Tuesday, November 4, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

വൈകിവന്ന വിവേകം

by Punnyabhumi Desk
Oct 27, 2012, 11:43 am IST
in സനാതനം

പഴയന്നൂര്‍ മഹാദേവന്‍

വടക്കേഇന്ത്യയിലെ ഒരു നാട്ടുരാജ്യത്തിലെ രാജാവായിരുന്നു ധനസിംഹന്‍. കര്‍ശനക്കാരനായ ധനസിംഹന് ഭരണപാടവം കുറവായിരുന്നു. ആ കൊല്ലം ഭയങ്കരവരള്‍ച്ചമൂലം വിളവെല്ലാം നഷ്ടമായി. ജനങ്ങള്‍ ദുരിതത്തിലായി. തങ്ങളുടെ കദനകഥകള്‍ രാജാവിനെ അറിയിക്കാന്‍ കുറേ ഗ്രാമീണര്‍ തയ്യാറെടുത്തു. ആ ഗ്രാമത്തിലെ അഭ്യസ്തവിദ്യനും ബഹുമാന്യനുമായ രാമധന്‍ എന്നുപേരായ ഒരു പണ്ഡിതന്റെ നേതൃത്വത്തില്‍ ഒരു സംഘം രാജസന്നിധിയിലെത്തി. രാമധന്‍ എല്ലാ വിവരങ്ങളും രാജാവിനെ ബോധിപ്പിച്ചു. രാജാവ് മറുപടി പറയുന്നതിനുമുമ്പുതന്നെ മന്ത്രി ഇടപെട്ടു.

‘രാജാവേ ഈ പറയുന്നതെല്ലാം കളവാണ് നമ്മുടെ രാജ്യത്ത് ക്ഷാമമൊന്നുമില്ല. ജനങ്ങള്‍ക്ക് ഒന്നിനും കുറവില്ല പണം തട്ടിയെടുക്കാന്‍ ഇറങ്ങിയിരിക്കുന്ന സംഘമാണിത്. ഇവര്‍ക്ക് മരണശിക്ഷതന്നെ നല്‍കണം’ മരണശിക്ഷ എന്നു കേട്ടപ്പോഴേക്കും രാമധന്‍ ഒഴികെ എല്ലാവരും സ്ഥലംവിട്ടു. മന്ത്രിയുടെ വാക്യം രാജാവിന് വേദവാക്യമായിരുന്നു. രാമധന്‍ വധിക്കപ്പെട്ടു. ഭര്‍ത്താവിന്റെ മരണവാര്‍ത്തകേട്ടതും ഭാര്യ ഹൃദയാഘാതത്തില്‍ മരണമടഞ്ഞു.

രാമധന്റെ ഏകമകനായ വല്ലഭന്‍ അനാഥനായി. അസാമാന്യമായ ബുദ്ധിശക്തിയായിരുന്നു വല്ലഭന്. അവന്‍ ചിന്തിച്ചു. ‘ ഒന്നുകില്‍ രാജാവിന് നേര്‍വഴിക്ക് കൊണ്ടുവരണം. അല്ലെങ്കില്‍ അച്ഛന്റെയും അമ്മയുടെയും വിധി സ്വയം സ്വീകരിക്കണം.’

അവന്‍ നിര്‍ഭയനായി രാജകൊട്ടാരത്തിലെത്തി. ദര്‍ബാര്‍ കൂടുന്ന സമയം ഒഴിഞ്ഞ ഒരു ഇരിപ്പിടത്തില്‍ അവന്‍ ഇരുന്നു. അനുവാദം ചോദിക്കാതെ അകത്തുപ്രവേശിച്ച് ധിക്കാരം കാട്ടിയതിന് അവനെ രാജസന്നിധിയില്‍ ഹജരാക്കി. രാജാവു പറഞ്ഞു ‘ നിനക്ക് മരണശിക്ഷ വിധിച്ചിരിക്കുന്നു. ശിക്ഷ നടപ്പാക്കുന്നതിനുമുമ്പ് നിനക്ക് മൂന്നുകാര്യങ്ങള്‍ ആവശ്യപ്പെടാം. അത് നിറവേറ്റപ്പെടുമെന്ന് ഉറപ്പുതരാം’.

ബുദ്ധിമാനായ വല്ലഭന്റെ മൂന്നു ആവശ്യങ്ങള്‍ ഇവയായിരുന്നു. ‘ താങ്കള്‍ ഒരു പകലും ഒരു രാത്രിയും ഭക്ഷണം ഒന്നും കഴിക്കരുത്. അടുത്തദിവസം ഒരു രാത്രിയും പകലും വെള്ളം കുടിക്കാതെ കഴിയണം. മൂന്നാം ദിവസം ഒരുനിമിഷംപോലും ഉറങ്ങാതെ കഴിച്ചുകൂട്ടണം’ . നിറഞ്ഞ ദര്‍ബാറില്‍ കൊടുത്ത വാക്കുപാലിക്കാതിരിക്കുന്നതെങ്ങനെ. വിശപ്പ് എന്താണെന്നും ദാഹമെന്താണെന്നും ക്ഷീണിക്കുന്നതെങ്ങനെ എന്നും രാജാവ് ജീവിതത്തില്‍ ആദ്യമായി മനസ്സിലാക്കി. അടുത്തദിവസം ബാലനെ വിളിച്ചുചോദിച്ചു ‘ നീ ഈ മൂന്നു ആവശ്യങ്ങള്‍ തെരഞ്ഞെടുത്തതിന്റെ ഉദ്ദേശ്യം എന്താണ്’.

വല്ലഭന്‍ പറഞ്ഞു. ‘ രാജാവേ ഞാന്‍ രാമധന്റെ ഏകപുത്രനാണ്. എന്റെ അടുത്ത് പറയുവാനുള്ളത് കേള്‍ക്കാനുള്ള സന്മനസ്സുപോലും അങ്ങേയ്ക്കുണ്ടായില്ല. അതുകൊണ്ട് എനിക്ക് അമ്മയും അച്ഛനും നഷ്ടപ്പെട്ടു. വിശപ്പും ദാഹവും എത്ര അസഹനീയമാണെന്നും അങ്ങ് ഇപ്പോള്‍ അറിഞ്ഞല്ലോ? ഇതേപോലെ വിശന്നുപൊരിയുന്ന ആയിരങ്ങള്‍ ഈ രാജ്യത്തുണ്ട്. ദാഹജലംപോലും കിട്ടാതെ പക്ഷിമൃഗാദികള്‍ ചത്തൊടുങ്ങുന്നു. എന്റെ മരണശിക്ഷ നടപ്പാക്കിയശേഷം അങ്ങ് ദയവായി പ്രജകളുടെ നന്മയ്ക്കായി ശ്രമിക്കണം. എന്റെ അന്ത്യാഭിലാഷം ഇത്രമാത്രം’.

രാജാവ് വല്ലഭനെ കെട്ടിപ്പുണര്‍ന്നു. ‘ ഈ കുട്ടി എന്റെ കണ്ണു തുറന്നു. പ്രജാക്ഷേമമായിരിക്കും ഇനി എന്റെ ലക്ഷ്യം’

ShareTweetSend

Related News

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

സനാതനം

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies