അസുരന്മാരോടുള്ള വിരോധം വെടിഞ്ഞ് അവരുടെ സഹകരണത്തോടെ മനസ്സാകുന്ന പാലാഴി കടയല്‍. അഹിംസാത്മകമായ ആ കിട്ടായ്മയുടെ ഫലമായിരുന്നു നഷ്ടപ്പെട്ട ഐശ്വര്യസമൃദ്ധിയുടെ  പുനസ്സിദ്ധി. ഈ ഭൂമുഖത്തു കാണപ്പെടുന്ന മറ്റു മനുഷ്യരുള്‍പ്പെടെ ഇതരജീവജാലങ്ങളെയും ജഡപദാര്‍ത്ഥങ്ങളെയും വേദനിപ്പിച്ചും ധ്വംസിച്ചുംകൊണ്ട് സമ്പന്നനും സാമ്രാജ്യാധിപനുമാകാമെന്ന് അരെങ്കിലും മോഹിക്കുന്നുണ്ടെങ്കില്‍ അത് മഹാബദ്ധമാണെന്ന് രമാപതിയെന്ന സംബോധന വ്യക്തമാക്കുന്നു.

ഓരോ നിമിഷവും പുതുമതോന്നിക്കുന്ന സവിശേഷതയ്ക്കാണു രമണീയതയെന്നു ആചാര്യന്മാര്‍ വിളിക്കുന്നത്. പുതുമകളുടെ അക്ഷയ ഭണ്ഡാഗാരമാണ് ശ്രീരാമചന്ദ്രന്‍. എത്രകണ്ടാലും മതിവരാത്ത അലൗകിക സൗഷ്ഠവം തന്മൂലം അദ്ദേഹത്തില്‍ നിറഞ്ഞുനില്ക്കുന്നു. അതാണു രമണീയവിഗ്രഹനെന്ന സമസ്തപദത്തിന്റെ സാംഗത്യം. ഭഗവാന്റെ സ്ഥൂലശരീരമാണ് ഈ ലോകം. ഓരോ നിമിഷവും എണ്ണിയാലൊടുങ്ങാത്ത പുതുമകളെയാണ് അതു നമുക്കു കാഴ്ചവയ്ക്കുന്നത്. നക്ഷത്രങ്ങള്‍ നിറഞ്ഞ അനന്തമായ ആകാശവും നോക്കിനോക്കി നില്‍ക്കുന്തോറും എങ്ങും അവസാനിക്കാത്ത സമുദ്രവും അനന്തവിഹായസ്സിലേക്ക് ഉയര്‍ന്നു നില്ക്കുന്ന ശിഖരസമൂഹങ്ങളോടു കൂടിയ ഹിമവാനും നീലാരണ്യങ്ങളും നിത്യഹരിതശാദ്വലങ്ങളും എന്തിന് ഒന്നൊന്നായ് കടന്നുവരുന്ന നിമിഷങ്ങള്‍പോലും വിരാഡ്‌രൂപനായ ശ്രീരാമചന്ദ്രന്റെ രമണീയതയെ അനുഭവപ്പെടുത്തുന്നു.

സ്വന്തം ഹൃദയത്തിനുള്ളലേക്കു നടന്നുനോക്കാന്‍ കെല്‍പു നേടിയവര്‍ക്കാകട്ടെ  രമണീയുടെ കനക വിഗ്രഹമാര്‍ന്ന ചതുര്‍ബാഹുവിനെ കാണാം. വാക്കുകള്‍ക്കു എത്തിപ്പെടാനാകാത്ത പ്രസ്തുത സൗന്ദര്യത്തിന്റെ നേരിയ അംശംമാത്രമാണ് ഭഗവാന്റെ വിരാഡ്‌രൂപത്തില്‍ നമുക്കു കാണാനാകുന്നത്. സൗന്ദര്യത്തിന്റെ അധിദേവതയായ മഹാലക്ഷ്മിയുടെ ഭര്‍ത്താവ് രമണീയ വീഗ്രഹനാകുന്നതില്‍ അത്ഭുതത്തിനവകാശമില്ല കണ്ണ് കാത് തുടങ്ങിയ ഇന്ദ്രിയങ്ങളിലൂടെ ശ്രീരാമനെ കാണാന്‍ ശ്രമിച്ചാല്‍ സീതയിലൂടെ മാത്രമേ രാമനെ കണ്ടെത്താനാവൂ എന്ന് ശ്രീരാമപദം വിശദീകരിക്കവേ വ്യക്തമായിട്ടുണ്ട്. രാമനെ നോക്കുമ്പോള്‍ സീതയുടെ അഥവാ ലക്ഷ്മീഭഗവതിയുടെ സൗന്ദര്യാതിരേകമാണ് നമ്മുടെ കണ്ണുകളിലും മനസ്സിലും നിറയുന്നത്. അതാണു രാമന്റെ അഥവാ രമാപതിയുടെ രമണീയ വിഗ്രഹത്വം.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies