Saturday, November 8, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കാരുണ്യാശ്രമത്തിലെ പീഡനം: പ്രതികള് കോടതിയില് കീഴടങ്ങി

by Punnyabhumi Desk
Jun 30, 2010, 01:18 pm IST
in കേരളം, മറ്റുവാര്‍ത്തകള്‍

 

അഗളി: അട്ടപ്പാടി നരസിമുക്ക് അസീസി കാരുണ്യാശ്രമത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ പോലീസ്ഒത്താശയോടെ കോടതിയില്‍ കീഴടങ്ങി. ആശ്രമം നടത്തിപ്പുകാരായ എറണാകുളം സ്വദേശികളായ പാട്രിക് ജോര്‍ജ്, ജോസി ജോര്‍ജ് എന്നിവരാണ് ചൊവ്വാഴ്ച 11 മണിയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരായത്.

ബലാത്സംഗശ്രമം, സ്ത്രീപീഡനം എന്നീകുറ്റങ്ങള്‍ ആരോപിക്കപ്പെട്ട ബ്രദര്‍ പാട്രിക് ജോര്‍ജിനെ ജൂലായ് 13 വരെ കോടതി റിമാന്‍ഡ്‌ചെയ്തു. ബ്രദര്‍ ജോസി ജോര്‍ജിന് ജാമ്യംനല്‍കി വിട്ടയച്ചു. പാട്രിക് ജോര്‍ജിനെ പാലക്കാട് സബ്ജയിലിലേക്കയച്ചു. പാട്രിക് ജോര്‍ജിനെതിരെ മൂന്ന് കേസും ജോസി ജോര്‍ജിനെതിരെ രണ്ട് കേസുമാണുള്ളത്. ജൂലായ് 19 ന് പുലര്‍ച്ചെയാണ് അസീസി ആശ്രമത്തിലെ ജീവനക്കാരുടെ പീഡനം സഹിക്കാന്‍കഴിയാതെ അഞ്ച് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പോയ പ്രതികളെ രക്ഷിക്കാന്‍ എറണാകുളത്തെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നീക്കംനടന്നെങ്കിലും സാമൂഹികക്ഷേമബോര്‍ഡിന്റെ ഇടപെടല്‍മൂലം അത് പരാജയപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതികള്‍ പോലീസിന് പിടികൊടുക്കാതെ കോടതിയില്‍ കീഴടങ്ങിയത്.

മൂന്നുദിവസമായി പ്രതികള്‍ മണ്ണാര്‍ക്കാട്ട് ഉണ്ടായിരുന്നെന്നും ഇവരെ പിടിക്കാനുള്ള ശ്രമം നടത്താതെ കീഴടങ്ങാന്‍ പോലീസ്തന്നെ സഹായം ചെയ്തുകൊടുക്കുകയായിരുന്നെന്നും ആരോപണമുണ്ട്. എന്നാല്‍, ആശ്രമത്തിലെ മുഖ്യനടത്തിപ്പുകാരനെതിരെ യാതൊരുവിധ നടപടിയും സ്വീകരിക്കാന്‍ ഇനിയും പോലീസ് തയ്യാറായിട്ടില്ല. ഇയാള്‍ക്കെതിരെ പെണ്‍കുട്ടികള്‍ മൊഴിനല്‍കിയിട്ടും അത് രേഖപ്പെടുത്താനും പോലീസ് തയ്യാറായിട്ടില്ലെന്നാരോപണവുമുണ്ട്. പ്രതികള്‍ക്കെതിരെ ജാമ്യംകിട്ടുന്ന രീതിയിലുള്ള വകുപ്പുകളാണ് പോലീസെടുത്തിട്ടുള്ളത്.

മണ്ണാര്‍ക്കാട്ടെ ഒരു പ്രമുഖ അഭിഭാഷകന്‍മുഖേനയാണ് പ്രതികള്‍ കോടതിയിലെത്തിയത്. കോടതിമുമ്പാകെ കീഴടങ്ങിയ ഇരുവരുടെയും വിലാസങ്ങള്‍ അഗളി നരസിമുക്ക് രക്ഷാവില്ലയിലെ പാട്രിക് ബ്രദര്‍, ജോസി ബ്രദര്‍ എന്നാണ്. അതേസമയം, ഇവരുടെ വ്യക്തമായ മേല്‍വിലാസം ബന്ധപ്പെട്ടവര്‍ പുറത്തുവിട്ടിട്ടില്ല. ഇത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന സൂചന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനിടെ, കേസ് ലഘൂകരിക്കാനുള്ള ശ്രമത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രംഗത്തുവന്നിട്ടുണ്ട്.

സര്‍ക്കാരിന്റെ അനുമതികൂടാതെ നരസിമുക്കില്‍ കുട്ടികളെ പാര്‍പ്പിച്ചതിനെതിരെയും കേസ് എടുത്തിട്ടില്ല. ആശ്രമത്തിലെ 18 വയസ്സില്‍താഴെയുള്ള 7 പെണ്‍കുട്ടികളെയും 11 ആണ്‍കുട്ടികളെയും ശിശുക്ഷേമ സമിതി മുട്ടിക്കുളങ്ങരയിലെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റിയിരുന്നു. ബാക്കിയുള്ള ഇരുപതോളംപേരെ ഇവിടെനിന്നുമാറ്റാന്‍ സാമൂഹികക്ഷേമബോര്‍ഡ് ഉടന്‍തന്നെ നടപടിയെടുക്കുമെന്നാണ് സൂചന.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies