Tuesday, October 28, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഗുണ്ടാനിയമ ഭേദഗതി: കരുതല്‍ തടങ്കല്‍ ഒരു വര്‍ഷം വരെ

by Punnyabhumi Desk
Nov 30, 2012, 10:34 am IST
in കേരളം, മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഗുണ്ടകളെയും റൗഡികളെയും പ്രത്യേകമായി വേര്‍തിരിച്ചുള്ള ഗുണ്ടാ നിയമഭേദഗതിയില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു. ഗുണ്ട, റൌഡി എന്നിങ്ങനെ രണ്ടു വിഭാഗമായി സാമൂഹ്യവിരുദ്ധരെ വേര്‍തിരിക്കുന്നതും ഗുണ്ടാ ആക്ടില്‍ പിടിയിലാകുന്നവരുടെ കരുതല്‍ തടങ്കല്‍ കാലാവധി ഒരു വര്‍ഷമാക്കി ഉയര്‍ത്തുന്നതുമായ നിയമഭേദഗതി അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. അനധികൃത മണല്‍ കടത്തും സ്പിരിറ്റ് ഇടപാടും ഉള്‍പ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയാണു ഗുണ്ടകളുടെ പട്ടികയില്‍പ്പെടുത്തിയിട്ടുള്ളത്. കൂലിത്തല്ല്, ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നവരെ റൗഡികളെന്നു കണക്കാക്കി നടപടി സ്വീകരിക്കും. തുടര്‍ച്ചയായി രണ്ടു കേസുകളില്‍പ്പെട്ടാല്‍ ഗുണ്ടകളെ തടവിലിടാം. മൂന്നു കേസുണ്ടാകുമ്പോഴേ റൌഡികളെ കരുതല്‍ തടങ്കലിലാക്കാന്‍ നിയമം അനുവദിക്കുന്നുള്ളൂ. കരുതല്‍ തടങ്കല്‍ കാലാവധി ഒരു വര്‍ഷമാക്കി ഉയര്‍ത്തിയതാണു പ്രധാന പരിഷ്കാരം.

നേരത്തേയുള്ള ഗുണ്ടാ ആക്ട് പ്രകാരം ആറു മാസം വരെ മാത്രമേ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ കഴിയുമായിരുന്നുള്ളു. മജിസ്റീരിയല്‍ പദവിയുള്ള ജില്ലാ കളക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗുണ്ടകളെ കരുതല്‍ തടങ്കലിലേക്ക് അയയ്ക്കാം. ജില്ലാ പോലീസ് മേധാവി റാങ്കിനു മുകളിലുള്ള ഓഫീസര്‍മാര്‍ക്കാണു ഗുണ്ടാപ്പട്ടിക നല്‍കാന്‍ അധികാരമുള്ളത്. 2007ല്‍ നിലവില്‍ വന്ന കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് എന്ന ഗുണ്ടാപ്രവര്‍ത്തന നിരോധന നിയമത്തിലാണു ഭേദഗതി വരുത്തിയത്. നിയമം നിലവില്‍വന്ന കാലയളവില്‍ ഗുണ്ടകള്‍ പലരും തടങ്കല്‍ ഭയന്നു നാടുവിട്ടുപോയിരുന്നു. ഇപ്പോള്‍ പലരും കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന അവസ്ഥയുണ്ട്. എഡിജിപി എ. ഹേമചന്ദ്രന്‍ ഇന്റലിജന്‍സ് മേധാവിയായിരിക്കേ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയത്. മുഖ്യമന്ത്രി ഒപ്പുവച്ച ഫയല്‍ ആഭ്യന്തരവകുപ്പിനു കൈമാറി.

ShareTweetSend

Related News

കേരളം

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

കേരളം

സംസ്ഥാന സ്‌കൂള്‍ കായികമേള: തുടര്‍ച്ചയായ രണ്ടാംതവണയും അത്ലറ്റിക്‌സ് ചാമ്പ്യനായി മലപ്പുറം

കേരളം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്: മുരാരി ബാബുവിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ട് കോടതി

Discussion about this post

പുതിയ വാർത്തകൾ

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

സംസ്ഥാന സ്‌കൂള്‍ കായികമേള: തുടര്‍ച്ചയായ രണ്ടാംതവണയും അത്ലറ്റിക്‌സ് ചാമ്പ്യനായി മലപ്പുറം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്: മുരാരി ബാബുവിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ട് കോടതി

അടുത്ത വര്‍ഷത്തെ സ്‌കൂള്‍ കായിക മേള കണ്ണൂര്‍ ജില്ലയില്‍ വച്ച് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

സ്‌കൂള്‍ കായികമേള സമാപനം: തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് അവധി

മഴ മുന്നറിപ്പ്: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു

പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയമെന്ന് ബിനോയ് വിശ്വം

പ്ലൈവുഡ് ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയിലും തീപിടുത്തത്തിലും ഒരാള്‍ മരിച്ചു

ലെന്‍സ് ബുക്‌സ് പുസ്തക സഭ സംഘടിപ്പിച്ചു

തിരുവനന്തപുരം സിറ്റി പോലീസ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies